മൂസാ നബി ചരിത്രം part 13



ശുഐബ് നബി (അ) യുടെ വീട്ടിൽ


സാധാരണ വരുന്ന സമയത്തിനുമുമ്പ് പെൺകുട്ടികൾ വീട്ടിലെത്തി അവരുടെ പിതാവ് അത്ഭുത പരതന്തനായി അദ്ദേഹം കാരണം തിരക്കി അദ്ദേഹം ചോദിച്ചു മക്കളേ നിങ്ങൾക്കെങ്ങനെ ഇന്ന് ഇത്ര നേരത്തെ തിരിച്ചുവരാൻ സാധിച്ചു? പെൺകുട്ടികൾ മറുപടിയായി മൊഴിഞ്ഞു. അല്ലാഹു ഇന്ന് ഞങ്ങൾക്ക് കരുണയുള്ള ഒരു പുരുഷ്യനെ സഹായിയാക്കിത്തന്നു. അദ്ദേഹം നമ്മുടെ ആടുകളെ വെള്ളം കുടിപ്പിച്ചുതന്നു ആ വൃദ്ധൻ ഇതുകേട്ട് വീണ്ടും അത്ഭുത പരതന്ത്രനായി ആ പുരുഷൻ ഒരു അസാധാരണ വ്യക്തിയായിരിക്കണം. കാരണം ഇന്നേവരെ ആരും തന്റെ പെൺമക്കളോട് ഇങ്ങനെ കരുണ കാണിച്ചിട്ടില്ല. 


വൃദ്ധനായ പിതാവിന്റെ ആത്മഗതം നിങ്ങളിങ്ങോട്ട് പോരുമ്പോൾ അദ്ദേഹം എവിടെയായിരുന്നു? അയാൾ ചോദിച്ചു പെൺകുട്ടികൾ പറഞ്ഞു : കിണറ്റിനരികെത്തന്നെ അപരിചിതൻ അയാൾക്ക് സ്വന്തമായി വീടൊന്നുമില്ല വൃദ്ധൻ ചോദിച്ചു : മക്കളേ നിങ്ങൾക്കെത്ര സഹായമാണ് അദ്ദേഹം ചെയ്തത്? ഒരപരിചിതൻ നിങ്ങളോട് ഇത്ര വലിയ നന്മ കാട്ടിയില്ലേ? അയാൾക്ക് ഈ നാട്ടിൽ പാർക്കാൻ ഒരിടവുമില്ല രാത്രി അയാൾ എവിടെ അഭയം പ്രാപിക്കും? ഇരുൾമുറ്റിയാൽ അയാൾ എവിടെ കഴിച്ചുകൂട്ടും? 


അയാളെ അതിഥിയായി സ്വീകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണ് അദ്ദേഹത്തിന് നന്മ ചെയ്യേണ്ട കർത്തവ്യം നമുക്കുണ്ട്. നിങ്ങളിലാരെങ്കിലും അയാളെയും കൂട്ടി ഇങ്ങോട്ട് പോരുവിൻ അങ്ങനെ പെൺപിള്ളേരിൽ ഒരുത്തി ലജ്ജയോടെ മൂസ (അ)യുടെ അടുത്ത്ചെന്ന് പറഞ്ഞു. എന്റ പിതാവ് നിങ്ങളെ ക്ഷണിക്കുന്നു ഞങ്ങളുടെ ആടുകൾകൾക്ക് നിങ്ങൾ വെള്ളം കൊടുത്തതിന് പ്രതിഫലം തരാൻ അല്ലാഹു തന്റെ പ്രാർത്ഥനക്ക് ഉത്തരം ചെയ്തതായി മൂസക്ക് ബോധ്യമായി. 


മൂസ അവളുടെ മുമ്പിൽ നടന്നു അവളെ നോക്കിപ്പോകാതിരിക്കാൻ മാന്യമായി പാദങ്ങളെടുത്ത് വെച്ചുകൊണ്ട് മൂസ (അ) നടന്നുനീങ്ങി വീട്ടിലെത്തി. ആതിഥേയനായ വൃദ്ധൻ മൂസയുടെ വിവരങ്ങളെല്ലാം അന്വേഷിച്ചു പേര് ചോദിച്ചു നാട് ചോദിച്ചു മദ് യനിൽ വരാനുണ്ടായ കാരണം അന്വേഷിച്ചു. മൂസ അദ്ദേഹത്തോട് എല്ലാ വിവരവും പറഞ്ഞു തന്റ കഥ മൂസ വൃദ്ധന് വിവരിച്ചു കൊടുത്തു. എല്ലാം അയാൾ സശ്രദ്ധം ശ്രവിച്ചു മൂസ കഥ നിർത്തിയപ്പോൾ വൃദ്ധൻ ഇപ്രകാരം മൊഴിഞ്ഞതായി പരിശുദ്ധ ഖുർആൻ രേഖപ്പെടുത്തുന്നു അദ്ദേഹം പറഞ്ഞു : നീ ഭയപ്പെടേണ്ടതില്ല അക്രമികളായ ജനതയിൽ നിന്ന് നീ രക്ഷപ്പെട്ടല്ലോ.


ആദരണീയനായ ഒരു വിരുന്നുകാരനായി ആ വൃദ്ധൻ മൂസ(അ)യെ വീട്ടിൽ പാർപ്പിച്ചു പുത്രവാത്സല്യത്തോടെയാണ് ആ വന്ദ്യവയോധികൻ മൂസ(അ)യോട് പെരുമാറിയത് പിതാവിനോട് നർമ്മസല്ലാപം നടത്തിക്കൊണ്ടിരിക്കവേ, ഒരുനാൾ ആ വീട്ടിലെ പെൺകുട്ടികളിലൊരാൾ വെറുതെ ഒരു കമന്റ് പാസ്സാക്കി വാപ്പാ അയാളെ നമുക്കിവിടെ ജോലിക്ക് നിർത്താം ശക്തനും വിശ്വസ്തനുമായ ആളാണല്ലോ. പണിക്ക് നിർത്താൻ ഏറ്റവും നല്ലത് അദ്ദേഹം ശക്തനും വിശ്വസ്തനുമാണെന്ന് മോൾക്ക് എങ്ങനെ മനസ്സിലായി? 


"അയാളുടെ ശക്തിയെപ്പറ്റി ഞാൻ പറയാം കിണറ്റിന്റെ ഭയങ്കര ഭാരമുള്ള മൂടി ഒറ്റയ്ക്ക് ഉയർത്തിയ മനുഷ്യനാണയാൾ. ഒരു പാടുപേർ ചേർന്നു പൊക്കിയാലേ ആ അടപ്പ് ഉയർത്താൻ സാധിക്കൂ. ഇനി വിശ്വസ്തതയുടെ കാര്യം അയാൾ എന്റെ മുമ്പിലാണ് നടന്നത് ദൂരെനിന്നു പോലും അയാൾ എന്റെ നേർക്ക് നോക്കിയിട്ടില്ല.

ജോലി ഏൽപ്പിക്കപ്പെടുന്നവരും സേവകരും ശക്തരും വിശ്വസ്തരുമായിരിക്കണം ശക്തനല്ലെങ്കിൽ കാര്യക്ഷമമായി ജോലി ചെയ്യാനാവില്ല. വിശ്വസ്തനല്ലെങ്കിൽ ശക്തി കൊണ്ട് യാതൊരു പ്രയോജനവുമില്ല കാരണം നമ്മെ ചതിക്കും പിതാവ് മക്കളോട് യോജിച്ചു. 


അദ്ദേഹം മകൾ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് പുനരാലോചന ചെയ്തു. അപ്പോൾ ആ ജ്ഞാനവൃദ്ധന്റെ മനസ്സ് ചോദിച്ച ഒരു ചോദ്യം : ഈ യുവാവിനെക്കാൾ എന്റെ മരുമകനാകാൻ കൊള്ളുന്നവനാര് ? ഈ ചെറുപ്പക്കാരനെക്കാൾ ശ്രേഷ്ഠനായ ഒരു പുതിയാപ്പിളയെ ഈ ലോകത്ത് എനിക്ക് വേറെ എവിടെ ലഭിക്കാൻ? മദി യനിൽ അനുയോജ്യനായ ഒരാളുമില്ല ഈ യുവാവിനെ എന്റെ മരുമകനാകാൻ അല്ലാഹു എനിക്ക് കൊണ്ടുവന്നു തന്നതാകും.

No comments:

Post a Comment