മഹാനായ അലി (റ അ)ചരിത്രം ഭാഗം:42

 


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼


തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


ഖലീഫ യുദ്ധം ജയിച്ചു. പക്ഷെ ദുഃഖമായിരുന്നു മനസ്സ് നിറയെ. ശത്രുക്കളുടെ ക്രൂരമായ വഞ്ചനയെക്കുറിച്ച് മുസ്ലിംകൾ ബോധവാന്മാരായി. ആഇശ (റ) അതീവ ദുഃഖിതയായിരുന്നു. പിൽക്കാല ജീവിതത്തിൽ ആ ദുഃഖം നിലനിന്നു ...


ശാമിലെ ഗവർണറായിരുന്ന മുആവിയ ഖലീഫയെ അംഗീകരിക്കാതെ സ്വതന്ത്ര ഭരണാധികാരിയായി വാഴുകയാണ്.


സുശക്തമായൊരു സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ട്. നല്ല വേതനവും ആനുകൂല്യങ്ങളും നൽകി അവരെ കൂറുള്ള സൈന്യമാക്കി നിർത്തി ...


ശാം സമ്പന്ന രാഷ്ട്രമാണ്. ജനങ്ങൾ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. കൃഷിയിലും കാലി വളർത്തലിലും കച്ചവടത്തിലും അവർ മുൻപന്തിയിലായിരുന്നു ...


ചരിത്രപ്രസിദ്ധമായ ലോക മാർക്കറ്റ് ശാമിലായിരുന്നു. എല്ലാ സാഹചര്യങ്ങളും മുആവിയ ഉപയോഗപ്പെടുത്തി. അവിടെ സുഖമായി വാഴുകയാണ് ...


മകൻ യസീദ് സുഖലോലുപനായിരുന്നു. ഉസ്മാൻ (റ) വിന്റെ രക്തംപുരണ്ട ഉടുപ്പ് കൊടിപോലെ ഉയർത്തിക്കാണിച്ചു. അമ്പതിനായിരം ആളുകൾ അതിന്നു താഴെ തടിച്ചുകൂടി. അവർ കരയുന്നു. താടിയിലൂടെ കണ്ണീരൊഴുക്കുന്നു. അവർ ഖലീഫക്കെതിരെ പൊരുതാൻ തയ്യാറായി നിന്നു. ഖലീഫയും സൈന്യവും കൂഫയിലെത്തി. ഖലീഫക്കു താമസിക്കാൻ ഔദ്യോഗിക വസതി ഒരുങ്ങിനിൽക്കുന്നു...


അലി (റ)പ്രഖ്യാപിച്ചു: ഞാനിതിൽ താമസിക്കില്ല. അദ്ദേഹം സാധാരണക്കാരനെപ്പോലെ ഒരു ചെറിയ വീട്ടിൽ താമസിച്ചു. 


സൗകര്യപ്രദമായ ഔദ്യോഗിക വസതിയിൽ താമസിക്കാൻ പൗര മുഖ്യന്മാരും മറ്റും ക്ഷണിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:  


എനിക്കിതിന്റെ ആവശ്യമില്ല. ഉമറുബ്നുൽ ഖത്താബ് (റ) ഇതിനെ വെറുത്തിരുന്നു ...


കൂഫ അങ്ങാടിയിൽ ഖലീഫയെ കാണാം. വീട്ടിലേക്കു വേണ്ട സാധനങ്ങൾ വാങ്ങിക്കൊണ്ട് വരും. ചുമന്ന് കൊണ്ടുവരുമ്പോൾ പലരും സഹായിക്കാൻ സന്നദ്ധരായി വരും.


വീട്ടിലേക്കുള്ള സാധനങ്ങൾ വീട്ടുകാരൻ തന്നെ ചുമന്നുകൊണ്ട് പോവണം. അലി (റ) വിന്റെ മറുപടി ആരെങ്കിലും വഴിതെറ്റി വന്നാൽ അവർക്ക് വഴി കാണിച്ചുകൊടുക്കും. ബലഹീനന്മാരെ സഹായിക്കും. ഭാരം ചുമക്കുന്നവരെ സഹായിക്കും. വൃദ്ധരുടെ ഭാരം ചുമക്കും. ഇതിൽനിന്നൊക്കെ ഖലീഫയെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചു നോക്കി. ഒരു ശ്രമവും വിജയിച്ചില്ല ...


സാധാരണക്കാരന്റെ വസ്ത്രം ധരിച്ചു. സാധാരണക്കാരന്റെ ആഹാരം കഴിച്ചു ജീവിച്ചു. ശൈലിയിൽ മാറ്റമില്ല. മൂന്ന് വെള്ളിക്ക് വാങ്ങിയ ഉടുപ്പ് ധരിച്ച് കഴുതപ്പുറത്ത് കയറി സഞ്ചരിക്കുന്ന ഖലീഫയെ ചിലർ ഉപദേശിച്ചു ...


നല്ല വസ്ത്രം ധരിച്ച് ഒരു ഭരണാധികാരിയുടെ പ്രൗഢിയോടെ കുതിരപ്പുറത്ത് സഞ്ചരിക്കണം... 


അലി (റ) ഇങ്ങനെ മറുപടി നൽകി:  


ദുനിയാവിനെ അവഗണിക്കാൻ എന്നെ അനുവദിക്കുക ...


ലോകാനുഗ്രഹിയായ പ്രവാചകനെപ്പോലെ ലളിതമായ ജീവിതം നയിച്ചു. ദുനിയാവിന്റെ ആഢംബരങ്ങളെ അവഗണിച്ചു. ഇതിന്ന് വിരുദ്ധമായ അവസ്ഥയായിരുന്നു മുആവിയയുടേത്. നല്ല ഭവനം, നല്ല ഭക്ഷണം, വിലകൂടിയ വസ്ത്രങ്ങൾ, സുഖസൗകര്യങ്ങൾ, വമ്പിച്ച സൈനിക ശക്തി ...


അധികാരം നിലനിർത്താനുള്ള തന്ത്രങ്ങൾ, ഉപായങ്ങൾ, ഖലീഫക്കെതിരെ യുദ്ധസന്നാഹങ്ങൾ ...

(തുടരും)

No comments:

Post a Comment