മഹാനായ അലി (റ അ)ചരിത്രം ഭാഗം:46

 


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼


തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


ഇരു വിഭാഗത്തിൽനിന്നും ഓരോ പ്രതിനിധികളെ തിരഞ്ഞെടുക്കുക അവർ ഒന്നിച്ചിരുന്നു ചർച്ച ചെയ്തു തീരുമാനമുണ്ടാക്കുക.


മുആവിയ തന്റെ പ്രതിനിധിയെ പ്രഖ്യാപിച്ചു:  


അംറുബ്നു ആസ്വ് 


അലി (റ)വിന് കാര്യം ബോധ്യമായി മഹാതന്ത്രശാലിയായ അംറിനെ നേരിടാൻ തന്ത്രം തിരിയുന്ന ആൾ തന്നെ വേണം... 


അബ്ദുല്ലാഹിബ്നു അബ്ബാസ്  - അലി (റ)പ്രഖ്യാപിച്ചു ...


അംറിന്റെ തന്ത്രങ്ങൾ അബ്ദുല്ലിഹിബ്നു അബ്ബാസിന് തിരിയും. പക്ഷെ അലി (റ)വിന്റെ അനുയായികൾ സമ്മതിച്ചില്ല അവർ പറഞ്ഞു:  


അബൂമൂസൽ അശ്അരി മതി 


അലി (റ)  എതിർത്തു. അംറിന്റെ കുതന്ത്രങ്ങളിൽ അബൂ മൂസ വീണുപോകും. ശുദ്ധനാണ്. കൗശലം മനസ്സിലാവില്ല ...


അലി (റ)വിനു നേരെ അനുയായികൾ തട്ടിക്കയറി ...


യുദ്ധം തുടരാൻ പറഞ്ഞപ്പോൾ നിങ്ങളെന്നെ എതിർത്തു. തൊട്ടടുത്തെത്തിയ വിജയം നിങ്ങൾ കളഞ്ഞു കുളിച്ചു. ഇപ്പോൾ പ്രതിനിധിയെ വെക്കുന്ന കാര്യത്തിലും  നിങ്ങളെന്നെ എതിർക്കുകയാണോ... ? 


അനുയായികൾ ബഹളംവെച്ചു. അലി (റ) സമ്മതിച്ചു. അബൂമൂസൽ അശ്അരി പ്രതിനിധിയായി ...


രണ്ട് പ്രതിനിധികളും ചേർന്നു വിധി പ്രസ്താവിക്കും. 


അലി (റ)വിന്റെ സൈന്യത്തിലെ ഒരു വിഭാഗം പുതിയൊരു വാദവുമായി രംഗത്ത് വന്നു ...


അല്ലാഹുവാണ് വിധികർത്താവ് മനുഷ്യരെ വിധികർത്താവാക്കാൻ പാടില്ല ...


ലാ ഹുക്മ ഇല്ലാ ലില്ലാഹ് 


അല്ലാഹുവിനല്ലാതെ വിധി കൽപിക്കാൻ അർഹതയില്ല ...


എല്ലാം അലി (റ) കണ്ടറിയുന്നു.


യുദ്ധം നിർത്തിയത് വലിയ അബദ്ധം ...


അബൂമൂസൽ അശ്അരിയെ പ്രതിനിധിയാക്കിയത് രണ്ടാമത്തെ അബദ്ധം ...


ലാ ഹുക്മ ഇല്ലാ ലില്ലാഹി എന്ന മുദ്രാവാക്യം മൂന്നാമത്തെ തെറ്റ് ...


മൂന്നു പ്രശ്നങ്ങൾ അലി (റ)വിനെ വരിഞ്ഞു മുറുക്കി ...


അംറുബ്നുൽ ആസ്വും അബൂമൂസൽ അശ്അരിയും പലതവണ ചർച്ച നടത്തി ഒരു തീരുമാനത്തിൽ എത്തി ...


അലിയെയും മുആവിയെയും അധികാര സ്ഥാനങ്ങളിൽ നിന്ന് പിരിച്ചു വിടുക യോഗ്യനായ ഒരാളെ മുസ്ലിം സമൂഹം ഖലീഫയാക്കുക ...


ഈ തീരുമാനം പ്രഖ്യാപിക്കാൻ പോവുകയാണ് വമ്പിച്ച ജനം തടിച്ചുകൂടിയിട്ടുണ്ട്. 


അംറിന്റെ നിർബന്ധം കാരണം ആദ്യ പ്രഖ്യാപനം നടത്താൻ അബൂമൂസ മുമ്പോട്ടു വന്നു അദ്ദേഹം പറഞ്ഞു:  


ഞങ്ങൾ ദീർഘമായി ചർച്ച നടത്തി തീരുമാനമെടുത്തു. അലിയെയും മുആവിയെയും പിരിച്ചു വിടുക ജനങ്ങൾ ഒരു നേതാവിനെ തിരഞ്ഞെടുക്കുക. ഇതാണ് തീരുമാനം. ഈ തീരുമാനപ്രകാരം ഞാൻ അലിയെയും മുആവിയെയും പിരിച്ചു വിട്ടിരിക്കുന്നു ...


ഉടനെ അംറ് കയറിവന്ന് പ്രഖ്യാപിച്ചു:  


എന്റെ കൂട്ടുകാരൻ പറഞ്ഞത് നിങ്ങൾ കേട്ടുകഴിഞ്ഞു ഖിലാഫത്തിൽ നിന്ന് അലിയെ അദ്ദേഹം പിരിച്ചു വിട്ടു ഞാൻ മുആവിയയെ ഖലീഫയായി നിയമിച്ചിരിക്കുന്നു ...


അബൂമൂസൽ അശ്അരി പ്രതിഷേധിച്ചു.


ഇത് ചതിയാണ് ഇതല്ല തീരുമാനം. അബൂമൂസ നാണംകൊണ്ട് തല താഴ്ത്തി ലജ്ജാ ഭാരത്തോടെ അദ്ദേഹം മക്കയിലേക്കു യാത്രയായി ...


അലി (റ)വിന്റെ സൈന്യം രണ്ടായി വിഭജിക്കപ്പെട്ടു കഴിഞ്ഞിരുന്നു. യുദ്ധം നിർത്തി മധ്യസ്ഥ ശ്രമത്തെ (തഹ്കീ ) അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും 


മധ്യസ്ഥ ശ്രമത്തെ എതിർത്തവർ സൈന്യത്തിൽ നിന്ന് പുറത്തുപോയി. പുറത്ത് പോയവർ എന്ന അർത്ഥത്തിൽ അവരെ ഖവാരിജുകൾ എന്ന് വിളിക്കുന്നു ...


അവരുടെ എണ്ണം പന്ത്രണ്ടായിരം വരും അവരുടെ മുദ്രാവാക്യം ലാ ഹുക്മ ഇല്ലാ ലില്ലാഹ് ...


അവർ വിധിച്ചു:  അലിയും മുആവിയയും കുറ്റക്കാരാണ് ഹറൂറ എന്ന സ്ഥലത്ത് സംഘടിച്ചു. ജനങ്ങളെ തങ്ങളുടെ പാർട്ടിയിലേക്കു ക്ഷണിച്ചു. 

(തുടരും)

No comments:

Post a Comment