മഹാനായ അലി (റ അ)ചരിത്രം ഭാഗം:45

 


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼


തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


യുദ്ധം ഒഴിവാകുമെന്ന പ്രതീക്ഷ അസ്തമിച്ചു 


ഘോരയുദ്ധം പൊട്ടിപ്പുറപ്പെട്ടു  കൂട്ടക്കുരുതിയാണ് പിന്നെ നടന്നത് ...


യുദ്ധം നീണ്ടു നീണ്ടു പോയി. രക്തപങ്കിലമായ നാളുകൾ എത്രയോ കടന്നുപോയി... മരിച്ചുവീണവർക്കു കണക്കില്ല. പരിക്കേറ്റവർ അതിനെക്കാൾ എത്രയോ ഇരട്ടിയാണ്. മുആവിയയുടെ സൈന്യത്തിന് ക്ഷീണം ബാധിച്ചു. തോറ്റോടാൻ സമയമായിരിക്കുന്നു 


അംറുബ്നുൽ ആസ്വ് ...


മുആവിയാക്ക് തന്ത്രങ്ങൾ പറഞ്ഞു കൊടുക്കുന്നത് അദ്ദേഹമാണ് മുആവിയ ചോദിച്ചു:  യുദ്ധത്തിൽ നാം പരാജയപ്പെടാൻ പോവുന്നു അലി വിജയിക്കും ആ വിജയം ഇല്ലാതാക്കാൻ എന്ത് തന്ത്രമാണ് നിങ്ങളുടെ കൈവശമുള്ളത് ...


ഒരു തന്ത്രമുണ്ട് പറയാം  ...


നമ്മുടെ സൈന്യം ഖുർആൻ ഉയർത്തിപ്പിടിക്കണം. യുദ്ധം നിർത്തി ഖുർആനിലേക്ക് മടങ്ങാൻ അലിയുടെ സൈന്യത്തോട്പറയണം. ഖുർആൻ അനുസരിച്ചു വിധിക്കാം എന്ന് പ്രഖ്യാപിക്കണം. നമ്മുടെ ആഹ്വാനം അവർ സ്വീകരിച്ചേക്കാം 


എങ്കിൽ അവർ ഭിന്നിക്കും പരസ്പരം കലഹം തുടങ്ങും  


നമ്മുടെ ആഹ്വാനം അവർ തള്ളിക്കളഞ്ഞേക്കാം എങ്കിലും അവർ ഭിന്നിക്കും  പരസ്പരം പോരടിക്കും ...


എന്തൊരു കൗശലം. കൗശലത്തിൽ കുടുങ്ങിയാലും ഭിന്നിക്കും. കുടുങ്ങിയില്ലെങ്കിലും ഭിന്നിക്കും ...


മുആവിയയുടെ മുൻനിര സൈന്യം മുസ്ഹാഫുകൾ പൊക്കിക്കാണിച്ചു അതിലേക്കു വിളിച്ചു ...


അലി (റ)വിളിച്ചു പറഞ്ഞു:  ഇത് ചതിയാണ്. ചതിയിൽ കുടുങ്ങരുത്. യുദ്ധം തുടരുക. വിജയം നമ്മെ തേടിയെത്തിയിരിക്കുന്നു. യുദ്ധത്തിന്റെ അവസാന ഘട്ടമാണ് അവർ പരാജയം സമ്മതിക്കാൻ പോവുകയാണ്. പൊരുതൂ... പൊരുതി മുന്നേറൂ..... വിജയം വരിക്കൂ ...


ഒരു വിഭാഗം യുദ്ധം നിർത്തിക്കളഞ്ഞു. അവർ വിളിച്ചു പറഞ്ഞു:  ഖുർആനിലേക്കാണ് വിളിച്ചത് അത് സ്വീകരിക്കുകതന്നെ ഇനി യുദ്ധം വേണ്ട ...


സ്വന്തം സൈന്യത്തിലെ ഒരു വിഭാഗം യുദ്ധം നിർത്തി നേതാവിനെതിരെ കയർക്കുന്നു... 


ഒരു വിഭാഗം യുദ്ധം തുടരുന്നു. അവരെയും ഇക്കൂട്ടർ നിർബന്ധിച്ചു പിന്തിരിപ്പിച്ചു... 


യുദ്ധം നിന്നു മുആവിയക്ക് ആശ്വാസമായി. ഇനി അംറിന്റെ കൗശലം രംഗത്ത് വരികയാണ് ...

(തുടരും)

No comments:

Post a Comment