അമ്മാറുബ്നു യാസിർ (റ) ഭാഗം:16


അബൂജഹലിന്റെ  ശരീരം

അമ്മാർ (റ) അതിലേക്ക് നോക്കി പിന്നെ നബിതങ്ങളുടെ മുഖത്തേക്കും നോക്കി ആ മുഖത്തെ അപ്പോഴത്തെ ഭാവം നബി  (സ) പറയുന്നു

അമ്മാർ നോക്കൂ നിന്റെ മാതാവിനെ കൊന്നവൻ

അമ്മാർ (റ) അത് കേട്ട് ഞെട്ടി ഒരൊറ്റ വചനം ഇതിൽ എന്തെല്ലാം ഉൾക്കൊള്ളുന്നു

തന്റെ പ്രിയപ്പെട്ട മാതാപിതാക്കൾ ബനൂമഖ്സൂം ഗോത്രക്കാരുടെ വേലക്കാർ ആരുമറിയാതെ മണ്ണിടിഞ്ഞു പോവേണ്ട സാധുക്കൾ പക്ഷെ അവർ ഇവിടെ അനുസ്മരിക്കപ്പെട്ടിരിക്കുന്നു പിന്നാലെ വരുന്നവർ അവരെ ഓർക്കും അഭിമാനപൂർവ്വം അവരുടെ ചരിത്രം പറയും എന്തൊരു പദവി  ?
അവർ ആദ്യ രക്തസാക്ഷികൾ

ആ രക്തസാക്ഷിത്വമാണ് അവർക്ക്  ഈ പദവി നൽകിയത് രക്തസാക്ഷികളുടെ പദവി അത് വർണ്ണിക്കാൻ വാക്കുകളില്ല അൽഹംദുലില്ലാഹ് അല്ലാഹുവിന് സ്തുതി  ശത്രുക്കൾ വലിച്ചെറിഞ്ഞിട്ടുപോയ വസ്തുക്കൾ ശേഖരിക്കണം വധിക്കപ്പെട്ടവരെ ഖബറടക്കണം പിന്നേയും ഒരുപാട് ജോലികളുണ്ട് എല്ലായിടത്തും അമ്മാർ (റ)വിന്റെ സാന്നിധ്യമുണ്ട്  അല്ലാഹു കരുണയുടെയും  അനുകമ്പയുടെയും ഉറവിടമാണ് അവൻ സഹായം വാഗ്ദാനം ചെയ്തു ഇത് അനുഭവമാണ് അനുഭവത്തിൽ നിന്നാണ് ബദ്രീങ്ങൾ പാഠം പഠിച്ചത് ഒരിക്കലും മറക്കാത്ത പാഠം

രണാങ്കണത്തിലെ ജോലികൾ തീർത്തു ബന്ദികളെയും കൊണ്ട് മദീനയിലേക്ക് മടങ്ങുന്നു വന്നത് ദരിദ്രരായിട്ടായിരുന്നു കൈയിൽ കാര്യമായിട്ടൊന്നുമില്ല മടക്കം അങ്ങനെയല്ല കൈനിറയെ യുദ്ധ മുതലുകളുമായിട്ടാണ് മടക്കം ..
(തുടരും)

No comments:

Post a Comment