അമ്മാറുബ്നു യാസിർ (റ) ഭാഗം:14


അംറുബ്നു മൈമൂൻ (റ) ഒരു സംഭവം വിവരിക്കുന്നു

ഒരിക്കൽ ശത്രുക്കൾ അമ്മാർ (റ)വിനെ തീ കൊണ്ട് പൊള്ളിച്ചു ശരീരത്തിന്റെ പല ഭാഗത്തും പൊള്ളൽ വല്ലാത്ത നീറ്റൽ നബി  ( സ) തങ്ങൾ വിവരമറിഞ്ഞു ദുഃഖത്തോടെ നടന്നുവന്നു ആ കാഴ്ച കണ്ടു അമ്മാറിന്റെ അവസ്ഥ ദയനീയം തന്നെ

നബി  (സ) അമ്മാർ (റ) വിന്റെ ശീരസ്സിൽ തലോടി എന്നിട്ടിങ്ങനെ പറഞ്ഞു:  തീ ......നീ അമ്മാറിന് തണുപ്പും രക്ഷയുമാവുക ഇബ്രാഹിം നബി  (അ) ന് തണുപ്പും രക്ഷയും ആയതുപോലെ

അങ്ങനെ എത്രയെത്ര രംഗങ്ങൾ നബി  (സ) തങ്ങൾ അമ്മാർ (റ) വിനെ വല്ലാതെ ഇഷ്ടപ്പെട്ടുപോയി മനസ്സറിഞ്ഞ് സ്നേഹിച്ചുപോയി അമ്മാർ (റ) ഖുറൈശികളുടെ കണ്ണാൽ പെടാതിരിക്കാൻ ശ്രമിച്ചു ഒളിവിൽ കഴിഞ്ഞുകൂടി 

കൂടുതൽ പേർ ഇസ്ലാം മതം സ്വീകരിച്ചു ഖുറൈശികൾ കൂടുതൽ ക്ഷുഭിതരായി കൂടുതൽ പേരെ മർദ്ദിക്കേണ്ടിവന്നു അവർക്ക് അമ്മാറിനെ മാത്രം നോക്കിയാൽ പോരാ എന്ന അവസ്ഥയായി

ഇതിന്നിടയിൽ കൂറെ പേർ അബ്സീനിയായിലേക്ക് പോയി ശത്രുക്കൾക്ക് അടിയേറ്റത് പോലെയായി

അബ്സീനിയായിൽ നിന്ന് അവരെ തിരിച്ചു കൊണ്ടു വരണം അബ്സീനിയൻ കൊട്ടാരത്തിൽ ചെന്ന് രാജാവിനെ കാണണം മക്കയിൽ നിന്ന് വന്നവരെ തിരിച്ചയക്കാൻ നിർബന്ധിക്കണം രാജാവിൽ സമ്മർദ്ദം ചെലുത്താൻ അബ്സീനിയായിലെ പ്രമുഖന്മാരെ കൂട്ടുപിടിച്ചു

വാചാലമായി സംസാരിക്കാൻ കഴിവുള്ള ചില ദൂതന്മാർ അബ്സീനിയായിലെത്തി കൊട്ടാരത്തിൽ ചെന്ന് രാജാവിനോട് സംസാരിച്ചു മക്കയിൽ നിന്നെത്തിയ അഭയാർത്ഥികളെ തിരിച്ചയക്കണമെന്നപേക്ഷിച്ചു അവിടത്തെ പ്രമുഖന്മാർ പിന്താങ്ങുകയും ചെയ്തു

രാജാവ് അഭയാർത്ഥികളെ വരുത്തി കാര്യം തിരക്കി അഭയാർത്ഥികളുടെ പ്രതിനിധിയായി ജഹ്ഫറുബ്നു അബീത്വാലിബ് (റ) സംസാരിച്ചു രാജാവ് ശ്രദ്ധിച്ചു കേട്ടു

മുസ്ലിംകൾ ഇന്നാട്ടിൽ തന്നെ താമസിച്ചുകൊള്ളട്ടെ അവരെ തിരിച്ചയക്കേണ്ടതില്ല രാജാവ് പ്രഖ്യാപിച്ചു

ഖുറൈശി പ്രതിനിധികൾ ഇളിഭ്യരായി മടങ്ങേണ്ടിവന്നു  ഈ സംഭവം  ഖുറൈശികളെ പ്രകോപിതരാക്കി മർദ്ദനത്തിന് ശക്തി കൂട്ടി  കാലം പിന്നെയും നീങ്ങി മുസ്ലിംകൾ മദീനയിലേക്ക് ഹിജ്റ പോവാൻ തുടങ്ങി  ഒറ്റയായും കൂട്ടമായും നാട് വിട്ടുകൊണ്ടിരുന്നു  നബി  (സ)തങ്ങളും അബൂബക്കർ സിദ്ദീഖ്  (റ)വും നാടുവിട്ടു ഖുറൈശികൾക്ക് കരണത്തടി കിട്ടിയത് പോലെയായി  യസ്രിബ് പട്ടണത്തിന്റെ പേര് മാറി മദീനത്തുന്നബിയ്യി ആയി മാറി മദീനയിൽ ഇസ്ലാം നന്നായി വളർന്നു   അമ്മാർ (റ) മദീനയിലെത്തി ആശ്വാസമായി  നബി  (സ) തങ്ങൾ അമ്മാർ (റ) നെ വിളിക്കുന്നതെങ്ങനെയാണ് സുമയ്യയുടെ മകനേയെന്ന്  അത് കേൾക്കുമ്പോൾ അമ്മാർ (റ) വിന് വലിയ സന്തോഷമാണ്  നബിതങ്ങൾ തന്റെ മാതാവിനെ ഓർക്കുന്നുണ്ടല്ലോ തിരുനാവിൽ നിന്ന് തന്റെ മാതാവിന്റെ പേര് വരുന്നുണ്ടല്ലോ എത്രയോ ആശ്വാസം നൽകുന്ന ചിന്ത

ആദ്യകാല മുസ്ലിംകൾ മദീനയിൽ വളരെയേറെ ആദരിക്കപ്പെട്ടു അമ്മാർ (റ) അക്കൂട്ടത്തിൽ പെടുന്നു

ആദ്യരക്തസാക്ഷിയായ യാസിർ  (റ) വിന്റെ മകൻ ആദ്യ വനിതാ രക്തസാക്ഷിയായ സുമയ്യയുടെ മകൻ  ആ നിലയിലും അമ്മാർ (റ) ആദരിക്കപ്പെട്ടു യാസിർ  (റ)വിന്റെ കുടുംബം സഹിച്ച കടുത്ത മർദ്ദനങ്ങളുടെ ഞെട്ടിക്കുന്ന കഥകൾ മദീനയിൽ പ്രചരിച്ചു  കടുത്ത യാതനകളിലൂടെയാണ് മുഹ്മിനീങ്ങളുടെ യാത്ര ചരിത്രം അങ്ങനെയാണ് പറഞ്ഞു തരുന്നത് യാതനകൾ ഇനിയുമേറെ വരാനുണ്ട് അവയെല്ലാം  സത്യവിശ്വാസികൾ തരണം ചെയ്യേണ്ടതുണ്ട് ..
(തുടരും)

No comments:

Post a Comment