അമ്മാറുബ്നു യാസിർ (റ) ഭാഗം:23


കുടിവെള്ളം തീർന്നു വെള്ളപ്പാത്രവുമായി വന്ന അലി(റ)നെ കലാപകാരികൾ ചീത്ത വിളിച്ചു അദ്ദേഹം കയറിവന്ന മൃഗത്തെ ഓടിച്ചു വിട്ടു

ഇതിന്നിടയിൽ സിറിയയിലെ ഗവർണർ അമീർ മുആവിയ ഖലീഫയെ അങ്ങോട്ടു ക്ഷണിച്ചു നബി  (സ)യുടെ സാമീപ്യം ഉപേക്ഷിക്കാനാവില്ലെന്ന മറുപടി നൽകി

ഹിജ്റ 35 .ദുൽഹജ്ജ് :18 ജുമുഅ ദിവസം

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്  അന്ന് സംഭവിച്ചത് സംസാരിക്കാൻ ചെന്ന അബ്ദുല്ലാഹിബ്നു സുബൈർ  (റ) ,ഹസൻ (റ), കലാപകാരികൾ പരിക്കേൽപിച്ചു അന്ന് ഖലീഫ നോമ്പെടുത്തിരുന്നു ഖുർആൻ പാരായണം നടത്തിക്കൊണ്ടിരുന്ന ഖലീഫയെ വിപ്ലവകാരികൾ വെട്ടി വീഴ്ത്തി  ഉപരോധത്തിൽ പതിനായിരത്തോളം വിപ്ലവകാരികൾ പങ്കെടുത്തെന്നും അത് നാല് മാസത്തോളം തുടർന്നു വെന്നും റിപ്പോർട്ടുണ്ട്  വിപ്ലവകാരികളെ നേരിടാൻ നിരവധി പേർ തയ്യാറായെങ്കിലും ഖലീഫ സമ്മതിച്ചില്ല തനിക്കുവേണ്ടി ഒരൊറ്റ തുള്ളി രക്തം പോലും ഭൂമിയിൽ വീഴരുത് എന്ന് നിർബന്ധമുണ്ടായിരുന്നു  ഖലീഫയെ കുറെ വിഷമിപ്പിക്കും വധിക്കുയില്ല എന്നായിരുന്നു പൊതു ധാരണ

ഖലീഫ രണ്ട് റക്അത്ത് നിസ്കരിച്ചു വിശുദ്ധ ഖുർആൻ എടുത്ത് പാരായണം തുടങ്ങി വിപ്ലവകാരികൾ വീട് പൊളിച്ചു അകത്ത് കടന്നു അവർ ആയുധങ്ങളുമായെത്തി മരണം കൺമുമ്പിൽ കണ്ടു   ധീരമായ ഇരിപ്പ് വിശുദ്ധ ഖുർആൻ പാരായണം തുടർന്നു എൺപത് കഴിഞ്ഞ വൃദ്ധനായ ഖലീഫയെ വിപ്ലവകാരികൾ ആഞ്ഞുവെട്ടി വലതു  കൈപ്പത്തി അറ്റ് തൂങ്ങി

ഖലീഫ ഇങ്ങനെ പറഞ്ഞു:  ഖുർആൻ ആയത്തുകൾ എഴുതിയ ആദ്യത്തെ കൈക്കാണ് നിങ്ങൾ വെട്ടിയത്  തുടർച്ചയായ വെട്ടുകൾ പെട്ടെന്ന് മുസ്ഹഫ് അടച്ചു മാറോടണച്ചുപിടിച്ചു അന്ത്യശ്വാസം വലിക്കുമ്പോൾ വിശുദ്ധ ഗ്രന്ഥം മാറോട് ചേർത്തു പിടിച്ച നിലയിലായിരുന്നു  വിശുദ്ധ രക്തം നാലുപാടും ചിതറി ഖലീഫ രക്തസാക്ഷിയായി കലാപകാരികളെ നേരിടാൻ ഖലീഫ സമ്മതം നൽകിയിരുന്നുവെങ്കിൽ അവിടെ യുദ്ദക്കളമാകുമായിരുന്നു അതുണ്ടായില്ല ഒരൊറ്റ മനുഷ്യൻ പോലും മരിച്ചുവീഴാൻ അനുവദിച്ചില്ല  അമ്മാർ (റ)ഖൽബുരുകി കരഞ്ഞുപോയ ദിവസം  ഇസ്ലാമിന്റെ ആദ്യഘട്ടം എന്തുമാത്രം ത്യാഗം സഹിച്ചിട്ടുണ്ട് അക്കാലത്താണ് ഉസ്മാൻ  (റ) ഇസ്ലാമിലേക്ക് വന്നത് ധനികനായ ഉസ്മാൻ  (റ)  എന്തുമാത്രം സമ്പത്താണ് ഇസ്ലാമിനു വേണ്ടി ചെലവാക്കിയത് ആ മഹാനെയാണ് വധിച്ചത് ഇത് ഭിന്നിപ്പിന്റെ തുടക്കമാണ് ഇനി പഴയ കാലം തിരിച്ചു വരില്ല

ഭിന്നിപ്പ് രൂക്ഷമാവും വിശുദ്ധ രക്തമാണൊഴുക്കിയത് ഇനി രക്തച്ചൊരിച്ചിൽ ഒരുപാട് നടക്കും അക്രമികൾ അധികാരമേൽക്കും നിരപരാധികൾ അക്രമിക്കപ്പെടും കാലമെത്ര മാറിപ്പോയിരിക്കുന്നു അമ്മാർ (റ) വേദനയോടെ ചിന്തിച്ചു ..
(തുടരും)

No comments:

Post a Comment