മഹാനായ അലി (റ അ)ചരിത്രം ഭാഗം:40

 


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼


തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


ഖിലാഫത്ത് ഏറ്റെടുത്ത ഉടനെ പുതിയ ഗവർണർമാരെ നിയോഗിച്ചു. ഏറ്റവും വിശ്വസ്ഥരായിരുന്നു അവർ... 


ബസ്വറയിലെ ഗവർണറായി നിയോഗിക്കപ്പെട്ടത് ഉസ്മാനുബ്നു ഹനീഫ് (റ) ആയിരുന്നു. അമ്മാറുബ്നു ഹസാൻ (റ) വിനെ കൂഫയിലെ ഗവർണറായി നിയമിച്ചു. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) യമനിലേക്കും, ഖൈസ്ബ്നു സഹ്ദ് (റ) ഈജിപ്തിലും, സുഹൈലുബ്നു ഹുനൈഫ് (റ) ശാമിലും നിയോഗിക്കപ്പെട്ടു... 


ഇതിൽ ഒരാളൊഴികെ മറ്റെല്ലാവരും ചാർജ്ജെടുത്തു. ശാമിലെ ഗവർണർക്ക് അധികാരമേൽക്കാൻ കഴിഞ്ഞില്ല. ശാമിൽ നിലവിലുള്ള ഗവർണർ  മുആവിയ (റ) ആണ്. അദ്ദേഹത്തെ മാറ്റി തൽസ്ഥാനത്ത് സുഹൈലുബ്നു ഹുനൈഫ് (റ) നെ നിയോഗിക്കുകയാണ് അമീറുൽ മുഹ്മിനീൻ അലി (റ) ചെയ്തത്... 


മുആവിയ (റ) സ്ഥാനമൊഴിയാൻ തയ്യാറായില്ല. അദ്ദേഹത്തിന്റെ പട്ടാളക്കാർ സുഹൈൽ (റ) വിനെ തിരിച്ചയച്ചു... 


ഖലീഫയെ അനുസരിക്കാൻ മുആവിയ ബാധ്യസ്ഥനാണ്. പക്ഷെ മുആവിയ ഖലീഫയുടെ കത്തുകൾക്കുപോലും വിലകൽപിച്ചില്ല. അലി (റ)യെ ഖലീഫയായി അംഗീകരിച്ചില്ല. ബൈഅത്ത് ചെയ്തില്ല. മുആവിയ ഖലീഫയുടെ മുമ്പിൽ വെല്ലുവിളിയായിത്തീർന്നു. ഇവിടെ ബലംപ്രയോഗിക്കൽ അനിവാര്യമാണ്. ഉസ്മാൻ (റ) വിന്റെ ഘാതകരെ പിടികൂടണമെന്ന മുറവിളി ഉയരുകയാണ്.


ആരാണ് ഘാതകർ... ?


ആയിരക്കണക്കിനാളുകൾ കുറ്റം ഏറ്റുപറയുന്ന അവസ്ഥ. ഖലീഫയുടെ പ്രഖ്യാപനം വന്നു. എനിക്കൽപം സാവകാശം തരൂ... നാട്ടിൽ ക്രമസമാധാനം ശരിയാക്കട്ടെ. എന്നിട്ട് ഘാതകരെ പിടിച്ചു ശിക്ഷിക്കാം ...


ഉടനെ ഉയർന്നു പ്രതിഷേധം ...


പറ്റില്ല, സാവകാശം തരില്ല. ഉടനെ പിടിക്കണം. ശിക്ഷിക്കണം. മറ്റെല്ലാ നടപടികളും അതിന് ശേഷം മാത്രം ...


ഖലീഫയെ കൂടുതൽ പ്രയാസപ്പെടുത്തിയ മൂന്നാമതൊരു സംഭവം കൂടി നടന്നു ...


ആഇശ (റ), ത്വൽഹ (റ), സുബൈർ (റ) എന്നിവർ മക്കയിൽ നിന്ന് നേരെ ഇറാഖിലേക്കു യാത്ര തിരിച്ചു. ഉസ്മാൻ (റ) വിന്റെ കൊലയാളികളോട് പ്രതികാരം ചെയ്യാൻ ഇറാഖുകാരെ പ്രേരിപ്പിക്കുക ഇതായിരുന്നു അവരുടെ ലക്ഷ്യം. ഇത് വളരെ അപകടകരമായ നീക്കമാണെന്ന് ഖലീഫ മനസ്സിലാക്കി ...


വധിക്കപ്പെടുമ്പോൾ ഉസ്മാൻ (റ) വിന്റെ ശരീരത്തിലുണ്ടായിരുന്ന ഉടുപ്പ് ഇപ്പോൾ മുആവിയയുടെ കൈവശമാണുള്ളത്. ചോര പുരണ്ട ഉടുപ്പ് പള്ളിയിൽ തൂക്കിയിട്ടു. പതിനായിരക്കണക്കിനാളുകൾ ഉടുപ്പ് കണ്ട് പൊട്ടിക്കരയുന്നു ...


ഘാതകരോട് പടപൊരുതാൻ പ്രതിജ്ഞ ചെയ്യുന്നു. എല്ലാവരും നിയമം കൈയിലെടുക്കുന്നു. ഖലീഫക്ക് ശക്തമായ പിന്തുണ നൽകേണ്ട പ്രതിസന്ധി ഘട്ടത്തിൽ ഇവരൊക്കെ കൂടുതൽ പ്രയാസപ്പെടുത്തുകയാണ് ചെയ്തത്. സമുദായം കുഴപ്പത്തിലേക്ക് നീങ്ങുകയാണെന്ന് ഖലീഫക്ക് ബോധ്യമായി. ഇനിയെന്ത് വേണം...?  പറയുന്നതൊന്നും അനുസരിക്കുന്നില്ലെങ്കിൽ ഖലീഫക്ക് ബലം പ്രയോഗിക്കുകയല്ലാതെ നിവൃത്തിയില്ല ...


ആഇശ (റ)യും വൻ മുസ്ലിം സമൂഹവും ബസ്വറയിലെത്തി ക്യാമ്പ് ചെയ്തു. ഖലീഫയും സൈന്യവും ബസ്വറയിലെത്തി. ഒരു യുദ്ധം ആസന്നമായിരിക്കുന്നു. അതൊഴിവാക്കണം.  ഖലീഫയുടെ ചില പ്രതിനിധികൾ രംഗത്തുവന്നു. ആഇശ (റ) യുടെ പ്രതിനിധികളും രംഗത്തെത്തി. അവർ കാര്യങ്ങൾ തുറന്നു സംസാരിച്ചു. പരസ്പരം കേട്ടു. പല തെറ്റിദ്ധാരണകളും നീങ്ങി. 


ആഇശ (റ) യുദ്ധം വേണ്ടെന്ന് പറഞ്ഞു മദീനയിലേക്ക് മടങ്ങിക്കൊള്ളാമെന്ന് സമ്മതിച്ചു ...


അലി (റ) അവർകൾക്കും സമാധാനമായി. യുദ്ധമില്ല മനസ്സ് ശാന്തമായി. ഇരു ക്യാമ്പിലുള്ളവരും ശാന്തമായി ഉറങ്ങി ...

(തുടരും)

No comments:

Post a Comment