മൂസാ നബി ചരിത്രം part 14



മൂസാ നബി (അ) യുടെ വിവാഹം 


അദ്ദേഹം സ്നേഹത്തോടെ ചെറുപ്പക്കാരനെ അരികിൽ വിളിച്ച് വളരെ ബുദ്ധിപൂർവ്വകമായി മൊഴിഞ്ഞു :എട്ടുകൊല്ലം നീ എനിക്കുവേണ്ടി ജോലി ചെയ്താൽ എന്റെ പെൺമക്കളിൽ ഒരുവളെ ഞാൻ നിനക്ക് വിവാഹം ചെയ്തു തരാൻ ഉദ്ദേശിക്കുന്നു അതാണ് നീ നൽകേണ്ട വിവാഹമൂല്യം എട്ടുകൊല്ലം നിർബന്ധമാണ് പത്ത് തികയ്ക്കുകയാണെങ്കിൽ അത് നിന്റെ ഇഷ്ടം മൂസ(അ) അതിനോട് യോജിച്ചു.


നിശ്ചയിച്ച അവധിയോളം മൂസ (അ) ജോലി ചെയ്തു വൃദ്ധന്റെ മകളെ മൂസ (അ) കല്യാണം ചെയ്തു. അവർ ഇനി ഈജിപ്തിലേക്ക് തിരിക്കുകയാണ് വിടപറയുമ്പോൾ വൃദ്ധന്റെ അധരങ്ങൾ പ്രാർത്ഥനാലങ്കൃതമായി മൂസയെ നോക്കി വൃദ്ധൻ പറഞ്ഞു.:ദൈവം അനുഗ്രഹിക്കട്ടെ മോനെ പുന്നാരമകളെ നോക്കി അദ്ദേഹം മൊഴിഞ്ഞു : ഈശ്വരൻ കാത്തരുളട്ടെ മോളെ സഹധർമിണിയെയും കൂട്ടി മൂസ പുറപ്പെടുകയാണ്.


സന്ധ്യയായി ഇരുൾ വ്യാപിച്ചു കൊണ്ടിരുന്നു തണുത്തുറഞ്ഞ രാവ് കൂരാക്കൂരിരുട്ട് മദ് യൻ മരുപ്പറമ്പിലൂടെ ആ നവദമ്പതികൾ നടന്നുനീങ്ങുകയാണ് മരുഭൂമിയിൽ എങ്ങനെ തീ കിട്ടാൻ? തീയില്ലാതെ അവരെങ്ങനെ വഴി കാണും ? ഇരുളിൽ തപ്പിത്തടഞ്ഞു നീങ്ങിക്കൊണ്ടിരിക്കവേ മൂസ (അ) കുറച്ചകലെ തീ കത്തുന്നതു കണ്ടു. പ്രിയ പത്നിയോട് മൂസ (അ) മൊഴിഞ്ഞു : ഓമനേ ഞാൻ ഒരു വെളിച്ചം കാണുന്നുണ്ട് തീയാണെങ്കിൽ ഞാൻ ചൂട്ട് തെളിച്ച് വരാം.

No comments:

Post a Comment