മാതാവിന്റെ കരങ്ങളിൽ
വാത്സല്യ നിധിയായ മാതാവ് മൂസയുടെ സഹോദരിയോട് പറഞ്ഞു : മോളെ നിന്റെ ആങ്ങള എവിടെയോ ജീവിച്ചിരിപ്പുണ്ടാവും മോളൊന്ന് പോയി നോക്ക്. കുഞ്ഞിനെ സംരക്ഷിച്ചുകൊള്ളുമെന്നും എന്നെ തിരിച്ചേല്പിക്കുമെന്നും ദൈവം എനിക്ക് വാക്ക് നൽകിയിരിക്കുന്നു അങ്ങനെ ആങ്ങളയെ തെരഞ്ഞുകൊണ്ട് മൂസയുടെ പെങ്ങൾ പോയി രാജകൊട്ടാരത്തിലെ സുന്ദരശിശുവിനെക്കുറിച്ച് ആളുകൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് ആ പെൺകുട്ടി കേട്ടു. രാജകൊട്ടാരത്തിലെ പെണ്ണുങ്ങളുടെ വർത്തമാനം ശ്രവിക്കാൻ ഈ പെൺകുട്ടി ചെന്നു നോക്കി രാജ്ഞി അസ്വാനിൽനിന്ന് വരാൻ പറഞ്ഞ പോറ്റുമ്മ വന്നോ?
അതെ വന്നെടീ പക്ഷെ കുട്ടി സമ്മതിക്കുന്നില്ല. അത് മുലകുടിച്ചില്ല ദൈവമേ എന്താണീ കുഞ്ഞിന്റെ കാര്യം? രാജ്ഞി പരിശോധിക്കുന്ന ആറാമത്തെ പോറ്റുമ്മയല്ലേ ഇത്? അതെ മൂസയുടെ സഹോദരി ഈ സംസാരമെല്ലാം ശ്രദ്ധിച്ചു കേട്ടു.
അവൾ വളരെ സ്നേഹത്തോടെയും മര്യാദയോടെയും ഇപ്രകാരം പറഞ്ഞു : ഇന്നാടിലെ ഒരു അംഗനയെ എനിക്ക് അറിയാം ആ നാരിയുടെ മുല ഈ കുഞ്ഞ് കുടിക്കാതിരിക്കില്ല അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ പറഞ്ഞു : ഞാൻ വിശ്വസിക്കുന്നില്ല ആറുപേരെ ഞങ്ങൾ പരീക്ഷിച്ചു പക്ഷെ കുഞ്ഞ് മുല നുകർന്നിട്ടില്ല. മറ്റൊരു പെണ്ണ് പറഞ്ഞതിങ്ങനെ : ഏഴാമത്തെ ഒരു പോറ്റുമയെക്കൂടി പരിശോധിച്ചാലെന്ത്? നമുക്കെന്ത് തടസ്സം?
ഈ വൃത്താന്തം കേട്ട് രാജ്ഞി മൊഴിഞ്ഞു നീ പോയി ആ പെണ്ണിനെ കൂട്ടി വന്നാലും മൂസയുടെ മാതാവ് കൊട്ടാരത്തിൽ വന്നണഞ്ഞു ഒരു ഭൃത്യ ഓടിവന്ന് കുഞ്ഞിനെ അവർക്ക് സമർപ്പിച്ചു കുഞ്ഞ് ആ നാരിമണിയെ പരിരംഭണം ചെയ്തു കുഞ്ഞ് ആനന്ദത്തോടെ മുലനുകർന്നു. കുഞ്ഞ് എന്തിന് മുലകുടിക്കാതിരിക്കണം ? അതിന്റെ വാത്സല്യനിധിയായ മാതാവല്ലയോ ഈ വന്നണഞ്ഞിരിക്കുന്നത്? എന്തിന് കുഞ്ഞ് മുലകുടിക്കാതിരിക്കണം ? മൂന്ന് ദിവസമായി കുഞ്ഞ് വിശക്കുകയല്ലേ?
രാജ്ഞി അത്ഭുതപരതന്ത്രയായി കൊട്ടാരവാസികൾ അത്ഭുതസ്തബ്ധരായി സംശയഗ്രസ്തനായ ഫറോവ ചോദിച്ചു : എന്തുകൊണ്ട് കുഞ്ഞ് ഈ പെണ്ണിനെ സ്വീകരിച്ചു? ഇവൾ അവന്റെ ഉമ്മയാണോ? സ്നേമസൃണമായ സ്വരത്തിൽ മൂസയുടെ മാതാവ് മൊഴിഞ്ഞു : അല്ലയോ ചക്രവർത്തി തിരുമനസ്സേ ഞാൻ നല്ല സുഗന്ധമുള്ള അമ്മയാണ് എന്റെ മുലപ്പാൽ വളരെ നല്ലതാണ് ഏതു കുഞ്ഞും എന്നെ സ്വീകരിക്കും.
ഫറോവ മൗനം ഭജിച്ചു മുലയൂട്ടുന്നതിന് അവർക്ക് കൂലി നിശ്ചയിച്ചു കുഞ്ഞിനെയുമെടുത്ത് ആ മാതാവ് അവരുടെ ഭവനത്തിലേക്ക് തിരിച്ചു അതല്ലേ ഖുർആൻ വിളംബരം ചെയ്തത് ?
അവനെ നാം തന്റെ മാതാവിന് തിരിച്ചുകൊടുത്തു അവരുടെ കൺകുളിർക്കാനും ആധികൾ പോയി മറയാനും ദൈവത്തിന്റെ വാഗ്ദാനം യാഥാർത്ഥ്യമാണെന്നറിയാനും പക്ഷേ ഭൂരിപക്ഷമാളുകളും അനഭിജാഞരത്രെ

 
No comments:
Post a Comment