മഹാനായ അലി (റ അ)ചരിത്രം ഭാഗം:24

 


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼


തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹



വളരെ ദരിദ്രരായ ഒരു കൂട്ടം മുസ്ലിംകൾ മസ്ജിദിന്റെ ചരുവിൽ പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോൾ ഞാൻ നിങ്ങൾക്കെങ്ങനെ വേലക്കാരനെ വെച്ചു തരും. നിങ്ങൾ ചോദിച്ചതിനെക്കാൾ മെച്ചമായ ഒരു കാര്യം ഞാൻ പറഞ്ഞു തരാം ... 


ഉറങ്ങാൻ കിടക്കുമ്പോൾ സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ എന്നിവ മുപ്പത്തിമൂന്ന് തവണ വീതം ചൊല്ലുക അതാണ് നിങ്ങൾക്കു കൂടുതൽ ഫലപ്രദം ...


നബി (സ) തങ്ങൾ തിരിച്ചു പോയി. ബന്ദികളായ അടിമകളെ വിറ്റ് പണം മസ്ജിദിലെ സാധുക്കൾക്കു വേണ്ടി  ചെലവഴിച്ചു. ഫാത്വിമ (റ)യും അലി (റ)വും ശാന്തരായി നബി (സ)യുടെ ഉപദേശം നടപ്പാക്കി ...


ഒരിക്കൽ നബി (സ)തങ്ങൾ  അലി (റ)വിന്റെ വീട്ടിൽ വന്നു. ഫാത്വിമ (റ)യും മക്കളും വീട്ടിലുണ്ടായിരുന്നു ... അലി (റ) വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹം മസ്ജിദിൽ ആണെന്ന് വിവരം കിട്ടി. ക്ഷേമാന്വേഷണങ്ങൾ നടത്തിയ ശേഷം നബി  (സ)മസ്ജിദിലേക്ക് നടന്നു. അലി (റ) കിടക്കുകയായിരുന്ന വയറിന്റെ ഭാഗത്ത് നിന്ന് പുതപ്പ് നീങ്ങിയിട്ടുണ്ട്. വയറിന്മേൽ മണ്ണ് പുരട്ടിയിട്ടുണ്ട്. നബി (സ) തങ്ങൾ തന്റെ അനുഗ്രഹീത കരങ്ങൾകൊണ്ട് മണ്ണ് തുടച്ചു കളഞ്ഞു എന്നിട്ട് പറഞ്ഞു:  


ഇരിക്കൂ അബൂതുറാബ് (മണ്ണിന്റെ പിതാവ്) 


അലി (റ)വിന് ആ പ്രയോഗം വളരെ ഇഷ്ടപ്പെട്ടു. രണ്ട് തവണ അബൂതുറാബ് എന്ന് വിളിച്ചു. അങ്ങനെയൊരു വിളിപ്പേര് പ്രസിദ്ധമാവുകയും ചെയ്തു ... 


ബദർ രണാങ്കണത്തിൽ അലി (റ) അവർകളുടെ ധീര പോരാട്ടം ആർക്കാണ് മറക്കാനാവുക ...


യുദ്ധത്തിന്റെ മുന്നോടിയായി നടന്നത് ദ്വന്ദയുദ്ധമാണ്. മക്കയുടെ വീര പോരാളികൾ ആയുധങ്ങളുമായി പോർക്കളത്തിലിറങ്ങി മുസ്ലിംകളെ വെല്ലുവിളിച്ചു...


ഉത്ബത്തുബ്നു റബീഅഃ സഹോദരൻ ശൈബത്ത്, വലീദ് ...


മൂന്നു അൻസാരികൾ വെല്ലുവിളി സ്വീകരിച്ചു പോരിന്നിറങ്ങി. ശത്രുക്കൾ ഇങ്ങനെ വിളിച്ചു പറഞ്ഞു:  


നിങ്ങളെ ഞങ്ങൾക്കാവശ്യമില്ല മക്കയിൽ നിന്ന് ഓടിവന്നവരില്ലേ...? അവരിറങ്ങട്ടെ ...


ഉത്ത്ബത്തും ശൈബത്തും പോരാട്ടത്തിൽ വീരന്മാരാണ്. യുദ്ധത്തിലും കുതിര സവാരിയിലും അവരെ വെല്ലാൻ ആരുമില്ല. ഇതെല്ലാം നന്നായറിയാവുന്ന നബി (സ) തങ്ങൾ അവരെ നേരിടാൻ ആരെയാണ് നിയോഗിച്ചത് ... ? 


തനിക്ക് ഏറ്റവും പ്രിയപ്പെട്ട അടുത്ത ബന്ധുക്കളെ ഹംസ  (റ), അലി(റ), ഉബൈദത്ത് (റ) 


ഉബൈദത്ത് (റ) ഉത്ബത്തിനെ വെല്ലുവിളിച്ചു. ഹംസ (റ) ശൈബത്തിനെ വെല്ലുവിളിച്ചു. അലി (റ)വലീദിനെ വെല്ലുവിളിച്ചു. പടവാൾ ചുഴറ്റിക്കൊണ്ട് ആറുപേരും ചാടിയിറങ്ങി വന്നു പൊരിഞ്ഞ യുദ്ധം തുടങ്ങി. അലി (റ) ഒറ്റ വെട്ടിന് വലീദിനെ വീഴ്ത്തിക്കളഞ്ഞു. മുശ്രിക്കുകളുടെ ആവേശമായിരുന്ന വലീദ് വധിക്കപ്പെട്ടു. ഹംസ (റ) വിന്റെ ഉഗ്രൻ ആക്രമണം തടുക്കാൻ ശൈബത്തിന് കഴിഞ്ഞില്ല. ശൈബത്തും വധിക്കപ്പെട്ടു ...


ഉത്ബത്തും ഉബൈദത്ത് (റ) വും പൊരിഞ്ഞ പോരാട്ടത്തിലാണ്. ഉബൈദത്ത് (റ) വിന് വെട്ടേറ്റു. ഹംസ (റ), അലി (റ)എന്നിവർ മിന്നൽ വേഗത്തിൽ ഉത്ബത്തിന്റെ മേൽ ചാടിവീണു അവന്റെ കഥ കഴിച്ചു ...


ഏറെക്കഴിയുംമുമ്പെ ഉബൈദത്ത് ശഹീദായി...

(തുടരും)

No comments:

Post a Comment