ഖലീഫ ഉമർ( റ) ചരിത്രം ഭാഗം-18

  


➖➖➖➖➖➖➖➖➖➖

ഭരണപരിഷ്കാരങ്ങൾ 

➖➖➖➖➖➖➖➖➖➖

ഹിജ്റഃ 13 മുതൽ 24 വരെയാണ് ഖലീഫ ഉമർ (റ)വിന്റെ ഭരണകാലം  


A.D 634 മുതൽ 644 വരെ  


ഇതിനിടയിൽ എന്തെല്ലാം കാര്യങ്ങളാണ് ചെയ്തുതീർത്തത് ലോകചരിത്രത്തിൽ തുല്യത കാണാത്ത കാര്യങ്ങൾ ചെയ്തു തീർത്തു ഇതൊരു ആലങ്കാരികമായ പറച്ചിലല്ല അക്ഷരാർത്ഥത്തിൽ ശരിയാണ് 


ലോകചരിത്രത്തിൽ എണ്ണമറ്റ യുദ്ധങ്ങൾ നടന്നിട്ടുണ്ട് കീഴ്പ്പെടുത്തപ്പെടുന്ന ജനങ്ങളെ അടിമകളാക്കുകയാണ് ജേതാക്കൾ ചെയ്തത് അവിടുത്തെ സമ്പത്ത് സ്വദേശത്തേക്ക് കടത്തിക്കൊണ്ട് പോവും മുസ്ലിംകൾ ചെയ്തത് അതല്ല 


കീഴടക്കപ്പെട്ടവരോട് കരുണ കാണിച്ചു അവരുടെ ജീവനും സ്വത്തിന്നും സംരക്ഷണം നൽകി നിസ്സാരമായ നികുതിയാണ്  ഇടാക്കിയത് കൊട്ടാരങ്ങളിൽ നിന്ന് പിടിച്ചെടുത്ത സ്വർണ്ണവും രത്നങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും അദ്ദേഹം നിവാസികൾക്ക് വീതിച്ചുകൊടുത്തു വൃദ്ധന്മാർ , സ്ത്രീകൾ, കുട്ടികൾ, രോഗികൾ, പാവപ്പെട്ടവർ എന്നിവരെ നികുതിയിൽ നിന്നൊഴിവാക്കിയിരുന്നു 


മുസ്ലിംകൾക്ക് സൈനികസേവനം ബാധ്യതയായിരുന്നു മറ്റു മതക്കാർക്ക് സൈനികസേവനം നടത്തേണ്ടതില്ല സ്വമനസ്സാലെ സൈനിക സേവനം നടത്താം യുദ്ധമുതലിന്റെ അവകാശം കിട്ടും ജിസ് യ കൊടുക്കേണ്ടതുമില്ല 


പേർഷ്യക്കാരെക്കാളും എത്രയോ മികച്ച ഭരണമാണ് മുസ്ലിംകൾ കാഴ്ചവെച്ചത് ഇത് ഓരോ പ്രദേശത്തെയും ജനങ്ങളുടെ മനസ്സിൽ മുസ്ലിംകളെക്കുറിച്ചുള്ള മതിപ്പ് വർദ്ധിപ്പിച്ചു ഇസ്ലാം മതം സ്വീകരിക്കാൻ അവർ ആവാശത്തോടെ മുമ്പോട്ട് വന്നു 


ഇസ്ലാം മത സ്വീകരണത്തോടെ തങ്ങളുടെ പദവികൾ ഉയർന്നതായി അവർക്ക് ബോധ്യപ്പെട്ടു മനസ്സിലും ചിന്തയിലും മാറ്റമുണ്ടായി ജീവിതം അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സമർപ്പിക്കാൻ സന്നദ്ധരായി അതിൽ സന്തോഷവും സമാധാനവും കണ്ടെത്തി  


ഖലീഫയെക്കുറിച്ചോർത്തു അഭിമാനം കൊണ്ടു നവ മുസ്ലിംകൾ ഖലീഫയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ ആവേശം കാണിച്ചു ഖലീഫയുടെ ഓരോ ചലനങ്ങളും അവർ മാതൃകയാക്കി സ്വീകരിച്ചു  


ഖലീഫയുടെ പല സന്ദേശങ്ങളും ജനങ്ങളുടെ മുമ്പിൽ വായിക്കപ്പെട്ടു വലിയ ഭക്തിയോടെയാണവർ ആ വചനങ്ങൾ കേട്ടത് ഉപദേശങ്ങൾ സ്വീകരിക്കാൻ വലിയ ആവേശം കാണിച്ചു  


തങ്ങൾക്ക് ശക്തനായൊരു നേതാവുണ്ടെന്ന ചിന്ത അവർക്ക് ദൃഢതയും ആത്മവിശ്വാസവും വർദ്ധിച്ചു ഖലീഫയുടെ ലാളിത്യത്തിന്റെ കഥകൾ നാട്ടിലെങ്ങും പ്രസിദ്ധമായി ഏത് പാവപ്പെട്ടവനും അതാശ്വാസമായിത്തീർന്നു 


അംറുബ്നുൽ ആസ്വ്(റ) വിനെ ഖലീഫ ഈജിപ്തിലെ ഗവർണറായി നിയോഗിച്ചു  


ഉബാദത്തുബ്നു സാബിത്(റ), സുബൈറുബ്നുൽ അവ്വാം(റ) എന്നിവർ ഈജിപ്ത് നിവാസികളെ ആഴത്തിൽ സ്വാധീനിച്ച മഹാന്മാരാകുന്നു  


മുഹാജിറുകളിലും അൻസ്വാറുകളിലും പെടുന്ന അനേകായിരം സ്വഹാബികൾ സേവനം ചെയ്തതും മരിച്ചു വീണതും അന്ത്യവിശ്രമം കൊള്ളുന്നതും പുറംനാടുകളിലാകുന്നു  


പത്ത് വർഷവും ആറ് മാസവും നാല് ദിവസവുമായിരുന്നു ഉമറുൽഫാറൂഖ്(റ) ഭരണം നടത്തിയത് ലോകചരിത്രത്തിൽ തുല്യതയില്ലാത്ത ഭരണം  


ഉമർ (റ) രാജാവായിരുന്നില്ല അമീറുൽ മുഅ്മിനീൻ ആയിരുന്നു ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം നൽകിയ മഹാനായ ഭരണാധികാരി    പ്രസംഗത്തിനിടയിൽ ഉമർ (റ) പ്രസ്താവിച്ചു  


'എന്റെ പ്രവർത്തനത്തിൽ വല്ല വക്രതയും കണ്ടാൽ നിങ്ങളത് തിരുത്തിത്തരണം ' 


സദസ്സിലുണ്ടായിരുന്ന ഒരു സാധാരണക്കാരൻ ചാടിയെണീറ്റു അദ്ദേഹത്തിന്റെ കൈവശം ഊരിപ്പിടിച്ച വാളുമുണ്ടായിരുന്നു വാൾ കാണിച്ചുകൊണ്ടദ്ദേഹം വിളിച്ചു പറഞ്ഞു  'താങ്കളുടെ പ്രവർത്തനങ്ങളിൽ വക്രത കണ്ടാൽ ഈ വാൾ കൊണ്ടാണത് തിരുത്തുക '  


സദസ്സ് നടുങ്ങിപ്പോയി ഉമർ (റ) സന്തോഷത്തോടെയാണ് പ്രതികരിച്ചത് 


അൽഹംദുലില്ലാഹ്  


എന്റെ പ്രവർത്തനങ്ങളിൽ വക്രത വന്നാൽ വാൾകൊണ്ട് തിരുത്തിത്തരാൻ പറ്റുന്ന മഹൽവ്യക്തികളെ ഈ സമുദായത്തിന്ന് നൽകിയ അല്ലാഹുവേ നിനക്കാണ് സ്തുതി 


ഗവർണർമാരെക്കുറിച്ച് അദ്ദേഹം ജനങ്ങളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു 


'നിങ്ങളിലേക്ക് ഞാൻ ഗവർണർമാരെ നിയോഗിച്ചത് അവർ നിങ്ങൾക്ക് ദീൻ പഠിപ്പിച്ചുതരാനാണ് വിശുദ്ധ ഖുർആനും , തിരുസുന്നത്തും ദീനിചിട്ടകളും നിങ്ങളെ പഠിപ്പിക്കാൻ വേണ്ടിയാണ് അവർ സത്യവും നീതിയും നടപ്പാക്കണം അവരിൽ ആരെങ്കിലും തെറ്റ് ചെയ്താൽ എന്നെ അറിയിക്കണം ഞാൻ ശിക്ഷാനടപടികൾ സ്വീകരിക്കും '  


ഇതാണ് ഉമർ (റ)വിന്റെ നിലപാട് പല ഗവർണർമാരെപ്പറ്റിയും ആവലാതികൾ വന്നിട്ടുണ്ട് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് ഉമർ (റ)വിനെക്കുറിച്ചുള്ള മതിപ്പ് വർദ്ധിപ്പിക്കാൻ ഇതെല്ലാം സഹായകമായി 


വിമർശനങ്ങൾ ക്ഷമയോടെ സഹിച്ച ഭരണാധികാരിയാണ് അവയെല്ലാം അദ്ദേഹത്തെ സമുന്നത പദവിയിലേക്കുയർത്തി വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടെടുത്തു വിമർശകർ ഖലീഫയെ ഏറെ സ്നേഹിക്കുകയും ചെയ്തു  


യമനിൽ നിന്ന് കൊണ്ടുവന്ന തുണി ജനങ്ങൾക്ക് വീതിച്ചുകൊടുത്തു എല്ലാവർക്കും കിട്ടിയത്പോലെ ഒരു പീസ് തുണി ഖലീഫക്കും കിട്ടി അത് ഷർട്ട് തുന്നിക്കാൻ തികയില്ല   


ഖലീഫ വലിയ ഷർട്ട് ധരിച്ചുകൊണ്ടാണ് വന്നത് പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ ഒരാൾ പറഞ്ഞു:  


താങ്കൾ കൽപ്പിക്കുന്നത് ഞങ്ങൾ അനുസരിക്കുകയില്ല  


ഖലീഫ ഞെട്ടിപ്പോയി 'എന്താണ് കാരണം?' -ഖലീഫ ചോദിച്ചു  


'താങ്കൾ  ധരിച്ച വസ്ത്രം തന്നെ ഇത്രയും തുണി എങ്ങനെ കിട്ടി?'  


ഖലീഫക്ക് കാര്യം മനസ്സിലായി 


ഉമർ (റ)പുത്രൻ അബ്ദുല്ലാഹിബ്നു ഉമറിനെ വിളിച്ചു ആളുകൾ കേൾക്കുമാറ് ഉച്ചത്തിൽ ചോദിച്ചു 


'ഈ ഷർട്ട് എങ്ങനെയുണ്ടായി? പറയൂ' 


അബ്ദുല്ല കാര്യം വിശദീകരിച്ചു അല്ലാഹു സത്യം എനിക്ക് കിട്ടിയ ഓഹരി കൂടി ഞാൻ ഉപ്പാക്ക് നൽകി അങ്ങനെയാണ് ഷർട്ട് തയ്പ്പിച്ചത്  


കേട്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞുപോയി  


വിമർശനം ഉന്നയിച്ച ആൾ വികാരാവേശത്തോടെ എഴുന്നേറ്റ് നിന്ന് ഉറക്കെപ്പറഞ്ഞു: അങ്ങ് കൽപ്പിച്ചാലും ഞങ്ങൾ അനുസരിക്കാം  


ഈ സംഭവത്തിന്ന് സാക്ഷിയായവർക്ക് ഇത് മറക്കാനാവുമോ?  


എല്ലാ കാര്യങ്ങളും കൂടിയാലോചനയിലൂടെയാണ് തീരുമാനിക്കുക അതിനാൽ എതിർപ്പുകൾ വരില്ല 


'നിങ്ങൾ കാര്യങ്ങൾ തുറന്നുപറയണം അപ്പോൾ നിങ്ങൾക്ക് നന്മ ലഭിക്കും ഞാൻ വിമർശനങ്ങൾ കേൾക്കണം അതനുസരിച്ച് പ്രവർത്തിക്കണം അപ്പോൾ എനിക്കും നന്മ ലഭിക്കും ' ഇതായിരുന്നു ഖലീഫയുടെ നിലപാട്  


ഖലീഫ ഒരു കൂടിയാലോചനാ സമിതി രൂപീകരിച്ചിരുന്നു അവർ കൂടിയാലോചിച്ചാണ് കാര്യങ്ങൾ തീരുമാനിക്കുക സമിതിയിലുണ്ടായിരുന്ന പ്രമുഖർ ഇവരായിരുന്നു 


അബ്ബാസുബ്നു അബ്ദുൽ മുത്ത്വലിബ് 

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) 

അലിയ്യുബ്നു അബീത്വാലിബ്(റ) 

ഉസ്മാനുബ്നു അഫ്ഫാൻ (റ) 

അബ്ദുറഹ്മാനുബ്ന് ഔഫ്(റ ) 

മുആദുബ്നു ജബൽ(റ) 

ഉബയ്യുബ്നുകഅ്ബ്(റ) 

സൈദുബ്നു സാബിത്(റ) 


ഇവരുടെ സാന്നിധ്യം മദീനയിൽ ഉറപ്പുവരുത്തിയിരുന്നു പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഇവരെ പെട്ടെന്ന് കിട്ടണം അല്ലെങ്കിൽ തീരുമാനം വൈകും നീതി പെട്ടെന്ന് നടപ്പാക്കുകയെന്നതായിരുന്നു ഖലീഫയുടെ ലക്ഷ്യം  


സ്വഹാബികൾ മദ്യം ഉപേക്ഷിച്ചു മദ്യനിരോധം പൂർണ്ണമായി നടപ്പിലായി നബി (സ) തങ്ങളുടെ വഫാത്തിന്നുശേഷം ഇസ്ലാം വിദൂരദിക്കുകളിൽ പ്രചരിച്ചു ധാരാളമാളുകൾ  ഇസ്ലാമിൽ വന്നു ചില മദ്യപാനക്കേസുകൾ അവരിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടു 


മദ്യപാനിക്കു നൽകേണ്ട ശിക്ഷയെക്കുറിച്ചു ആലോചനാ സമിതിയിൽ ചർച്ച നടന്നു പല അഭിപ്രായങ്ങളും ഉയർന്നു മദ്യപാനിക്ക് എൺപത് അടി നൽകണം  അങ്ങനെ അഭിപ്രായപ്പെട്ടത് അലി(റ)ആയിരുന്നു ആ നിർദ്ദേശം അംഗീകരിക്കപ്പെട്ടു 


ആധുനിക കാലഘട്ടത്തിലെ സർക്കാറുകൾക്കുപോലും കഴിയാത്ത ഭരണപരിഷ്കാരങ്ങളാണ് ഉമർ (റ)നടപ്പിലാക്കിയ്  


ഒരു രാജ്യത്തെ മുഴുവൻ പ്രജകളുടെയും ഭക്ഷണം, വസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ ചുമതല സർക്കാർ ഏറ്റെടുക്കുക എന്ന വിപ്ലവകരമായ പരിഷ്കാരമാണ് ഉമർ (റ) നടപ്പാക്കിയത്  ഇത് ലോകചരിത്രത്തിൽ ആദ്യമായാണ് 


Dr. S.A.Q HUSAINI രചിച്ച ARAB ADMINISTRATION എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു 


This is the first instance in the history of the world where the government took the responsibility of the feeding and clothing the entire population of the state 


Arabia was not a country which could have supported the whole of its population out of own resources So the Arabs had to be supported from the revenue drawn from the very rich neighbouring countries of Al-Iraq Syria and Egypt (page:54) 


ഒരു രാജ്യത്തിലെ മുഴുവൻ ജനങ്ങളുടെയും ഭരണത്തിന്റെയും വസ്ത്രത്തിന്റെയും ഉത്തരവാദിത്വം ഗവൺമെന്റ് ഏറ്റെടുക്കുകയെന്നത് ലോകചരിത്രത്തിലെ ആദ്യസംഭവമാകുന്നു അറേബ്യയുടെ വരുമാനംകൊണ്ട് മാത്രം ഇത് നടത്താൻ കഴിയുമായിരുന്നില്ല സമ്പന്ന അയൽരാഷ്ട്രങ്ങളായ ഇറാഖ്, സിറിയ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള വരുമാനം കൂടി ഇതിന്നുപയോഗിച്ചിരുന്നു  


ജനങ്ങൾക്ക് പെൻഷൻ നൽകാനുള്ള വിശദമായ ലിസ്റ്റ് തയ്യാറാക്കി ഒന്നാമതായി ചേർത്തത് നബി (സ) തങ്ങളുടെ ഭാര്യമാരുടെ പേരുകളാണ് ഉമ്മഹാത്തുൽ മുഅ്മിനീങ്ങളിൽ ഓരോരുത്തർക്കും പന്ത്രണ്ടായിരം ദിർഹം വീതം വാർഷിക പെൻഷൻ ലഭിച്ചു  


ARAB ADMINISTRATION എന്ന ഗ്രന്ഥത്തിൽ നിന്ന് ചില വിവരങ്ങൾ കൂടി കാണുക 


ബദർ യുദ്ധത്തിൽ പങ്കെടുത്ത ഓരോരുത്തർക്കും അയ്യായിരം ദിർഹം വാർഷികപെൻഷൻ അനുവദിച്ചു  


ഇമാം ഹസൻ(റ) വിന്ന് അയ്യായിരവും ഇമാം ഹുസൈൻ (റ)വിന്ന് അയ്യായിരവും അനുവദിച്ചു 


ബദറിൽ പങ്കെടുത്ത യോദ്ധാക്കളുടെ മക്കൾക്ക് രണ്ടായിരം ദിർഹം അനുവദിച്ചു   


അബ്സീനിയായിലേക്കുള്ള ഹിജ്റക്കുമുമ്പ് ഇസ്ലാം സ്വീകരിച്ചവർക്ക് നാലായിരം ദിർഹം നൽകി  


മക്കാവിജയത്തിന്ന് മുമ്പ് ഇസ്ലാമിൽ വന്നവർക്ക് മുവ്വായിരം ദിർഹം നൽകി  മക്കാവിജയഘട്ടത്തിൽ വന്നവർക്ക് രണ്ടായിരം ദിർഹം നൽകി  


ഹാഫിളുകൾക്കും ഇസ്ലാമിന്ന് പ്രത്യേക സേവനങ്ങൾ നൽകിയവർക്കും സ്പെഷ്യൽ പെൻഷൻ നൽകിയിരുന്നു  


സാധാരണ പട്ടാളക്കാർക്ക് നാനൂറ് ദിർഹം കിട്ടി കുട്ടികൾക്കുള്ള സംഖ്യ നൂറ് ദിർഹം ആയിരുന്നു   


Military Districts (Al- Jund)

````````````````````````````````````````

The empire was divided in to nine militory district a part from the political divisions Each one of them was called a jund 


The military districts wre: Al-madinah, Al-kutah, Al-Basarah, Al- Mawsil, Al-Fustat , Misar, Damascus, Hims and palastine 


There were regular barracks for soldiers in all thes please Each of the nine military stations had a huge stable with 4000 horses and their equipments ready so that at a short notice 36,000 cavaliers could be put on the field 


Large meadows were reserved for grazing these horser Every horse was branded on the thigh fighter in the way of God 


Special attention was devoted to breed superior varities of horsen (Arob administration P.55,56) 


റവന്യൂ ജില്ലകൾക്കു പുറമെ ഒമ്പത് സൈനികജില്ലകളായി രാജ്യം ഭാഗിക്കപ്പെട്ടിരുന്നു സൈനികജില്ലയെ ജുൻദ് എന്ന് വിളിക്കപ്പെട്ടു  


അൽ-മദീന , അൽ-കൂഫ, അൽ-ബസ്വറ, അൽ മൗസിൽ, അൽഫുസ്സ്വാത്, മിസ്വ്റ്, ദമാസ്ക്കസ്, ഹിംഗ്, ഫലസ്തീൻ എന്നവയായിരുന്നു സൈനിക ജില്ലകൾ ഈ ജില്ലകളെല്ലാം സ്ഥിരമായി പ്രവർത്തിക്കുന്ന മിലിട്ടറി ബാരക്കുകളുണ്ടായിരുന്നു ഇവയിലോരോന്നിലും 4000 പടക്കുതിരകളുണ്ടായിരുന്നു അവയുടെ ഉപകരണങ്ങളുമുണ്ടായിരുന്നു ഏത് അടിയന്തിര സാഹചര്യത്തിലും 36000 അശ്വഭടന്മാർ ഏത് സ്ഥലത്തേക്കു പുറപ്പെടാനും തയ്യാറായി നിൽക്കുകയായിരുന്നു  


കുതിരകൾക്കു മേയാൻ വിശാലമായ മേച്ചിൽ സ്ഥലങ്ങൾ ഒരുക്കിയിരുന്നു പടക്കുതിരകളെ ചാപ്പകുത്തിയിരുന്നു അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്ന പടക്കുതിര (ജൈശുൻ ഫീസബീലില്ലാഹി) എന്നാണ് രേഖപ്പെടുത്തിയിരുന്നത് 


മേത്തരം ഇനം കുതിരകളെ ഉല്പാദിപ്പിക്കാനുള്ള പ്രത്യേക ശ്രമങ്ങളും നടത്തിയിരുന്നു ഇസ്ലാമിക ഭരണകൂടം നിലവിൽ വന്ന പ്രദേശങ്ങൾ ഉമർ (റ) പ്രവിശ്യകളായി ഭാഗിച്ചു പ്രധാന പ്രവിശ്യകൾ ഇവയായിരുന്നു 


1. മക്ക 2. മദീന 3. ശാം, 4. ജസീറ 5. ബസ്വറ 6. കൂഫ 7. ഈജിപ്ത് 8. ഫലസ്തീൻ 


ആദ്യഘട്ടത്തിൽ എട്ട് പ്രവിശ്യകളാണുള്ളത് പല പ്രവിശ്യകളും വളരെ വലുതാണെന്നും അവയെ പിന്നീട് വിഭജിച്ചു പുതിയ പ്രവിശ്യകളും നിലവിൽ വന്നു  .

അഹ് വാസും ബഹ്റൈനും ചേർത്തൊരു പ്രവിശ്യ രൂപീകരിച്ചു സിജിസ്ഥാൻ, മക്റാൻ, കിർമാൻ എന്നിവ ചേർന്ന പ്രവിശ്യയുണ്ടാക്കി ഖുറാസാനും ത്വബരിസ്ഥാനും ഒരു പ്രവിശ്യയായി ഡമസ്കസ് പുതിയ പ്രവിശ്യയായി 


✍🏻അലി അഷ്ക്കർ 

(തുടരും) 


നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും  


📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣

➖➖➖➖➖➖➖➖➖➖


📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment