ഖലീഫ ഉമർ (റ) ചരിത്രം ഭാഗം-14

 


➖➖➖➖➖➖➖➖➖➖

വിജയങ്ങളുടെ പരമ്പര 

➖➖➖➖➖➖➖➖➖➖

റോമൻ ചക്രവർത്തിയുടെ മറ്റൊരു ശക്തികേന്ദ്രമാണ് ജോർഡാൻ അതിന്റെ സമ്പത്ത് മുഴുവൻ റോമക്കാർ ആസ്വദിക്കുകയാണ് കർഷകരും തൊഴിലാളികളും അടിച്ചമർത്തപ്പെട്ടിരുന്നു ഉപരിവർഗ്ഗം വളരെ ക്രൂരമായാണ് അവരോട് പെരുമാറിയിരുന്നത് വിമോചനത്തിന്റെ കവാടം അവർക്കുമുമ്പിലും തുറക്കപ്പെടേണ്ടതുണ്ട്  


ഫിഹിൽ പട്ടണമാണ് മുസ്ലിംകളുടെ പ്രഥമലക്ഷ്യം മുസ്ലിംകൾ വരുന്നുണ്ട് എന്ന വിവരം റോമക്കാർ അറിഞ്ഞു ഫിഹ്ലിലേക്കു മുസ്ലിംകൾ എത്താതിരിക്കാൻ റോമക്കാർ പുതിയൊരു തന്ത്രം പ്രയോഗിച്ചു  


വിശാലമായൊരു പ്രദേശം വെള്ളത്തിന്നടിയിലാക്കുക മുസ്ലിംകൾ മുന്നേറിവരുന്ന പ്രദേശത്തേക്ക് ഡോർഡാൻ നദിയിലെയും ത്വബ് രിയാ തടാകത്തിലേയും വെള്ളം തിരിച്ചു വിട്ടു ഒരു പ്രദേശമാകെ ചെളിയും വെള്ളവും നിറഞ്ഞു മുസ്ലിം സൈന്യത്തിന്റെ മുന്നേറ്റം തടസ്സപ്പെട്ടു ശൈത്യകാലവും വന്നു അല്ലാഹുവിന്റെ അനുഗ്രഹം പ്രതീക്ഷിച്ചുകൊണ്ടവർ ക്ഷമയോടെ കാത്തിരുന്നു  


ശൈത്യകാലം കടന്നുപോയി വേനൽക്കാലം തുടങ്ങുകയായി ഡമസ്ക്കസിൽ നിന്ന് ഖാലിദ്(റ) വൻ സൈന്യവുമായി എത്തിച്ചേരുകയും ചെയ്തു റോമക്കാർ ആവശ്യപ്പെട്ടതനുസരിച്ച് മുസ്ലിംകൾ ഒരു പ്രതിനിധിയെ അയച്ചു മുആദ്ബ്നു ജബൽ(റ) ആയിരുന്നു പ്രതിനിധി  


റോമൻ സൈന്യാധിപന്റെ ആഢംബരം നിറഞ്ഞ ക്യാമ്പിലേക്ക് സാധാരണ പട്ടാളക്കാരന്റെ വേഷത്തിൽ മുആദ്(റ) കയറിച്ചെന്നു പട്ടുപരവതാനിയിൽ ഇരുന്നില്ല 


'പാവങ്ങളുടെ അധ്വാധനം ചൂഷണം ചെയ്തുണ്ടാക്കിയ ഈ പട്ടു പരവതാനിയിൽ ഞാൻ ഇരിക്കില്ല'  


മുആദ് (റ) പറഞ്ഞു റോമക്കാർ ഞെട്ടിപ്പോയി 


അവർ തങ്ങളുടെ രാജാവിനെ പുകഴ്ത്തിപ്പറഞ്ഞു റോമക്കാരുടെ പ്രതാപം വിവരിച്ചു 


മുആദ്(റ) ഇസ്ലാമിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചും വിവരിച്ചു എല്ലാ മനുഷ്യരും സമൻമാരാണ് ഒരേ ദൈവത്തിന്റെ സൃഷ്ടികൾ എല്ലാവരും ദൈവ ദാസന്മാർ അല്ലാഹുവിന്റെ കല്പനകൾ പാലിക്കുന്നവർക്കുമാത്രമാണ് ശ്രേഷ്ഠത 


മുആദ് (റ) അവരെയെല്ലാം ഇസ്ലാമിലേക്കു ക്ഷണിച്ചു ദൗത്യം പൂർത്തിയാക്കി മുആദ് (റ) തിരിച്ചു പോന്നു  


പിന്നീട് റോമക്കാർ ഒരു ദൂതനെ അയച്ചു അയാൾ മുസ്ലിം ക്യാമ്പിലെത്തി സൈന്യാധിപനെ അന്വേഷിച്ചു  


അബൂ ഉബൈദ(റ)വിനെ കാണിച്ചു കൊടുത്തു അയാൾക്കു വിശ്വാസം വന്നില്ല  സൈന്യാധിപന്റെ ആഢംബരങ്ങളൊന്നും കാണാനില്ല അധികാര ചിഹ്നങ്ങളില്ല സാധാരണ പട്ടാളക്കാരോടൊപ്പം ഇരുന്ന് സംസാരിക്കുന്നു 


'ഞങ്ങളുടെ സൈന്യാധിപർ സമുന്നത പദവിയിലാണ് സാധാരണ പട്ടാളക്കാർക്കൊപ്പമിരിക്കില്ല ' ദൂതൻ പറഞ്ഞു  


മനുഷ്യരെല്ലാം അല്ലാഹുവിന്റെ അടിമകളാണ് ഞങ്ങൾക്കിടയിൽ വിവേചനമില്ല പൊങ്ങച്ചം കാണിക്കലില്ല  


ധനം നൽകി മുസ്ലിംകളെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് ദൂതൻ നടത്തിയത് അത് നടക്കില്ലെന്ന ബോധ്യം വന്നു മടങ്ങിപ്പോയി ഉഗ്രയുദ്ധം നടക്കാൻ പോവുകയാണ് സൈന്യാധിപന്മാർ രംഗത്തിറങ്ങി അബുൽ അഅ് വറുസ്സലമി(റ) , തബരിയ്യ പട്ടണം ഉപരോധിക്കാൻ പുറപ്പെട്ടു  


ഖാലിദ്ബ്നുൽ വലീദ്(റ) , അംറുബ്നൽ ആസ്വ്(റ), ളിറാറുബ്നുൽ അസ് വർ (റ) എന്നിവർ വിവിധ സൈനിക സംഘങ്ങളുടെ നേതൃത്വം ഏറ്റെടുത്തു   


പകൽ മുഴുവൻ യുദ്ധം നടന്നു വിധി നിർണ്ണയിക്കപ്പെട്ടില്ല രാത്രി സൈനികർക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി സജ്ജമാക്കി രണ്ടാം ദിവസവും ഉഗ്രപോരാട്ടം നടന്നു ആദ്യഘട്ടത്തിൽ റോമക്കാർ ശക്തമായി മുന്നേറി മുസ്ലിംകൾ പ്രതിരോധിച്ചുനിന്നു നിരവധിപേർ മരിച്ചു വീണു എന്നിട്ടും പിന്തിരിഞ്ഞില്ല  


യുദ്ധത്തിന്നിടയിൽ തന്നെ നിസ്കാരം നിർവ്വഹിച്ചു അല്ലാഹുവിന്നോട് ഖൽബുരുകി പ്രാർത്ഥിച്ചു ജീവൻ നൽകാൻ ദൃഢനിശ്ചയം ചെയ്തു ശഹീദാവാനുള്ള ആവേശത്തോടെ മുന്നേറി  


ഇരുട്ട് പരന്നു റോമക്കാരുടെ കാലിടറി മുസ്ലിം സൈന്യം ശത്രുക്കളുടെ അണിയിലേക്ക് തുളച്ചുകയറി പിന്നെ റോമക്കാർക്കു പിടിച്ചു നിൽക്കാനായില്ല മനുഷ്യർ തുരുതുരെ വെട്ടേറ്റ് വീഴാൻ തുടങ്ങി പിന്തിരിഞ്ഞോടുകയല്ലാതെ നിവൃത്തിയില്ല ദിക്ക് നിശ്ചയമില്ലാത്ത ഓട്ടം ചെളിയും വെള്ളവും നിറഞ്ഞ ഭൂമിയിലൂടെയുള്ള ഓട്ടം അത്യധികം ദുഷ്ക്കരമായിരുന്നു തങ്ങൾ ചെയ്തത് തങ്ങൾക്കുതന്നെ ദോഷമായിത്തീർന്നു  


വൻവിജയമാണ് നേടിയത് വമ്പിച്ച സ്വത്ത് ലഭിച്ചു നാട്ടുകാർക്ക് മുസ്ലിംകളുടെ സ്വഭാവ മഹിമകൾ അടുത്തറിയാൻ കഴിഞ്ഞു പട്ടണവാസികൾക്ക് വിമോചനത്തിന്റെ സന്തോഷം  


ഫിഹ്ലും ത്വബരിയയും അധീനപ്പെട്ടതോടെ വഴി തുറസ്സായിക്കിട്ടി പട്ടണങ്ങൾ ഓരോന്നോരോന്നായി സന്ധിക്കു തയ്യാറായി മുമ്പോട്ട് വന്നുകൊണ്ടിരുന്നു സന്ധിയിലായ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് ലഭിച്ചത് സത്യവും നീതിയും പുലർന്നു 


സിറിയയിലും ജോർഡാനിലും ഇസ്ലാമിന്റെ പതാക പാറിക്കളിച്ചു ഹിറാക്ലിയസ് ചക്രവർത്തിയുടെ കോപം വർദ്ധിക്കുകയും ചെയ്തു നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനുള്ള ശ്രമവും തുടങ്ങി 


ഒരേസമയം പല പോർമുഖങ്ങൾ അതാണിനി കാണാൻ പോവുന്നത് പാത്രിയാർക്കീസ് പല സൈനിക വ്യൂഹങ്ങളെ പല ഭാഗത്തേക്കയക്കുന്നു തൂദർ എന്ന സൈന്യാധിപന്റെ നേതൃത്വത്തിൽ ഒരു സൈന്യം  പുറപ്പെട്ടിട്ടുണ്ടെന്ന് വിവരം കിട്ടി അവർ വരുന്ന വഴിയിലേക്ക് ഖാലീദ്(റ)വും സൈന്യവും നീങ്ങി വഴിയിലെങ്ങും അവരെ കണ്ടില്ല  അവർ നേരെ ഡമസ്കസിലേക്ക് പോയതാണ് ഡമസ്കസിൽ കുറഞ്ഞ സൈന്യമേയുള്ള ബാക്കിയുള്ളവരെല്ലാം യുദ്ധരംഗത്താണ് ഈ തക്കത്തിൽ ഡമസ്ക്കസ് കീഴ്പ്പെടുത്താം ഇതാണ് തൂദറിന്റെ പ്ലാൻ  


ഡമസ്കസിലെ സേനയുടെ നേതൃത്വം യസീദുബ്നു അബീസുഫിയാനാണ് അദ്ദേഹത്തിന്ന് റോമൻ സൈന്യത്തിന്റെ ആഗമനവിവരം കിട്ടി തന്റെ സൈന്യവുമായി റോമൻ സൈന്യത്തെ നേരിടാൻ പുറപ്പെട്ടു 


ഖാലിദ്(റ) റോമൻ സൈന്യം പോയ വഴിയെ കുതിച്ചുവരികയാണ് പൊരിഞ്ഞ യുദ്ധമുഖത്തേക്കാണവർ എത്തിച്ചേർന്നത് റോമൻ സൈന്യത്തിന്റെ മുമ്പിൽ മുസ്ലിം സൈന്യമുണ്ട് ഡമസ്ക്കസിലെ മുസ്ലിം സൈന്യം അവർ ധീരമായി മുന്നേറുന്നു ഇപ്പോൾ റോമക്കാരുടെ പിൻവശത്ത് ഖാലിദ്(റ)വിന്റെ സൈന്യം ഖാലിദ് (റ) ശക്തമായ ആക്രമണം തുടങ്ങി  


റോമക്കാർ മുമ്പിലും പിന്നിലും ഒരേസമയം ആക്രമണം നേരിടുന്നു നിരവധിയാളുകൾ മരിച്ചു വീഴുന്നു പിന്തിരിഞ്ഞോടാനും വയ്യ തൂദറും മറ്റു പ്രമുഖന്മാരും വധിക്കപ്പെട്ടു റോമക്കാരുടെ സമ്പൂർണ്ണ പരാജയം വമ്പിച്ച സ്വത്ത് യുദ്ധമുതലായി കിട്ടി 


പാത്രിയാർക്കീസ് നിയോഗിച്ച ശനസ് എന്ന സൈന്യാധിപൻ വമ്പിച്ചൊരു സേനയുമായി വന്നു മുസ്ലിം സൈന്യത്തെ ആക്രമിച്ചു ഘോരയുദ്ധം തുടങ്ങി അബൂഉബൈദ(റ) നേരിട്ട് മുസ്ലിം സൈന്യത്തെ നയിക്കുന്നു 


ഡമസ് കസ് യുദ്ധം കഴിഞ്ഞ് ഖാലിദ് (റ) സൈന്യവുമായി കുതിച്ചുവരികയാണ് യുദ്ധരംഗത്തേക്കാണ് വന്നത് ഇവിടെയും ഇരുതലയുദ്ധം തന്നെ 


അബൂഉബൈദ(റ) ശത്രുക്കളെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ ഖാലിദ് (റ) എത്തുന്നു ഖാലിദ് (റ) ശക്തമായി മുന്നേറി റോമൻ പട്ടാളക്കാർ കൂട്ടയോട്ടം തുടങ്ങി കണക്കില്ലാത്ത മനുഷ്യർ മരിച്ചൊടുങ്ങി റോമക്കാർ അമ്പേ പരാജയപ്പെട്ടു 


മുസ്ലിം സൈന്യം അടുത്ത പദ്ധതി പെട്ടെന്ന് തയ്യാറാക്കി ചരിത്രപ്രസിദ്ധമായ ബഅ്ലബക്ക് അതാണ് അടുത്ത ലക്ഷ്യം മുസ്ലിം സൈന്യം ബഅ്ലബക്കിൽ എത്തിച്ചേർന്നു തദ്ദേശീയർ മുസ്ലിംകളുമായി സന്ധിയുണ്ടാക്കി യുദ്ധമൊഴിവായി  


സബ്റത്തുബ്നു മസ്റൂഖ്   


അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു മുസ്ലിം സേന കടന്നുപോവുന്നു ഹിംസ്വിലേക്കാണവർ നീങ്ങുന്നത് ഹിംസ്വിലേക്ക് വേറെയും സേനകൾ വന്നു ചേരാനുണ്ട് ആ പ്രതീക്ഷയിലാണ് പോവുന്നത്   


വഴിയിൽ പെട്ടെന്നാണ് റോമാ സൈന്യം പ്രത്യക്ഷപ്പെട്ടത് മുസ്ലിം സൈന്യം കടന്നുപോവുന്നുണ്ട് എന്ന വിവരം കിട്ടി വന്നതാണ് പൊടുന്നനെ ആക്രമണം തുടങ്ങി   


മുസ്ലിം സേന ഉഗ്രമായി പോരാടി ശത്രുക്കൾ പിന്തിരിഞ്ഞോടി അൽപനേരത്തെ വിശ്രമം വീണ്ടും യാത്ര  


സബ്റത്തും സൈന്യവും ഹിംസ്വിലെത്തി പട്ടണം ഉപരോധിച്ചു ഏറെക്കഴിഞ്ഞില്ല അബൂഉബൈദയും സൈന്യവും വന്നുചേർന്നു ശത്രുക്കൾ ഭീതിയിൽ പെട്ടു പെട്ടെന്ന് സന്ധിക്ക് തയ്യാറായി 


ഇറാഖിലെ സേനാ നായകൻ സഅദ്ബ്നു അബീവഖാസ് (റ) സിറിയയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഖാലിദ് (റ), അബൂഉബൈദ(റ) എന്നിവരുടെ മുന്നേറ്റം ശ്രദ്ധിച്ചുകൊണ്ടിരുന്നു  


ഒരു വൻ വിപത്ത് അവർക്കുനേരെ നീങ്ങിവരുന്നുണ്ടെന്ന് സഅദ്(റ)വിന്ന് വിവരം കിട്ടി പൊടുന്നനെ നടപടി സ്വീകരിച്ചു ഹിറാക്ലിയസിന്റെ വലിയൊരു സൈന്യം ഹിംസിലേക്ക് നീങ്ങുന്നുവെന്നായിരുന്നു വിവരം ആ സൈന്യം ഹിംസ്വിലെത്തരുത് വഴിയിൽ തടയണം  


സഅദ്(റ) ഒരു സൈന്യത്തെ ഒരുക്കി ജസീറയിൽനിന്ന് ഹിംസിലേക്ക് പോവുന്ന റൂട്ടിലേക്കയച്ചു ജസീറയിൽ നിന്നാണ് റോമാ സൈന്യം പുറപ്പെട്ടത്  


വലിയ ഗർവ്വോടെ നീങ്ങിക്കൊണ്ടിരുന്ന റോമൻ സൈന്യത്തിന് മുമ്പിൽ മുസ്ലിം സൈന്യം പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു പെട്ടെന്നുണ്ടായ ആക്രമണത്തിൽ റോമൻ സൈന്യം പതറിപ്പോയി അവർ പിന്തിരിഞ്ഞോടി റോമൻ സൈന്യം ഹിംസിലെത്തിയില്ല ഹിംസ്വ് മുസ്ലിംകളുടെ നിർണ്ണായക കേന്ദ്രമായിത്തീർന്നു ഹിറാ ക്ലീയസ് അതീവ ദുഃഖിതനായിത്തീർന്നു തന്റെ കാലിനടിയിലെ മണ്ണിളകിപ്പോയ്ക്കൊണ്ടിരിക്കുന്നു 


ഉബാദത്തുബ്നു സാമിത്(റ)  


ഹിംസിന്റെ ചുമതല അദ്ദേഹത്തെയാണ് ഏൽപ്പിച്ചത് ധാരാളമാളുകൾ സൈനിക സേവനത്തിന് സന്നദ്ധരായി മുമ്പോട്ട് വന്നു അവരെ സൈന്യത്തിലെടുക്കുകയും മികച്ച പരിശീലനം നൽകുകയും ചെയ്തു പിന്നീടുള്ള മുന്നേറ്റങ്ങളിൽ നവ മുസ്ലിം സേന കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട് പട്ടണങ്ങൾ യുദ്ധങ്ങളില്ലാതെ കീഴടങ്ങുന്നു സന്ധിയുണ്ടാക്കുന്നു  


ഹിറാക്ലിയസ് ഞെട്ടിവിറച്ചുപോയി താൻ  ഏറെ സ്നേഹിച്ച പട്ടണങ്ങൾ ഒന്നൊന്നായി കൈവിട്ട് പൊയ്ക്കൊണ്ടിരിക്കുന്നു  


ബീസാൻ, ത്വബ്രിയ, ഹിംസ്വ്..... എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു അവിടെയുള്ളവർ മുസ്ലിംകളെ സ്വാഗതം ചെയ്യുന്നു അവർക്കു ഇസ്ലാം മതി എന്നായിരിക്കുന്നു  


പിന്നെ കേട്ട വാർത്ത നടക്കുന്നതായിരുന്നു മുസ്ലിം സൈന്യം ഖിന്നസ്രീൻ പട്ടണം ലക്ഷ്യമാക്കി നീങ്ങുന്നു ഇപ്പോൾ പ്രതിരോധം ദുർബ്ബലമായിരിക്കുന്നു റോമൻ സൈന്യത്തെ ജനങ്ങൾക്ക് പേടിയില്ലാതായിരിക്കുന്നു ജനങ്ങൾ മുസ്ലിം സേനയുമായി സന്ധിയിലാവാൻ ധൃതി കാണിക്കുന്നു 


മുസ്ലിംകളുടെ ജീവിത വിശുദ്ധിയാണവരെ ആകർഷിച്ചത് ലോകത്തിലെ ഏറ്റവും വലിയ രണ്ട് ശക്തികളെയാണവർ തറപറ്റിച്ചത്  അതിന്റെ അഹങ്കാരമൊന്നും അവരിൽ കാണാനില്ല ഓരോ വിജയത്തെക്കുറിച്ചു പറയുമ്പോഴും 'അല്ലാഹു നൽകിയ വിജയം ' എന്നാണവർ പറയുന്നത് അല്ലാഹുവാണ് സഹായി മറ്റൊരു സഹായിയുമില്ല സ്വന്തം അനുഭവത്തിലൂടെ അവർക്കത് ബോധ്യം വന്നുകഴിഞ്ഞു അല്ലാഹു നേർക്കുനേരെ സഹായിച്ച എത്രയെത്ര രംഗങ്ങൾ  


റോമക്കാരും പേർഷ്യക്കാരും മുസ്ലിം സൈന്യത്തെ എത്രയാണ് പരിഹസിച്ചത് ഒരു ഭൂമിയിൽ ഒട്ടകത്തിന്റെ മൂക്കുകയറും പിടിച്ചുനടന്ന കാടൻ അറബികൾ എന്ന് പരിഹസിച്ചു ആടിനെ മേച്ചു നടന്ന ഇടയന്മാർ എന്ന് പരിഹസിച്ചു അജ്ഞതയുടെ കാലത്ത് അവർ അങ്ങനെയുള്ളവരായിരുന്നു ഇസ്ലാമിന്റെ പ്രകാശം അവരെ പുണ്യാത്മാക്കളാക്കി മാറ്റി പുണ്യപുരുഷന്മാർ ലോകജേതാക്കളായി   അല്ലാഹുവിന്റെ മുമ്പിലുള്ള അവരുടെ സമർപ്പണം അല്ലാഹുവിനെ വിളിച്ചുള്ള കരച്ചിൽ  അതാണവരുടെ കരുത്ത് ആ കരുത്ത് പേർഷ്യക്കാരും റോമക്കാരും എത്രയോ കണ്ടതാണ് അപ്പോഴൊക്കെ അവരുടെ മനസ്സ് മന്ത്രിച്ചതിങ്ങനെയാണ് 


'ഇവരെ തോൽപ്പിക്കാൻ ലോകത്തൊരു ശക്തിക്കും സാധ്യമല്ല ' കാലം അത് തെളിയിക്കുകയും ചെയ്തു  


ഖിന്നസ്രീൻ പട്ടണവും അലപ്പോവും കീഴടങ്ങിയതോടെ ആ വിശ്വാസം രൂഢമൂലമായി ഖിന്നസ്രീൻ കോട്ടയിലൊളിച്ച റോമൻ സൈന്യത്തോട് ഖാലിദ് (റ) വിളിച്ചുപറഞ്ഞ വാക്കുകൾ ഇന്നും പ്രതിധ്വനിക്കുന്നുണ്ട് 


'നിങ്ങൾ മേഘങ്ങൾക്കുള്ളിൽ ഒളിച്ചാലും അല്ലാഹു ഞങ്ങളെ അവിടെ എത്തിക്കും അല്ലെങ്കിൽ നിങ്ങളെ ഞങ്ങളിലേക്ക് ഇറക്കിക്കൊണ്ടു വരും ' 


✍🏻അലി അഷ്ക്കർ 

(തുടരും) 


നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും  


📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣

➖➖➖➖➖➖➖➖➖➖


📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment