ഫറോവമാർ ഈജിപ്തിന്റെ ഭരണ ചെങ്കോലേന്തി ഇസ്രയേൽ സന്തതികളോട് അവർക്ക് എന്തെന്നില്ലാത്ത വെറുപ്പായിരുന്നു. വളരെ നിർദ്ദയനായ ഒരു ഫറോവ ഈജിപ്തിൽ സിംഹാസന സ്ഥനായി. ഇസ്രയേൽ സന്തതികൾ പ്രവാചക സന്തതികളാണെന്നും അദ്ദേഹം ഗൗനിച്ചിരുന്നില്ല. അവരെ മനുഷ്യരായിട്ടുപോലും അയാൾ ഗണിച്ചില്ല. അദ്ദേഹം ഈജിപ്തിൽ ദ്വിരാഷ്ട്രവാദം കൊണ്ടുവന്നു ജനങ്ങളെ അദ്ദേഹം രണ്ടു വിഭാഗമായി വേർതിരിച്ചു.
ഒരു വിഭാഗം അദ്ദേഹത്തിന്റെ സ്വന്തം ജനതയായ ഖിബ്ത്വികൾ അവർ നീലരക്തവുമായി ജനിക്കുന്നവരാണെന്നും പ്രത്യേക അവകാശങ്ങൾക്ക് ഭാഗ്യമുള്ളവരാണെന്നും അദ്ദേഹം വിശ്വസിച്ചു. ഖിബ്ത്വികൾ രാജാക്കന്മാരും ഇസ്രയേൽ സന്തതികൾ ഖിബ്ത്വികൾക്ക് വേണ്ടി ദാസ്യവേല ചെയ്യേണ്ട അടിമകളും എന്നത്രെ അദ്ദേഹത്തിന്റെ നിലപാട്.
മൃഗങ്ങളോട് പെരുമാറുംവിധമായിരുന്നു ഫറോവ ഇസ്രയേൽ സന്തതികളോട് പെരുമാറിയത് മനുഷ്യർ മൃഗങ്ങളെ തങ്ങൾക്കു വേണ്ടി ജോലി ചെയ്യിപ്പിക്കാറുണ്ടല്ലോ പക്ഷെ അന്നന്നത്തെ ആഹാരമല്ലാതെ മറ്റെന്തെങ്കിലും അവയ്ക്ക് കൊടുക്കാറുണ്ടോ? ഇസ്രയേൽ സന്തതികൾ ഖിബ്ത്വി യജമാനൻമാർക്കുവേണ്ടി ചെയ്യേണ്ടിവന്ന ഭരിച്ച അടിമപ്പണിക്ക് പ്രതിഫലമായി അവർക്ക് ദിനേനയുള്ള അന്നമല്ലാതെ മറ്റൊരു ആനുകൂല്യവും ലഭിച്ചിരുന്നില്ല.
ഫറോവ സ്വോച്ഛാധിപതിയും അഹന്തയുടെ പര്യായവുമായിരുന്നു തന്നെക്കാൾ ഉയർന്ന ആരുമില്ലെന്ന് അയാൾ കരുതി അദ്ദേഹം ദൈവത്തിൽ വിശ്വസിച്ചിരുന്നില്ല. ഞാനാണ് നിങ്ങളുടെ അത്യുന്നതനായ ദൈവം എന്നയാൾ പറയാറുണ്ടായിരുന്നു. രാജപദവിയുടെയും മണിമേടകളുടെയും അധികാരത്തിന്റെയും വർണ ശബളിയിൽ വഞ്ചിതനായതാണ് അദ്ദേഹം അദ്ദേഹം ഇടയ്ക്കിടെ ഇപ്രകാരം ചോദിച്ചിരുന്നു :
ഞാനല്ലയോ മിസ്രയീം രാജ്യത്തിന്റെ മന്നൻ? എന്റെ കല്പന ശിരസാ വഹിച്ചുകൊണ്ടല്ലയോ ഇവിടെ പുഴകൾ ഒഴുകുന്നത് ? നിങ്ങളിതൊന്നും കണ്ടു മനസ്സിലാക്കുന്നില്ലേ? നേരത്തെ നമ്മൾ ബാബിലോണിയയിലെ നംറൂദ് എന്ന അക്രമിയായ രാജാവിനെപ്പറ്റി പറഞ്ഞില്ലേ? ഇബ്രാഹിം (അ)മിനെ അഗ്നികുണ്ഠത്തിലേക്ക് വലിച്ചെറിയാൻ കല്പിച്ച നംറൂദ് താൻ ദൈവാമാണെന്ന് അവകശപ്പെട്ട നംറൂദ് ഇബ്രാഹിം (അ)മിന്റെ ചോദ്യത്തിനു മുമ്പിൽ ചൂളിപ്പോയ നംറൂദ് അവന്റെ പ്രതിനിധിയാണ് ഈ ഫറോവയെന്ന് തോന്നിപ്പോകും തന്നെ ആരാധിക്കണമെന്നും തന്റെ മുമ്പിൽ സുജൂദിൽ വീഴണമെന്നും ഫറോവ ശാസന പുറപ്പെടുവിച്ചു. ആളുകൾ അത് അനുസരിച്ചു പക്ഷെ അല്ലാഹുവിലും അവന്റെ ദൂതരിലും വിശ്വാസം കൈക്കൊണ്ട ഇസ്രയേൽ സന്തതികൾ അതിന് കൂട്ടാക്കിയില്ല ഇസ്രയേൽ സന്തതികളോടുള്ള ഫറോവയുടെ വിദ്വേഷത്തിന് അത് ആക്കം കൂട്ടി.

No comments:
Post a Comment