ഹസൻ (റ)വിനെയും അമ്മാർ (റ)വിനെയും കൂഫയിലേക്കയച്ചു കൂഫക്കാരുടെ പിന്തുണ തേടാനായിരുന്നു അത് ഇരുവരും കൂഫയിലെത്തി പ്രധാനികളുമായി ചർച്ച നടത്തി നിരവധി പേർ അവരോടൊപ്പം വന്നു അവരെയും കൂട്ടി അലി(റ) ബസ്വറയിലെത്തി
ഒരു യുദ്ധം ഉണ്ടാവരുതേയെന്ന് അമ്മാർ (റ) പ്രാർത്ഥിച്ചുകൊണ്ടിരുന്നു
ത്വൽഹ (റ) സുബൈർ (റ) ,ആഇശ (റ) എന്നിവരുമായി ഖലീഫ സംഭാഷണം നടത്തി യുദ്ധം വേണ്ടെന്നും തിരിച്ചു പോവാമെന്നും തീരുമാനമായി
വിപ്ലവകാരികൾ തന്ത്രം മെനഞ്ഞു രാത്രിയിൽ ചെണ്ട കൊട്ടി തീ കത്തിച്ചു യുദ്ധം തുടങ്ങുന്നതിന്റെ ബഹളങ്ങൾ കേൾപ്പിച്ചു ഇരുകൂട്ടരും തെറ്റിദ്ധരിച്ചു പരസ്പരം പഴിചാരി യുദ്ധം തുടങ്ങി ഘോര യുദ്ധം തന്നെ
ഹിജ്റ: 36 ജമാദുൽ ആഖിറിലായിരുന്നു യുദ്ധം
അലി(റ)വിന്നായിരുന്നു വിജയം ആഇശ (റ)വിനെ ആദരവോടെ മദീനയിലേക്കയച്ചു ത്വൽഹ (റ), സുബൈർ (റ) എന്നീ ശ്രേഷ്ഠ സ്വഹാബികളെ കലാപകാരികൾ വധിച്ചു
അലി(റ) വിവിധ നാടുകളിലെ ഗവർണർമാരെ മാറ്റി നിയമിച്ചു സിറിയയിലെ ഗവർണർ അമീർ മുആവിയ ആയിരുന്നു അദ്ദേഹത്തിന് പകരം സഹ്ലുബ്നു ഹുനൈഫിനെ നിയമിച്ചു ഇത് അമീർ മുആവിയയെ പ്രകോപിപ്പിച്ചു ഖലീഫയെ ധിക്കരിച്ചു
ഉസ്മാൻ (റ)വിന്റെ രക്തത്തിന് പ്രതികാരം ചെയ്യണമെന്ന് അമീർ മുആവിയയും ശബ്ദമുയർത്തിപ്പറഞ്ഞു അദ്ദേഹത്തിന്റെ ഒരു പ്രതിനിധി അലി(റ)വിനെ കാണാൻ വന്നു കൈയിൽ ഒരു കത്തിയുമായിട്ടാണ് വന്നത്
അദ്ദേഹം അലി(റ)വിനോട് പറഞ്ഞു: ഞാൻ ദമാസ്കസിൽ നിന്നാണ് വരുന്നത് അവിടത്തെ മസ്ജിദിലെ മിമ്പറിൽ ഉസ്മാൻ (റ)വിന്റെ രക്തം പുരണ്ട കുപ്പായം തൂക്കിയിട്ടിരിക്കുന്നു അതിന്റെ താഴെയിരുന്ന് എഴുപതിനായിരം ആളുകൾ കണ്ണീർ വാർക്കുകയാണ് അവരിൽ നിന്നാണ് ഞാൻ വരുന്നത് ഉസ്മാന്റെ രക്തത്തിന് പ്രതികാരം ചെയ്യണം മറ്റൊന്നും അവർക്ക് കേൾക്കണ്ട
അലി(റ) ഞെട്ടിപ്പോയി അദ്ദേഹം പറഞ്ഞു : അല്ലാഹുവേ ഉസ്മാന്റെ രക്തത്തിൽ എനിക്ക് യാതൊരു പങ്കുമില്ലെന്ന് നിനക്കറിയാമല്ലോ
എന്തൊരവസ്ഥയാണിത്
ഒരു മനുഷ്യൻ ഈ സാഹചര്യത്തെ എങ്ങനെ നേരിടും ?
അമ്മാർ (റ)കൂടെത്തന്നെയുണ്ട് ഭൂമിയിലെ ജീവിതം കുടുസ്സായിരിക്കുന്നു ദുസ്സഹമായിരിക്കുന്നു അമീർ മുആവിയയുമായി യുദ്ധം ചെയ്യാൻ അലി(റ) നിർബന്ധിതനായിരിക്കുന്നു ..
(തുടരും)

 
No comments:
Post a Comment