പ്രവാചകന്റെ_മക്ക PART-26-27


 ഒന്നാം അഖബ: ഉടമ്പടി---------------------------
മുശ് രിക്കുകളുടെ മര്ദ്ധനങ്ങള്‍ക്ക് ശക്തി കൂടിയപ്പോള്‍ പ്രവാചകന്‍ (സ്വ)പ്രബോധന പ്രവര്‍ത്തനങ്ങള്‍ മക്കയുടെ പുറം നാടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ സംബന്ധിച്ച് ആലോചിച്ചു. അതിനു വേണ്ടി ഹജ്ജ് സമയങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. അതനുസരിച്ച് യഥ്‌രിബില്‍ നിന്നും ഹജ്ജിന്നായി വന്നിരുന്ന ആളുകളുമായി സംസാരിക്കുകയും അവരില്‍ ചിലര്‍ അത് ഉള്‍...കൊള്ളാന്‍ തയ്യാറാവുകയും ചെയ്തു. അതനുസരിച്ച് ആറ് പേര്‍ മുസ്‌ലിമാവുകയും അവര്‍ നാട്ടില്‍ ഈ സത്യം മറ്റുള്ളവരെ അറിയിക്കുമെന്നും, കൂടുതല്‍ ആളുകളെ ലഭിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം അവരെയും താങ്കളുടെ അടുത്തേക്ക് കൊണ്ടുവരും എന്നും വാഗ്ദത്തം ചെയ്തു പിരിഞ്ഞു. ഈ
സംഭവങ്ങള്‍ പ്രവാചകത്വത്തിന്റെ പതിനൊന്നാം വര്‍ഷത്തിലായിരുന്നു.
മേല്‍ പറയപ്പെട്ട ആറ് വ്യക്തികള്‍ യഥ്‌രിബില്‍ നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമായി അടുത്തവര്‍ഷം നുബുവ്വതിന്റെ പന്ത്രണ്ടാം വര്‍ഷം ആദ്യം നബിയില്‍ വിശ്വസിച്ചവരില്‍ പെട്ട അഞ്ജ് പേര്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ ഹജ്ജിനായി മക്കയില്‍ വരികയും മിനക്ക് സമീപം അഖബയില്‍ വെച്ച് നബി(സ്വ)യുമായി കൂടിക്കാഴ്ച നടത്തി മഹത്തായ ഒരു ഉടമ്പടിയില്‍ ഒപ്പുവെച്ചു.
“അല്ലാഹുവിനെയല്ലാതെ ആരാധിക്കുകയില്ല, വ്യഭിചാരം, കവര്‍ച്ച, ശിശുഹത്യ , അപവാദം പറഞ്ഞു പരത്തുക എന്നിവ പൂര്‍ണ്ണമായും വര്‍ജ്ജിക്കുക, ഒരിക്കലും പ്രവാചകനോട് എതിര് പ്രവര്‍ത്തിക്കാതിരിക്കുക” എന്നിവയായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകള്‍ ഈ കരാര്‍ ആണ് ഒന്നാം അഖബ:ഉടമ്പടി എന്ന പേരില്‍ അറിയപ്പെടുന്നത്.

PART-27--------
 രണ്ടാം അഖബ: ഉടമ്പടി---------------------------
ഒന്നാം ഉടമ്പടി കഴിഞ്ഞ്‌ യദ് രീബിലേക്ക് തിരിച്ചുപോയ സംഘത്തോടൊപ്പം മിസ്വുഅബ് ബ്നു ഉമൈര്‍ (റ)നെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി പറഞ്ഞയച്ചു മിസ്വുഅബ്(റ)വിന്റെ നേതൃത്വത്തില്‍ യദ് രീബിലെ ദഅവത്ത് ശക്തിപ്പെടുത്താന്‍ തുടങ്ങി. തല്‍ഫലമായി അടുത്തവര്‍ഷം നുബുവ്വത്ത് പതിമൂന്നാം വര്‍ഷം എഴുപത്തിരണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകള...ും യഥ്‌രീബില്‍ നിന്നും ഹജ്ജിനു വന്ന മുശരിക്കുകളോടൊപ്പം മക്കയി എത്തി. അവര്‍ പ്രവാചകന്‍ (സ്വ) യും വിശ്വാസികളും അനുഭവിക്കുന്ന മര്ദ്ധനങ്ങളെ സംബന്ധിച്ച് മനസ്സിലാക്കി, സത്യ ദീനിന്റെ പേരില്‍ പ്രവാചകന്‍ (സ്വ)പ്രയാസപ്പെടുന്നത് ശരിയല്ല എന്ന് അവര്‍ പരസ്പരം പറയാന്‍ തുടങ്ങി അങ്ങിനെ അവര്‍ പ്രവാചകനെ യഥ്‌രീബിലേക്ക് സ്വാഗതം ചെയ്തു. അക്കാര്യം പ്രവാചകനോട് അറിയിച്ചു. നിങ്ങളുടെ പ്രയാസങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കി യിരിക്കുന്നു അതിനാല്‍ നിങ്ങള്‍ നങ്ങളുടെ നാട്ടിലേക്ക് വരികയാണ് എങ്കില്‍ നിങ്ങള്‍ക്കു എല്ലാവിധ സംരക്ഷണവും സഹായങ്ങളും നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്ന് അറിയിച്ചു.
അങ്ങിനെ അവര്‍ പ്രവാചകനുമായി താഴെ പറയുന്ന വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് ഒരു കരാറില്‍ ഒപ്പുവെച്ചു.

ഇതായിരുന്നു രണ്ടാം അഖബ ഉടമ്പടി എല്ലാനിലയിലും പ്രവാചകനെ അനുസരിക്കുക. പ്രയാസത്തിന്റെയും എളുപ്പത്തിന്റെയും അവസരത്തില്‍ ഇസ്ലാമിക മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുക.

നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക.

ഒരാളുടെ ആക്ഷേപവും വകവെക്കാതെ മതത്തില്‍ ഉറച്ചു നില്‍ക്കുക.

ഞാന്‍ നിങ്ങളിലേക്ക് വന്നാല്‍ നിങ്ങളുടെ മക്കളെയും ഭാര്യമാരെയും സംരക്ഷിക്കും പ്രകാരം, സ്വര്‍ഗ്ഗം മാത്രം ലക്‌ഷ്യം വെച്ച് എന്നെ സംരക്ഷിക്കുക.

അങ്ങിനെ സംഘത്തിലുണ്ടായിരുന്ന ഓരോരുത്തരും മേല്‍ വ്യവസ്ഥകള്‍ പാലിക്കുമെന്ന് നബി(സ്വ) യുടെ കൈപിടിച്ചുകൊണ്ട്‌ (രണ്ട് സ്ത്രീകള്‍ ഒഴികെ)താനേ ഉടമ്പടി ചെയ്തു. തദടിസ്ഥാനത്തില്‍ പ്രവാചകന്‍ (സ്വ)അവരിലെ ഓരോ ഗോത്രത്തില്‍ നിന്നും പ്രസ്തുത കരാര്‍ പാലിക്കുന്ന ഉത്തരവാദിത്വം ഏല്‍പ്പിച്ചു ഓരോ നേതാക്കളെയും തിരഞ്ഞെടുത്തു

No comments:

Post a Comment