യമാമ യുദ്ധം
ബദ്റിന്റെ പ്രതികാരമായിരുന്നു ഉഹ്ദ് യുദ്ധം ഉഹ്ദിന്റെ ആലോചന മുതൽ അമ്മാർ (റ) സജീവമായിരുന്നു യുദ്ധം വളരെ വലിയ പരീക്ഷണമായി മാറി
അമ്മാർ (റ) എല്ലാ പരക്ഷണ വേളകളിലും ഉറച്ചു നിന്നു കുന്തങ്ങളും ,അമ്പുകളും ,വാളുകളും ചീറ്റിവന്ന വേളകളിൽ അതിശയിപ്പിക്കുന്ന മെയ് വഴക്കത്തോടെയാണവയെ നേരിട്ടത്
ഖന്തഖിലേക്ക് സൈന്യം നീങ്ങിയപ്പോൾ അമ്മാർ (റ) മുൻപന്തിയിലുണ്ടായിരുന്നു കൊടും പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ കാലത്താണ് കഷ്ടപ്പെട്ട് കിഴങ്ങ് കുഴിച്ചത്
തബൂക് മറ്റൊരു പരീക്ഷണമായിരുന്നു പതറാത്ത പാദങ്ങളിൽ ധീരമായി മുന്നേറുന്ന അമ്മാറിനെയാണ് അന്ന് കണ്ടത് എല്ലാ യുദ്ധങ്ങളിലും നബി (സ) തങ്ങളോടൊപ്പം പങ്കെടുത്തു എല്ലാ പ്രതിസന്ധിഘട്ടത്തിലും ധീരമായി നിന്നു
മദീനയിലെത്തിയ ശേഷം തിരക്കു പിടിച്ച ജീവിതമായിരുന്നു യുദ്ധങ്ങൾക്കു മേൽ യുദ്ധങ്ങൾ ഒട്ടനേകം പ്രശ്നങ്ങൾ അവയുമായി കെട്ടുപിണഞ്ഞ ജീവിതം വല്ലപ്പോഴെങ്കിലും വീണുകിട്ടുന്ന ഒഴിവു സമയം അപ്പോൾ മാതാപിതാക്കളെ ഓർത്തുപോകും പ്രായം ചെന്ന പിതാവ് ഖുറൈശികളുടെ മർദ്ദനം അസഹ്യമായ ഘട്ടം മർദ്ദനം സഹിക്കാൻ വാർദ്ധക്യം പര്യാപ്തമല്ല അന്നൊക്കെ രാവിലെയും വൈകുന്നേരവും നബി (സ) തങ്ങൾ വരും ആശ്വാസ വചനങ്ങൾ പറയും എരിയുന്ന മനസ്സിൽ തണുപ്പ് വീഴുന്നതപ്പോഴാണ്
ബദ്റിൽ വെച്ച് നബി (സ) അബൂജഹ്ലിന്റെ ശവശരീരം കണ്ടപ്പോൾ പറഞ്ഞ വാക്കുകൾ അമ്മാർ(റ) ഓർത്തു
നിന്റെ പിതാവിന്റെ ഘാതകനെ അല്ലാഹു വധിച്ചു നബി(സ) തങ്ങൾ അമ്മാർ (റ) വിന്റെ മാറിടത്തിൽ കൈവെച്ച് അനുഗ്രഹിച്ചിട്ടുണ്ട് അപ്പോൾ ഈമാനിന്റെ ശാന്തത അമ്മാർ (റ) അനുഭവിച്ചു
അമ്മാർ (റ)വിന്റെ മനസ്സ് നിറയെ ഈമാനായിരുന്നു ഒരിക്കൽ നബി (സ) തങ്ങൾ പറഞ്ഞു: അമ്മാറിന്റെ മജ്ജവരെ ഈമാനാകുന്നു
മക്കയിൽ വെച്ച് പരസ്യമായി മുസ്വല്ല വിരിച്ച് നിസ്കരിച്ച രണ്ടാളുകളെക്കുറിച്ച് ചരിത്രം എടുത്തു പറയുന്നുണ്ട്
1. അബൂബക്കർ (റ)
2. അമ്മാർ (റ)
നബി (സ)തങ്ങൾക്ക് അമ്മാർ (റ) വിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു തിരിച്ചും അങ്ങനെ തന്നെ
നബി (സ ) രോഗബാധിതനായി എന്നറിഞ്ഞപ്പോൾ അമ്മാർ (റ) അനുഭവിച്ച ദുഃഖം അത് വർണ്ണിക്കാനാവില്ല സാധാരണ ഗതിയിൽ വളരെ കുറച്ചു മാത്രം സംസാരിക്കുന്ന അമ്മാർ (റ) കടുത്ത ദുഃഖം കൂടി ആയാലോ ?
ഒടുവിൽ ആ ദുഃഖവാർത്ത മദീനയിൽ പ്രചരിച്ചു നബി (സ) വഫാത്തായിരിക്കുന്നു ധീരനായ അമ്മാർ (റ) തളർന്നു ഇനിയെന്ത്? ഇനിയെന്തിന് ജീവിതം?
അബൂബക്കർ സിദ്ദീഖ് (റ) സന്ദർഭത്തിനൊത്തുയർന്നു ദുഃഖം സഹിക്കാനാവാതെ വെറുങ്ങലിച്ചു നിന്നവരെ തട്ടിയുണർത്തി കടമകളെക്കുറിച്ചു ബോധ്യം വരുത്തി എല്ലാറ്റിനും അമ്മാർ (റ) സാക്ഷിയായി
ലോകാനുഗ്രഹിയായ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) തങ്ങൾ റൗളാശരീഫിൽ ഖബറടക്കപ്പെട്ടു ആ ഭാഗത്തേക്ക് നോക്കുമ്പോൾ അമ്മാർ (റ)വിന് ദുഃഖം അണപൊട്ടിയൊഴുകും ഒന്നാം ഖലീഫ അധികാരമേറ്റു മുസ്ലിം ഭരണകൂടത്തിനു നേരെ വെല്ലുവിളി ഉയർന്നു കള്ള പ്രവാചകന്മാർ രംഗത്തിറങ്ങി അവർ ഇസ്ലാംമിനെ തകർക്കും അതിന് മുമ്പെ അവരെ തകർക്കണം മുസൈലിമത്തുൽ കദ്ദാബ്
ശക്തനായ കള്ളപ്രവാചകൻ വമ്പിച്ച സൈന്യത്തെ സജ്ജമാക്കി ഒന്നാം ഖലീഫക്കെതിരെ വെല്ലുവിളി ഉയർന്നു ഖലീഫ കള്ളപ്രവാചകന്നെതിരെ സൈന്യത്തെ നിയോഗിച്ചു ആ സൈന്യത്തിൽ അമ്മാർ (റ) ഉണ്ടായിരുന്നു സൈന്യത്തിലധികവും സമീപകാലത്ത് ഇസ്ലാമിൽ വന്ന ചെറുപ്പക്കാരായിരുന്നു അവർ ബദ്റും ഉഹ്ദും കണ്ടവരല്ല കേട്ടറിവ് മാത്രമേയുള്ളൂ
(തുടരും)
ബദ്റിന്റെ പ്രതികാരമായിരുന്നു ഉഹ്ദ് യുദ്ധം ഉഹ്ദിന്റെ ആലോചന മുതൽ അമ്മാർ (റ) സജീവമായിരുന്നു യുദ്ധം വളരെ വലിയ പരീക്ഷണമായി മാറി
അമ്മാർ (റ) എല്ലാ പരക്ഷണ വേളകളിലും ഉറച്ചു നിന്നു കുന്തങ്ങളും ,അമ്പുകളും ,വാളുകളും ചീറ്റിവന്ന വേളകളിൽ അതിശയിപ്പിക്കുന്ന മെയ് വഴക്കത്തോടെയാണവയെ നേരിട്ടത്
ഖന്തഖിലേക്ക് സൈന്യം നീങ്ങിയപ്പോൾ അമ്മാർ (റ) മുൻപന്തിയിലുണ്ടായിരുന്നു കൊടും പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ കാലത്താണ് കഷ്ടപ്പെട്ട് കിഴങ്ങ് കുഴിച്ചത്
തബൂക് മറ്റൊരു പരീക്ഷണമായിരുന്നു പതറാത്ത പാദങ്ങളിൽ ധീരമായി മുന്നേറുന്ന അമ്മാറിനെയാണ് അന്ന് കണ്ടത് എല്ലാ യുദ്ധങ്ങളിലും നബി (സ) തങ്ങളോടൊപ്പം പങ്കെടുത്തു എല്ലാ പ്രതിസന്ധിഘട്ടത്തിലും ധീരമായി നിന്നു
മദീനയിലെത്തിയ ശേഷം തിരക്കു പിടിച്ച ജീവിതമായിരുന്നു യുദ്ധങ്ങൾക്കു മേൽ യുദ്ധങ്ങൾ ഒട്ടനേകം പ്രശ്നങ്ങൾ അവയുമായി കെട്ടുപിണഞ്ഞ ജീവിതം വല്ലപ്പോഴെങ്കിലും വീണുകിട്ടുന്ന ഒഴിവു സമയം അപ്പോൾ മാതാപിതാക്കളെ ഓർത്തുപോകും പ്രായം ചെന്ന പിതാവ് ഖുറൈശികളുടെ മർദ്ദനം അസഹ്യമായ ഘട്ടം മർദ്ദനം സഹിക്കാൻ വാർദ്ധക്യം പര്യാപ്തമല്ല അന്നൊക്കെ രാവിലെയും വൈകുന്നേരവും നബി (സ) തങ്ങൾ വരും ആശ്വാസ വചനങ്ങൾ പറയും എരിയുന്ന മനസ്സിൽ തണുപ്പ് വീഴുന്നതപ്പോഴാണ്
ബദ്റിൽ വെച്ച് നബി (സ) അബൂജഹ്ലിന്റെ ശവശരീരം കണ്ടപ്പോൾ പറഞ്ഞ വാക്കുകൾ അമ്മാർ(റ) ഓർത്തു
നിന്റെ പിതാവിന്റെ ഘാതകനെ അല്ലാഹു വധിച്ചു നബി(സ) തങ്ങൾ അമ്മാർ (റ) വിന്റെ മാറിടത്തിൽ കൈവെച്ച് അനുഗ്രഹിച്ചിട്ടുണ്ട് അപ്പോൾ ഈമാനിന്റെ ശാന്തത അമ്മാർ (റ) അനുഭവിച്ചു
അമ്മാർ (റ)വിന്റെ മനസ്സ് നിറയെ ഈമാനായിരുന്നു ഒരിക്കൽ നബി (സ) തങ്ങൾ പറഞ്ഞു: അമ്മാറിന്റെ മജ്ജവരെ ഈമാനാകുന്നു
മക്കയിൽ വെച്ച് പരസ്യമായി മുസ്വല്ല വിരിച്ച് നിസ്കരിച്ച രണ്ടാളുകളെക്കുറിച്ച് ചരിത്രം എടുത്തു പറയുന്നുണ്ട്
1. അബൂബക്കർ (റ)
2. അമ്മാർ (റ)
നബി (സ)തങ്ങൾക്ക് അമ്മാർ (റ) വിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു തിരിച്ചും അങ്ങനെ തന്നെ
നബി (സ ) രോഗബാധിതനായി എന്നറിഞ്ഞപ്പോൾ അമ്മാർ (റ) അനുഭവിച്ച ദുഃഖം അത് വർണ്ണിക്കാനാവില്ല സാധാരണ ഗതിയിൽ വളരെ കുറച്ചു മാത്രം സംസാരിക്കുന്ന അമ്മാർ (റ) കടുത്ത ദുഃഖം കൂടി ആയാലോ ?
ഒടുവിൽ ആ ദുഃഖവാർത്ത മദീനയിൽ പ്രചരിച്ചു നബി (സ) വഫാത്തായിരിക്കുന്നു ധീരനായ അമ്മാർ (റ) തളർന്നു ഇനിയെന്ത്? ഇനിയെന്തിന് ജീവിതം?
അബൂബക്കർ സിദ്ദീഖ് (റ) സന്ദർഭത്തിനൊത്തുയർന്നു ദുഃഖം സഹിക്കാനാവാതെ വെറുങ്ങലിച്ചു നിന്നവരെ തട്ടിയുണർത്തി കടമകളെക്കുറിച്ചു ബോധ്യം വരുത്തി എല്ലാറ്റിനും അമ്മാർ (റ) സാക്ഷിയായി
ലോകാനുഗ്രഹിയായ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) തങ്ങൾ റൗളാശരീഫിൽ ഖബറടക്കപ്പെട്ടു ആ ഭാഗത്തേക്ക് നോക്കുമ്പോൾ അമ്മാർ (റ)വിന് ദുഃഖം അണപൊട്ടിയൊഴുകും ഒന്നാം ഖലീഫ അധികാരമേറ്റു മുസ്ലിം ഭരണകൂടത്തിനു നേരെ വെല്ലുവിളി ഉയർന്നു കള്ള പ്രവാചകന്മാർ രംഗത്തിറങ്ങി അവർ ഇസ്ലാംമിനെ തകർക്കും അതിന് മുമ്പെ അവരെ തകർക്കണം മുസൈലിമത്തുൽ കദ്ദാബ്
ശക്തനായ കള്ളപ്രവാചകൻ വമ്പിച്ച സൈന്യത്തെ സജ്ജമാക്കി ഒന്നാം ഖലീഫക്കെതിരെ വെല്ലുവിളി ഉയർന്നു ഖലീഫ കള്ളപ്രവാചകന്നെതിരെ സൈന്യത്തെ നിയോഗിച്ചു ആ സൈന്യത്തിൽ അമ്മാർ (റ) ഉണ്ടായിരുന്നു സൈന്യത്തിലധികവും സമീപകാലത്ത് ഇസ്ലാമിൽ വന്ന ചെറുപ്പക്കാരായിരുന്നു അവർ ബദ്റും ഉഹ്ദും കണ്ടവരല്ല കേട്ടറിവ് മാത്രമേയുള്ളൂ
(തുടരും)

 
No comments:
Post a Comment