മഹാനായ അലി (റ അ)ചരിത്രം ഭാഗം:56

 


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼


തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


അലി (റ) വധിക്കപ്പെട്ടതിനു ശേഷം മുആവിയയും മിനാറുബ്നു ളംറയും തമ്മിൽ നടന്ന സംഭാഷണം പലരും ഉദ്ധരിച്ചിട്ടുണ്ട് ...


മുആവിയ ചോദിച്ചു : അലി എങ്ങനെയുള്ള ആളായിരുന്നു ...? 


അത് പറയാൻ എന്നെ നിർബന്ധിക്കരുത് മിറാർ ഒഴിഞ്ഞു മാറാൻ നോക്കി.


മുആവിയ വിട്ടില്ല നിർബന്ധം തുടർന്നു ...


വരുന്നത് വരട്ടെ എന്ന മട്ടിൽ മിറാർ സംസാരിച്ചു. അലി നല്ല ദീർഘവീക്ഷണമുള്ള ആളായിരുന്നു. വമ്പിച്ച ശക്തിയുള്ള ആളുമായിരുന്നു. ശുദ്ധമായ ഭാഷയിൽ ആകർഷകമായി സംസാരിച്ചു. സത്യവും നീതിയും മുറുകെ പിടിച്ചു ജീവിച്ചു. ഭൗതിക സുഖങ്ങൾ ത്യജിച്ചു. പരിത്യാഗത്തിൽ മുമ്പിലായിരുന്നു  ...


അഗാധ പാണ്ഡിത്യത്തിന്റെ ഉടമ, മികച്ച വാഗ്മി, സാഹിത്യകാരൻ, കവി ...


രാത്രിയിൽ ഇബാദത്തെടുക്കുമ്പോൾ അദ്ദേഹം പൊട്ടിക്കരയുമായിരുന്നു. പട്ടിണിയും ദാരിദ്ര്യവും എന്നും ഒപ്പമുണ്ടായിരുന്നു.  പരുക്കൻ വസ്ത്രങ്ങൾ ധരിച്ചു. രുചി കുറഞ്ഞ ഭക്ഷണം കഴിച്ചു. എന്തു സംശയം ചോദിച്ചാലും മറുപടി കിട്ടും. അദ്ദേഹത്തിന്റെ മുമ്പിൽ വന്ന് നിന്ന് സംസാരിക്കാൻ ഞങ്ങൾക്കു ഭയമായിരുന്നു. അഗതികളെ സഹായിച്ചു, ദുർബലരെ പ്രത്യേകം പരിഗണിച്ചു...


അള്ളാഹു സാക്ഷി ചില രാത്രികളിൽ ഞാനദ്ദേഹത്തെ കണ്ടിട്ടുണ്ട്. ആരാധനകളിൽ മുഴുകിയ അവസ്ഥയിൽ ശരീരം വിറയ്ക്കും. തൊണ്ടയിടറും. ആ കരച്ചിലിന്റെ ശബ്ദം എന്റെ ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നതുപോലെ തോന്നുന്നു...


ഇരുട്ടുള്ള പാതിരാത്രികളിൽ ഞാൻ അദ്ദേഹം പറയുന്നത് കേട്ടിട്ടുണ്ട് ... അതിപ്രകാരമായിരുന്നു : 


ദുനിയാവേ.... എന്നെ വിട്ടുപോവുക. നിന്റെ വഞ്ചനയിൽ ഞാൻ വീഴില്ല. എന്നിൽനിന്ന് നീ യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ദുനിയാവേ നിനക്ക് പ്രായം കുറവാണ്. നീ നൽകുന്ന സുഖങ്ങൾക്ക് ആയുസ്സ് കുറവാണ്. നീ എന്നെ ചതിക്കാൻ നോക്കണ്ട. ഭൗതിക സുഖങ്ങൾക്കും ആഢംബരങ്ങൾക്കും പിന്നിൽ നിന്റെ വഞ്ചനയുണ്ട്. ആ സുഖങ്ങൾ തേടിപ്പോയവർ വലിയ അപകടത്തിൽ പെട്ടു... 


മുആവിയ ഞെട്ടിപ്പോയി. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി. താടിരോമങ്ങൾ നനഞ്ഞു. താടിയിലൂടെ ഒഴുകിയ കണ്ണുനീർത്തുള്ളികൾ ഉടുപ്പിൽ വീണു നനഞ്ഞു ... തൊണ്ടയിടറിക്കൊണ്ട് അദ്ദേഹം പറഞ്ഞു:  അല്ലാഹു അബുൽ ഹസനെ അനുഗ്രഹിക്കട്ടെ. താങ്കൾ പറഞ്ഞതെത്ര വാസ്തവം. അദ്ദേഹം അങ്ങനെത്തന്നെയായിരുന്നു...

(തുടരും)

No comments:

Post a Comment