മഹാനായ അലി (റ അ)ചരിത്രം ഭാഗം:25

 



സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼


തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


ദുൽഫുഖാർ ...


ചരിത്രത്തെ കിടിലംകൊള്ളിച്ച ദുൽഫുഖാർ 


ബദർ യുദ്ധവേളയിൽ നബി (സ)തങ്ങൾ അലി (റ)അവർകൾക്ക് സമ്മാനിച്ച വാളാണ് ദുൽഫുഖാർ ...


ആ വാൾകൊണ്ടാണ് അലി (റ) വീരേതിഹാസങ്ങൾ രചിച്ചത്. എത്രയെത്ര പോർക്കളങ്ങളെ ദുൽഫുഖാർ രോമാഞ്ചമണിയിച്ചു. അറബി മലയാളത്തിൽ രചിക്കപ്പെട്ട പടപ്പാട്ടുകളിൽ ദുൽഫുഖാർ മിന്നിത്തിളങ്ങി നിൽക്കുന്നു. ദുൽഫുഖാറിനെ വാഴ്ത്തുന്ന പരാമർശങ്ങൾ ലോക ഭാഷകളിലെല്ലാം കാണാം ...


അലി (റ)വിന് ലഭിച്ച വിലമതിക്കാനാവാത്ത പാരിതോഷികമായിരുന്നു ആ വാൾ. ജീവനെപ്പോലെ ദുൽഫുഖാറിനെ സ്നേഹിച്ചു. ജീവിതാന്ത്യംവരെ കരുതലോടെ സൂക്ഷിച്ചു ...


അലി (റ) എവിടെയുണ്ടോ അവിടെ ദുൽഫുഖാറും ഉണ്ട്. എവിടെ ദുൽഫുഖാർ ഉണ്ടോ അവിടെ വിജയം ഉണ്ട് ...


അലി (റ)വിന്റെ ധീരനായ കുതിരയും ദുൽഫുഖാറും ചരിത്രത്തെ വിസ്മയം കൊള്ളിച്ചിട്ടുണ്ട് ...


ഒരു സദസ്സിൽ ദുൽഫുഖാർ എന്നു പറഞ്ഞാൽ മതി അവിടെ ആവേശത്തിന്റെ അലകടൽ ഇരമ്പും. ധീരസാഹസികതയുടെ ആവേശകരമായ ഓർമകൾ ഉണരും. നിർജ്ജീവമായ മനസ്സുകളെ സജീവമാക്കിത്തീർക്കും ...


ഉഹ്ദ് യുദ്ധം അത് വലിയൊരു പരീക്ഷണമായിരുന്നു. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ മുസ്ലിംകൾ വിജയിച്ചു. ശത്രുക്കൾ പിൻതിരിഞ്ഞോടി ...


മലയുടെ മുകളിൽ അൻപത് വില്ലാളികളെ നബി (സ)കർശനനിർദേശങ്ങളോടെ നിർത്തിയിരുന്നു.  അബ്ദുല്ലാഹിബ്നു ജുബൈർ (റ) ആയിരുന്നു അവരുടെ നേതാവ്. യുദ്ധത്തിൽ ജയിച്ചാലും തോറ്റാലും നിങ്ങൾ സ്ഥലം വിടാൻ പാടില്ല. നിർദേശം കിട്ടുന്നതുവരെ അതായിരുന്നു കൽപന. പക്ഷെ അവർ കൽപന ലംഘിച്ചു. യുദ്ധം ജയിച്ചു എന്ന് കണ്ടപ്പോൾ അവർ സ്ഥലം വിടാൻ തുടങ്ങി. അബ്ദുല്ലാഹിബ്നു ജുബൈർ അതിന്നനുവദിച്ചില്ല. അദ്ദേഹത്തിന്റെ വാക്കുകൾ അവഗണിച്ചു ഭൂരിഭാഗം ആളുകളും സ്ഥലംവിട്ടു. ഇതൊരു വൻ വീഴ്ചയായിരുന്നു. ശത്രുക്കൾ മല അധീനപ്പെടുത്തി മുസ്ലിംകളെ ആക്രമിച്ചു. അമ്പുകളും കുന്തങ്ങളും തുരുതുരാ വരാൻ തുടങ്ങി ...


യുദ്ധം അവസാനിപ്പിച്ച് വിശ്രമിക്കുകയായിരുന്ന മുസ്ലിംകൾ പരിഭ്രാന്തരായി പരക്കം പാഞ്ഞു. മുഹമ്മദ് കൊല്ലപ്പെട്ടു. ശത്രുക്കൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. നബി (സ) തങ്ങൾ എവിടെ?  പലർക്കും അറിയില്ല. നിരവധിപേർക്കു മുറിവേറ്റു. ഈ ഘട്ടത്തിൽ അലി (റ)നബി (സ)യോടൊപ്പം ചേർന്നു നിൽക്കുകയായിരുന്നു ...


ശത്രുക്കളുടെ ആക്രമണത്തിൽ നബി (സ) തങ്ങളുടെ ഒരു പല്ല് കൊഴിഞ്ഞു വീണു. ശിരസ്സിൽ മുറിവ് പറ്റുകയും ചെയ്തു ...  


ഫാത്വിമ (റ) യുടെ സാഹസികത തെളിഞ്ഞു കണ്ട ഒരു സന്ദർഭം കൂടിയാണിത്. ശത്രുക്കളുടെ  മാരകായുധങ്ങൾക്കു മുമ്പിലൂടെ അവർ ഓടിവരികയാണ്. നബി  (സ)തങ്ങളെ അന്വേഷിച്ചു ഓടിനടക്കുന്നു. അമ്പുകളും കുന്തങ്ങളും ചീറിവരുന്നതു കണ്ടിട്ടും പിന്തിരിഞ്ഞില്ല. എന്റെ ഉപ്പയെവിടെ... ? 


ഉപ്പയെ തിരിഞ്ഞു പിടിച്ചു. കൈപിടിച്ചു വലിച്ചുകൊണ്ടുപോയി സുരക്ഷിത സ്ഥാനത്ത് കൊണ്ടുപോയി നിർത്തി. തലയിൽ നിന്ന് രക്തം ഒഴുകിക്കൊണ്ടിരുന്നു. ഫാത്വിമ (റ) യോടൊപ്പം കുറെ സ്ത്രീകളും ഓടിയെത്തിയിരുന്നു. പാത്രങ്ങളിൽ വെള്ളം കൊണ്ടുവന്നിട്ടുണ്ട്. ഈത്തപ്പനയോലയുടെ പായ കരിച്ച് കരിയും കൊണ്ടുവന്നിട്ടുണ്ട്. അത് മുറിവിൽ വെച്ചുകെട്ടും.  ഒരു പാത്രം വെള്ളം അലി (റ)വിന്റെ കൈയിൽ കൊടുത്തിട്ട് ഫാത്വിമ (റ)പറഞ്ഞു:  വെള്ളം ഒഴിച്ചുതരൂ ഞാൻ മുറിവ് കഴുകാം... അലി (റ) വെള്ളം ഒഴിച്ചുകൊടുത്തു. ഫാത്വിമ (റ)മുറിവ് കഴുകി. അപ്പോൾ രക്തം കൂടുതൽ ഒഴുകി ...


ഫാത്വിമ (റ) പായയുടെ ഒരു കീറ് മുറിച്ചെടുത്തു മിനുസപ്പെടുത്തി മുറിവിൽ ഒട്ടിച്ചുവച്ചു. അപ്പോൾ രക്ത പ്രവാഹം നിന്നു. അപ്പോഴെല്ലാം ഫാത്വിമ (റ) പൊട്ടിക്കരയുന്നുണ്ടായിരുന്നു. മുറിവേറ്റ് വീണവർക്ക് ദാഹജലം നൽകി, മുറിവുകൾ കെട്ടിക്കൊടുത്തു. മുസ്ലിം സൈന്യം ഒന്നിച്ചു ചേരുകയും പ്രത്യാക്രമണം നടത്തി ശത്രുക്കളെ ഓടിക്കുകയും ചെയ്തു ...


ഉഹ്ദിൽ അലി(റ), ഫാത്വിമാ (റ) എന്നിവർ കാണിച്ച ധൈര്യം എക്കാലവും സ്മരിക്കപ്പെടും ...

(തുടരും)

No comments:

Post a Comment