മഹാനായ അലി (റ അ)ചരിത്രം ഭാഗം:36

 


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼


തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


ആരായിരുന്നു അലി (റ)... ?


അദ്ദേഹം പറയാറുണ്ടായിരുന്ന ഒരു വചനം നോക്കാം. ആ വചനം മതി അദ്ദേഹം ആരാണെന്ന് മനസ്സിലാക്കാൻ 


ദുനിയാവേ... എന്നെ വിട്ടുപോവൂ... പ്രലോഭിപ്പിക്കാൻ നീ മറ്റാരെയെങ്കിലും നോക്കൂ...


അതായിരുന്നു അലി (റ)... 


ദുനിയാവിന്റെ നിറപ്പകിട്ടിൽ വീഴില്ല. ധനം, അധികാരം, പദവി, ആഡംബരം ഇവയൊന്നും വേണ്ട... 


സത്യം മാത്രം പറയുക, സത്യത്തിനുവേണ്ടി മാത്രം നിലകൊള്ളുക. ഇതായിരുന്നു നിലപാട്.  ഖിലാഫത്ത് അധികാരമാണ്. ഉത്തരവാദിത്വമാണ്. എവിടെയും സത്യത്തിന് വേണ്ടി മാത്രം നിലകൊള്ളും.  ഭരണാധികാരികൾക്ക് നയങ്ങളും പരിപാടികളുമുണ്ടാകും പല നീക്കുപൊക്കുകളുമുണ്ടാകും അധികാരം നിലനിർത്താൻ പല അടവുകൾ പയറ്റും ലോകമെങ്ങും കാണാവുന്ന കാര്യങ്ങളാണിവ. 


അലി (റ)വിന്റെ നിലപാടെന്താണ്... ?


സത്യമെന്ന് പൂർണബോധ്യമുള്ള കാര്യങ്ങൾ ചെയ്യും അത്രതന്നെ. ഇക്കാര്യത്തിൽ ആരുടെയും വ്യക്തിതാൽപര്യങ്ങൾ പരിഗണിക്കില്ല. ഇങ്ങനെ പോയാൽ പലരുടെയും ശത്രുത സമ്പാദിക്കേണ്ടിവരും. അതൊന്നും സാരമില്ല. 


സത്യത്തിന് വേണ്ടി ജീവൻ നൽകേണ്ടിവന്നാൽ നൽകാം...


നാടാകെ തെറ്റിദ്ധാരണകൾ പടരുകയാണ്. തെറ്റിദ്ധാരണകൾ നീക്കാൻ വേണ്ടി സംസാരിക്കാം. പറയുന്ന കാര്യങ്ങൾ ജനം വിശ്വസിച്ചില്ലെങ്കിലോ ...?


പലരുടെയും മനസ്സിൽ ശത്രുതയുണ്ട്. തെറ്റിദ്ധാരണകൾ കാരണം വന്ന ശത്രുത. അവർ ആയുധമേന്തി തന്നെ ആക്രമിക്കാൻ വന്നേക്കാം എന്ത് ചെയ്യും ...?


ആക്രമിക്കാൻ വരുന്നവർ യഥാർത്ഥത്തിൽ ശത്രുക്കളല്ല. മിത്രങ്ങൾ തന്നെയാണ്. അത് തനിക്കറിയാം അറിഞ്ഞിട്ടെന്ത് ഫലം... ? 


മിത്രങ്ങളുടെ മനസ്സിൽ ശത്രുത ആയുധമണിഞ്ഞു വരുന്നു. തന്നെ ആക്രമിക്കുന്നു താനെന്ത് ചെയ്യും...? തിരിച്ചും ആക്രമിക്കേണ്ടിവരും കടുത്ത ദുഃഖത്തോടെ ...


ഒരു മനുഷ്യന് ഇങ്ങനെ ഒരവസ്ഥ വന്നുപെട്ടാൽ...?  ആ അവസ്ഥയിലാണ്  അലി (റ)... 


തന്നെ ഖലീഫയായി തിരഞ്ഞെടുത്തിരിക്കുന്നു. താൻ ഒഴിഞ്ഞു മാറാൻ നോക്കി സമ്മതിച്ചില്ല. നിർബന്ധിച്ചു ഏറ്റു. ഈ സാഹചര്യത്തിൽ സത്യവിശ്വാസികൾ എന്താണ് ചെയ്യേണ്ടത്... ?  ഖലീഫയുടെ കരങ്ങൾക്ക് ശക്തി പകർന്നു നൽകണം. പല ഭാഗങ്ങളിലും അതുണ്ടായില്ല. അവർ അടങ്ങിയിരുന്നോ... ? അതുമില്ല. അവർ ജനങ്ങളെ സംഘടിപ്പിച്ചു. അവരെ ആയുധമണിയിച്ചു. യുദ്ധ സജ്ജരാക്കി. ആർക്കെതിരെ ഖലീഫക്കെതിരെ... 


ഇവിടെയാണ് അലി (റ)വിന്റെ ത്യാഗം നാമറിയേണ്ടത്. ബൈഅത്ത് ചെയ്ത ചിലർപോലും പിൻമാറിക്കളഞ്ഞു. ഖലീഫയുടെ മനസ്സിലെ ദുഃഖത്തിന്റെ ആഴമെത്രയാണ്. ഖലീഫ ജനങ്ങളോട് പ്രസംഗിച്ചു. പ്രസംഗത്തിന്റെ ആശയം ഇങ്ങനെയാകുന്നു.  സഹോദരങ്ങളേ നിങ്ങൾ ഇസ്ലാമിനെ നന്നായി പഠിക്കുക. ഇസ്ലാമിക നിർദേശങ്ങൾക്കനുസരിച്ച് ജീവിക്കുക. ദുനിയാവ് പിന്നിട്ട് പോയ്ക്കൊണ്ടിരിക്കുന്നു. പരലോകം സമീപിച്ചുകൊണ്ടിരിക്കുന്നു. 


സഹോദരങ്ങളേ  നിങ്ങൾ ദുനിയാവിന്റെ മക്കളാവരുത്. നിങ്ങൾ ആഖിറത്തിന്റെ മക്കളാവുക... 


ഭൗതിക സുഖങ്ങൾ ത്യജിച്ച സഹോദരങ്ങൾ എങ്ങനെയാണിവിടെ ജീവിച്ചത്... ? അവർ ഭൂമിയെ പരവതാനിയാക്കി. മണ്ണ് വിരിപ്പാക്കി. വെള്ളത്തെ സുഗന്ധമായിക്കണ്ടു... 


അറിയുക ആഖിറത്തെ കൊതിക്കുന്നവർ ദേഹേച്ഛകളെ വെടിയുന്നു... 


നരകത്തെ ഭയന്നവൻ നിയമങ്ങൾ അനുസരിക്കും. നിയമവിരുദ്ധമായതൊന്നും ചെയ്യില്ല... 


സ്വർഗം ആശിക്കുന്നവർ സൽകർമങ്ങൾ വർദ്ധിപ്പിക്കാൻ ധൃതി കാണിക്കുന്നു... 


സജ്ജനങ്ങൾ രാത്രിയിൽ ധാരാളം സുന്നത്ത് നിസ്കരിക്കും. ദുആ ഇരക്കും. വിശുദ്ധ ഖുർആൻ പാരായണം ചെയ്യും. കവിളുകളിലൂടെ കണ്ണുനീർ ചാലിട്ടൊഴുകും... 


പകലിൽ സൽകർമങ്ങൾ വർദ്ധിപ്പിക്കും. ദാഹവിവശരാവും. പലർക്കും നോമ്പായിരിക്കും. ക്ഷീണിതരാണവർ. അവരെ കാണുന്നവർ പറയും അവർ രോഗികളാണ്. അല്ല അവർക്ക് രോഗമില്ല. പരലോകത്തെക്കുറിച്ചുള്ള ചിന്തയാണവരെ ക്ഷീണിപ്പിച്ചത്. മനസ്സിൽ തട്ടുന്ന പ്രസംഗം. പക്ഷെ ഫലം വന്നില്ല. ഇനിയുള്ള രംഗങ്ങൾ നടുക്കത്തോടെയല്ലാതെ ഓർക്കാൻ വയ്യ. ചേരിതിരിഞ്ഞുള്ള പോരാട്ടങ്ങൾ. ഇരുഭാഗത്തും മുസ്ലിംകൾ. ഇരുചേരിയിലും സ്വഹാബികളുണ്ട്... 

(തുടരും)

No comments:

Post a Comment