മഹാനായ അലി (റ അ)ചരിത്രം ഭാഗം:39

 


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼


തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


മുശ്രിക്കുകളുടെ അണിയിൽനിന്ന് ഒരു ശക്തൻ മുസ്ലിംകളെ വെല്ലുവിളിച്ചുകൊണ്ട് മുമ്പോട്ടു വന്നു. 


അബൂസഹ്ദ്ബ്നു അബീത്വൽഹ അതായിരുന്നു അവന്റെ പേര്. പോർവിളി സ്വീകരിച്ചു കൊണ്ട് അലി (റ)മുമ്പോട്ടു കുതിച്ചു. പടവാളുകൾ ഏറ്റുമുട്ടി. ഉഗ്രമായ പോരാട്ടം. അലി (റ)വിന്റെ വെട്ടേറ്റ് ശത്രു നിലംപതിച്ചു. ശത്രു കിടന്നു പിടയാൻ തുടങ്ങി. അലി (റ)വാൾ ഉയർത്തി. വാൾ ഉടനെ ശരീരത്തിൽ പതിയും. എതിരാളി മരണമടയും. മരണവെപ്രളത്തിന്നിടയിൽ ശത്രുവിന്റെ വസ്ത്രം അഴിഞ്ഞുപോയി. ഗുഹ്യസ്ഥാനം വെളിവായി. അത് കണ്ടതും അലി (റ)നോട്ടം തിരിച്ചു. വാൾ താഴ്ത്തി തിരിച്ചു പോന്നു. താങ്കളെന്താണ് ശത്രുവിനെ വധിക്കാതെ തിരിച്ചു പോന്നത്... ? മുസ്ലിം യോദ്ധാക്കൾ ചോദിച്ചു ...


അലി (റ)നൽകിയ മറുപടി ഇതായിരുന്നു:  


അവന്റെ ഗുഹ്യസ്ഥാനം വെളിവായി. അപ്പോൾ എനിക്ക് അവന്റെ ഭാര്യയോട് അലിവ് തോന്നി.


മാന്യതയും, വിവേകവും, ആത്മനിയന്ത്രണവും പ്രകടിപ്പിച്ച എത്രയോ രംഗങ്ങൾ അലി (റ)വിന്റെ യുദ്ധ ചരിത്രത്തിൽ കാണാം. മക്കാ വിജയം നടന്ന ദിവസം ...


സ്വഹാബികൾ കൂട്ടംകൂട്ടമായി വരികയാണ്. വർഷങ്ങൾക്കു മുമ്പ് നടന്ന കൊടുംപീഡനങ്ങളുടെ വേദനിപ്പിക്കുന്ന ഓർമകൾ അവരുടെ മനസ്സിൽ തെളിഞ്ഞു വരികയാണ് ...


സഹ്ദുബ്നു ഉബാദ (റ) കൊടി പിടിക്കുന്നു. മുസ്ലിംകളുടെ വൻസംഘം പിന്നിലുണ്ട്. മക്കയിലെ ഖുറൈശികൾക്കെതിരായ ചില പരാമർശങ്ങൾ സഹ്ദ്(റ)വിൽ നിന്നുണ്ടായി. അതുകേട്ട ഉമർ (റ) അസ്വസ്ഥനായി. സഹ്ദ് ശത്രുക്കൾക്കെതിരെ പടപൊരുതുമോ... ? 


ഉമർ (റ) ഉടനെ നബി (സ)തങ്ങളുടെ സമീപത്ത് ഓടിവന്നു വിവരം പറഞ്ഞു... 


ഇത് വികാരപ്രകടനത്തിന്റെ സമയമല്ല. വിവേകം പ്രകടിപ്പിക്കേണ്ട സമയമാണ്. സ്വയം നിയന്ത്രണത്തിന്റെ വേളയാണ്. വിവേകവും, സ്വയം നിയന്ത്രണ ശക്തിയുമുള്ള ഒരാൾ പതാക വഹിക്കണം. അങ്ങനെയുള്ള ഒരാൾ ആര് ...? രണ്ടാമതൊരാലോചന കൂടാതെ പറയാം അലി (റ). നബി (സ)അലി (റ)വിനെ വിളിച്ചു ഇങ്ങനെ കൽപ്പിച്ചു. ഉടനെ സഅദിനെ സമീപിക്കുക. കൊടി ഏറ്റുവാങ്ങുക. ആ കൊടിയുമായി ആദ്യം മക്കയിൽ പ്രവേശിക്കുന്നത് അലി ആയിരിക്കണം...


 ശത്രുക്കളുടെ സകല പീഡനങ്ങളെക്കുറിച്ചും നന്നായറിയാവുന്ന അലി (റ)തികഞ്ഞ പക്വതയോടെ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. പ്രതികാര ചിന്തകളൊന്നും മനസ്സിലുദിച്ചില്ല. നബി (സ)എന്ത് കൽപിക്കുന്നുവോ അത് നിർവഹിക്കുക. അലി (റ) വിന്റെ സമചിത്തത അതെല്ലാവരും വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. മിത്രങ്ങളും ശത്രുക്കളും ...


ഒരിക്കൽ നബി (സ) പറഞ്ഞു:  അലീ നിനക്ക് ഞാൻ തരുന്നത് ഉത്തരവാദിത്വങ്ങളാണ്. ഉത്തരവാദിത്വങ്ങൾക്കു മേൽ ഉത്തരവാദിത്വം. പലർക്കും പലവിധ ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ട്. അലി (റ) ആനുകൂല്യത്തിന്റെ ആളല്ല. കൽപനകൾ സ്വീകരിച്ച് കഠിനാദ്ധ്വാനം ചെയ്യുന്ന സേവകനാണ്...


അല്ലാഹുവിന്റെയും തിരുദൂതരുടെയും പ്രീതി നേടിയ സേവകൻ ...

(തുടരും)

No comments:

Post a Comment