ഖലീഫ ഉമർ (റ) ചരിത്രം ഭാഗം-17

 


 

➖➖➖➖➖➖➖➖➖➖

ധീരയോദ്ധാക്കളുടെ കൂട്ടമരണം 

➖➖➖➖➖➖➖➖➖➖

ഹിജ്റഃ പതിനേഴാം കൊല്ലം ആ കൊല്ലത്തിലാണ് അറേബ്യൻ ക്ഷാമം പിടിപെട്ടത് കുറെ കാലത്തേക്ക് മഴ കിട്ടിയില്ല കൃഷിയെല്ലാം ഉണങ്ങിപ്പോയി പഴവർഗങ്ങൾ കിട്ടാനില്ല ധാന്യമില്ല  


ഭക്ഷ്യവസ്തുക്കൾ കൈവശമുള്ളവർ അവയെടുത്ത് പട്ടിണിപ്പാവങ്ങൾക്ക് സംഭാവന ചെയ്യാൻ ഖലീഫ നിർദ്ദേശിച്ചു അതനുസരിച്ചു പലരും ധാന്യം വിതരണം ചെയ്തു അതോടെ എവിടെയും ഒന്നുമില്ലാത്ത അവസ്ഥ വന്നു 


ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുകയോ? ഖലീഫ അസ്വസ്ഥനായി മഴക്കുവേണ്ടി ഖലീഫ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരുന്നു  


ഫലസ്തീനെ ക്ഷാമം ബാധിച്ചിട്ടില്ല അവിടെ ഭക്ഷ്യവസ്തുക്കൾ സുലഭമാണ് അവിടെ നിന്ന് ഭക്ഷ്യവസ്തുക്കളെത്തിക്കാൻ ആവശ്യപ്പെടാം 


ഫലസ്തീനിലെ ഗവർണറാണ് അംറുബ്നുൽ ആസ്വ്(റ) മദീനയിലെ അവസ്ഥ ഹൃദയസ്പർശിയായ ശൈലിയിൽ ഖലീഫ എഴുതി അറിയിച്ചു കത്ത് കിട്ടി ഗവർണർ അസ്വസ്ഥനായി മദീനക്കാർ വിശപ്പിന്റെ കാഠിന്യത്താൽ മരണത്തിന്റെ വക്കിലെത്തിയിരിക്കുന്നു  


അംറുബ്നുൽ ആസ്വ്(റ) കർമ്മനിരതനായി ആയിരം ഒട്ടകങ്ങൾക്ക് ചുമക്കാൻ മാത്രം ധാന്യം ശേഖരിച്ചു അവ മദീനയിലേക്കയച്ചു കൊടുത്തു ഇരുപത് കപ്പലുകളിലും അയച്ചു സിറിയയിലേക്കും കത്തയച്ചു 


അബൂ ഉബൈദ(റ) കത്ത് കിട്ടി അമ്പരന്നുപോയി നബി (സ) യുടെ പട്ടണത്തിൽ ഇത്രയും ദയനീയമായ അവസ്ഥയോ? സമ്പന്നമാണ് സിറിയ ധാരാളം ഭക്ഷ്യവിഭവങ്ങൾ ശേഖരിച്ചു നാലായിരം ഒട്ടകങ്ങൾക്കു ചുമക്കാനുള്ള ഭക്ഷ്യവസ്തുക്കളാണ് അദ്ദേഹം അയച്ചത്   


ഈ ഒട്ടകങ്ങൾ മദീനയിലെത്തിയപ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പുകളുയർന്നു  


മുആവിയ(റ) മുവ്വായിരം ഒട്ടങ്ങൾക്ക് ചുമക്കാനുള്ള ഭക്ഷ്യവസ്തുക്കളയച്ചു സഅദ്ബ്നു അബീവഖാസ് (റ) ആയിരം ഒട്ടകങ്ങൾക്കു ചുമക്കാനുള്ള വസ്തുക്കൾ അയച്ചു കഴിയാവുന്നത്ര സഹായമെത്തിക്കാൻ പുറംനാടുകളിലുള്ള മുസ്ലിംകൾ നന്നായി ശ്രമിച്ചു  


ക്ഷാമം പിടിപെട്ട സ്ഥലങ്ങളിലേക്കെല്ലാം ധാന്യങ്ങൾ കൊണ്ടുപോയി പൊതുവിതരണത്തിന് വ്യാപകമായ സംവിധാനങ്ങൾ ഒരുക്കി ഓരോ വീട്ടിലേക്കും ഭക്ഷ്യവസ്തുക്കളെത്തി കുടുംബാംഗങ്ങളുടെ എണ്ണം നോക്കി വിതരണം ചെയ്തു ഏതെങ്കിലും വീട്ടുകാരോ വ്യക്തികളോ ഒഴിവായിപ്പോകുന്നുണ്ടോ എന്ന് നോക്കാൻ പ്രത്യേകം ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചു 


മദീനയിലെ ഭക്ഷ്യവിതരണത്തിന്റെ ചുമതല ഖലീഫ തന്നെ ഏറ്റെടുത്തു പാകം ചെയ്ത ഭക്ഷണവും വിതരണം ചെയ്തിരുന്നു നേരത്തെ വിതരണം ചെയ്ത കാർഡുമായി ആയിരക്കണക്കിനാളുകൾ അണിനിരന്നു 


ഗോതമ്പിന്റെയും ചോളത്തിന്റെയും റൊട്ടിയുണ്ടാക്കി ഒട്ടകത്തിന്റെ മാംസം പാകം ചെയ്തു ഇവയാണ് വിതരണം ചെയ്തത് രോഗികൾക്കും പാവപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം ഭക്ഷണം വീട്ടിലെത്തിച്ചു കൊടുത്തു   


ഭക്ഷണം കിട്ടാത്ത വീടുകളുണ്ടോ എന്നറിയാൻ പ്രത്യേക പരിശോധനകൾ നടത്തി 


ഖലീഫതന്നെ ചാക്കുകൾ ചുമന്ന് കൊണ്ടുപോവുന്നത് മദീനക്കാർ എത്രയോ കണ്ടിട്ടുണ്ട്  സാധാരണക്കാരിൽ സാധാരണക്കാർ കഴിക്കുന്ന ആഹാരമാണ് ഖലീഫ കഴിച്ചിരുന്നത് സ്വന്തം വീട്ടിൽ വിശേഷപ്പെട്ട ആഹാരങ്ങളുണ്ടാക്കാൻ സമ്മതിച്ചില്ല ക്ഷാമകാലം തീരുന്നത് വരെ ഈ നില തുടരുകയും ചെയ്തു   

 

വെണ്ണക്ക് മാർക്കറ്റിൽ വില കൂടി സാധാരണക്കാർക്ക് വാങ്ങാൻ പറ്റാത്ത അവസ്ഥയായി സാധാരണക്കാർക്ക് വാങ്ങിക്കഴിക്കാനാവാത്ത വെണ്ണ തനിക്കും വേണ്ടെന്ന് ഖലീഫ തീരുമാനിച്ചു അത്രതന്നെ വിലയില്ലാത്ത എണ്ണ പുരട്ടിയ പരക്കൻ റൊട്ടിയാണ് ഖലീഫ കഴിച്ചിരുന്നത്  ഖലീഫ വിശ്രമിച്ചില്ല വിശപ്പടക്കിയില്ല രാവും പകലും അധ്വാനം തന്നെ എട്ട് മാസക്കാലം നീണ്ടുനിന്നു കൊടുംക്ഷാമം 


മഴക്കുവേണ്ടിയുള്ള നിസ്കാരം  അതിന്നുവേണ്ടി നാട്ടിന്റെ നാനാഭാഗത്തേക്കും സന്ദേശമയച്ചു ഓരോ ദിവസം എല്ലാ സ്ഥലത്തും നിസ്കരിക്കുക മൈതാനികളിലാണ് നിസ്കാരം തിയ്യതിയും സമയവും വിളംബരം ചെയ്യപ്പെട്ടു പട്ടിണിപ്പാവങ്ങൾ കൂട്ടം കൂട്ടമായി വന്നു മൈതാനികൾ നിറഞ്ഞ കവിഞ്ഞു  


മദീനയിൽ ഖലീഫ തന്നെയാണ് നിസ്കാരത്തിന് നേതൃത്വം നൽകുന്നത് നിസ്കാരം തുടങ്ങി ഖലീഫയുടെ കണ്ണുകൾ  നിറഞ്ഞൊഴുകി താടിരോമങ്ങൾ നനഞ്ഞു 


ബർക്കത്തിന്ന് വേണ്ടി നബി (സ) യുടെ പുതപ്പ് ഖലീഫ പുതച്ചിരുന്നു അത് പുതച്ച് ഖൽബ് പൊട്ടി പ്രാർത്ഥിക്കുകയാണ് നിസ്കാരം നടന്ന ഓരോ മൈതാനിയിലും കൂട്ടക്കരച്ചിലായിരുന്നു കരച്ചിൽ തീർന്നില്ല കണ്ണീർ തുടച്ചില്ല അതിന് മുമ്പെ മഴ കോരിച്ചൊരിഞ്ഞു   


മനുഷ്യരും മൃഗങ്ങളും പക്ഷികളും സസ്യങ്ങളും ആഹ്ലാദത്തിലായി മഹാന്മാർ ചോദിച്ചു വാങ്ങിയ മഴ 


മദീനയിലും പരിസരങ്ങളിലും ക്ഷാമം പടർന്നു പിടിച്ചപ്പോൾ അത് നേരിടാൻ മറുനാടൻ മുസ്ലിംകൾ നന്നായി സഹായിച്ചു  ഇപ്പോൾ മറുനാട്ടുകാരിതാ കുഴപ്പത്തിൽ പെട്ടിരിക്കുന്നു കോളറ പടർന്നു പിടിക്കുന്നു അറേബ്യയിലെ ക്ഷാമം കഴിഞ്ഞ് കുറച്ചുകാലം പിന്നിട്ടപ്പോൾ കോളറ വന്നു  


അംവാസ് പ്രദേശത്ത് കോളറ പരക്കുന്നതായാണ് ആദ്യറിപ്പോർട്ടുകൾ വന്നത് എത്ര വേഗത്തിലാണ് ഈ പകർച്ചവ്യാധി വ്യാപിക്കുന്നത് ഫലസ്തീനിലെ പ്രധാനപ്പെട്ടൊരു പ്രദേശമാണ് അംവാസ് രോഗം വരുന്നു മാരകമായിത്തീരുന്നു മരിച്ചു വീഴുന്നു   ഫലപ്രദമായ മരുന്നുകളൊന്നുമില്ല വൈദ്യന്മാർ ചിലതൊക്കെ ചെയ്തുനോക്കി ഒന്നും ഫലപ്രദമല്ല എല്ലാ പ്രദേശത്തും മരണം തുടരുന്നു   


രോഗം സിറിയൻ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി വാർത്ത വന്നു ഖലീഫ അസ്വസ്ഥനായി അടങ്ങിയിരിക്കാനാവുന്നില്ല  


ഒരുകൂട്ടം സൈനികരോടൊപ്പം അദ്ദേഹം സിറിയയിലേക്ക് പുറപ്പെട്ടു ഖലീഫ വളരെയേറെ പ്രയാസമനുഭവിക്കുകയാണ്  


'ഖലീഫ രോഗം ബാധിച്ച പ്രദേശത്തേക്ക് പോവരുത് '  


പ്രമുഖ സ്വഹാബികൾ അപേക്ഷിച്ചു മാരകമായ പകർച്ചവ്യാധിയാണ് വളരെ വിഷമത്തോടെയാണെങ്കിലും മദീനയിലേക്ക് തന്നെ മടങ്ങി   


പകർച്ചവ്യാധി പട്ടാളക്യാമ്പുകളെ ബാധിച്ചിട്ടുണ്ട് യുദ്ധരംഗത്ത് ധീരപരാക്രമങ്ങൾ നടത്തിയ വീരയോദ്ധാക്കൾ കൂട്ടത്തോടെ മരിക്കുന്നു എന്തൊരു രംഗം  


വീരനായകനായ അബൂ ഉബൈദ(റ) വിന്റെ കാര്യത്തിൽ ഖലീഫക്ക് വല്ലാത്ത ഉൽക്കണ്ഠ കോളറ ബാധിതരുടെ മധ്യത്തിലാണ് അദ്ദേഹമുള്ളത് സഹപ്രവർത്തകരെ പരിചരിക്കുകയാണ് രണാങ്കണങ്ങളിൽ വെട്ടിത്തിളങ്ങിയ യോദ്ധാക്കളാണ് മരിച്ചു വീഴുന്നത് അവരെ വിട്ട് അബൂ ഉബൈദ(റ) എങ്ങോട്ടുമില്ല  മദീനയിലേക്ക് വിളിച്ചെങ്കിലും വന്നില്ല  


റോമക്കാർക്കെതിരെ യുദ്ധ പരമ്പരകൾ നടത്തി വീര ചരിത്രം കുറിച്ച അബൂഉബൈദ(റ) വിന്റെ നാളുകൾ അവാസിക്കുകയാണ് ചതുപ്പുനിലങ്ങളിൽ നിന്ന് മാറണമെന്നും ശുദ്ധവായുവും ശുദ്ധജലവും സുലഭമായി ലഭിക്കുന്ന കുന്നിൻ മുകളിൽ താമസിക്കണമെന്നും ഖലീഫ നിർദ്ദേശിച്ചു അതനുസരിച്ചു അബൂഉബൈദ(റ)വും അനുയായികളും കുന്നിൻമുകളിലേക്കു മാറി 


അബൂഉബൈദ(റ)വിനെ രോഗം പിടികൂടിക്കഴിഞ്ഞിരുന്നു രോഗത്തോടുകൂടിയാണദ്ദേഹം കുന്നിൻ മുകളിൽ വന്നത് തന്റെ പിൻഗാമിയായി മുആദുബ്നു ജബൽ(റ) വിനെ നിയോഗിച്ചു ഏറെക്കഴിയും മുമ്പെ ധീരനായകൻ ഈ ലോകത്തോട് യാത്ര പറഞ്ഞു  


അബൂഉബൈദ (റ)വിന്റെ മരണവാർത്തയറിഞ്ഞ് മദീന നിവാസികൾ ദുഃഖിതരായി മുആദുബ്നു ജബൽ (റ) വീരനായകന്റെ പിൻഗാമിയായി ചുമതലയേറ്റു നിസ്കാരത്തിന്ന് നേതൃത്വം നൽകി രോഗികളെ പരിചരിക്കലാണ് ഇപ്പോഴത്തെ ജോലി 


മുആദ്(റ)വിന്റെ മകനെ രോഗം പിടികൂടി മകനെ പരിചരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു പിതാവിനെ തുഃഖത്തിലാഴ്ത്തിക്കൊണ്ട് മകൻ കണ്ണടച്ചു മയ്യിത്ത് സംസ്കരണ മുറകളെല്ലാം പിതാവിന്റെ നേതൃത്വത്തിൽ തന്നെ നടന്നു  


പിറന്ന നാട്ടിൽ നിന്ന് എത്രയോ അകലമുള്ള പ്രദേശത്ത് പിതാവ് പുത്രനെ ഖബറടക്കി ഖബറിന്ന് സമീപം നിന്ന് ദുആ ചെയ്തു സലാം പറഞ്ഞു പിരിഞ്ഞു പോന്നു താമസസ്ഥലത്തെത്തിയപ്പോൾ മുആദുബ്നു ജബൽ(റ) വിന്നും രോഗം ബാധിച്ചു മറ്റുള്ളവരെ പരിചരിച്ചിരുന്ന മുആദ്(റ) ഇപ്പോൾ ശക്തിയറ്റ് നിലംപതിച്ചിരിക്കുന്നു സഹപ്രവർത്തകരാണ് പരിചരിക്കുന്നത്  


ഏറെക്കഴിഞ്ഞില്ല , മുആദ്ബ്നുജബൽ(റ) എന്ന സ്വഹാബി പ്രമുഖൻ അന്ത്യശ്വാസം വലിച്ചു   


റോമക്കാർക്കെതിരെ പട നയിച്ച വീരനായകൻ യസീദ്ബ്നു അബിസുഫ്യാൻ (റ) രോഗം ബാധിച്ചു മരണപ്പെട്ടു  


ഇരുപത്തയ്യായിരത്തിലേറെ മനുഷ്യരെയാണ് കോളറ തട്ടിയെടുത്തത് ആയിരക്കണക്കായ സ്ത്രീകൾ വിധവകളായി പതിനായിരക്കണക്കിന് കുട്ടികൾ അനാഥരായി അവരെ സംരക്ഷിക്കുകയെന്ന ഭാരിച്ച ജോലികൂടി ഖലീഫയിൽ വന്നുചേർന്നു  


ഇവരുടെയൊക്കെ സ്ഥിതിഗതികൾ നേരിട്ടു മനസ്സിലാക്കാൻ ഖലീഫ അങ്ങോട്ടു യാത്ര ചെയ്യാൻ തീരുമാനിച്ചു 


ചതുപ്പുനിലങ്ങൾ വിട്ട് ജനങ്ങളെല്ലാം മലമുകളിലെത്തിയതോടെ കോളറയും വിട്ടുപോയി  


മദീനയിൽ തന്റെ പ്രതിനിധിയായി അലി(റ)വിനെ നിയോഗിച്ചു  


ഉമർ(റ)ഫലസ്തീനിലേക്ക് യാത്രയായി ആദ്യം ഫലസ്തീൻ സന്ദർശിച്ചു നിരവധിയാളുകൾ കാണാൻ വന്നു മരണത്തിന്റെ ദുഃഖം അവിടെ തളംകെട്ടി നിൽക്കുകയായിരുന്നു മരിച്ചവരുടെ സ്വത്ത് വകകൾ അവകാശികൾക്ക് വീതിച്ചു കൊടുത്തു ഭീതിയിൽ കഴിഞ്ഞ ആളുകൾക്ക് ഉമർ(റ)വിന്റെ സന്ദർശനം ആശ്വാസം നൽകി ഭരണക്രമീകരണങ്ങൾ വരുത്തി 


ഫലസ്തീനിൽനിന്ന് ഖലീഫ സിറിയയിലേക്ക് യാത്രയായി ദുരിതബാധിത പ്രദേശങ്ങളെല്ലാം ഖലീഫ സന്ദർശിച്ചു ജനങ്ങളെ ആശ്വസിപ്പിച്ചു പല സ്ഥലത്തും പട്ടാളക്യാമ്പുകൾ സ്ഥാപിച്ചു പിന്നെ നാട്ടിൽനിന്ന് ഇസ്ലാം മത പ്രചരണത്തിന്നു വേണ്ടിവന്നവരിൽ ആയിരക്കണക്കിനാളുകൾ ഇവിടെ മരിച്ചു ഇവിടെത്തന്നെ ഖബറടക്കപ്പെട്ടു ഇനിയുള്ളവരിൽ ഏറെപ്പേരും ഈ പ്രദേശങ്ങളിലെ താമസക്കാരായി മാറും  


ഉമർ (റ) മടങ്ങുകയാണ് ഇനി ഈ പ്രദേശങ്ങളിലേക്കൊരു യാത്രയില്ല ഇവിടേക്കുള്ള അവസാനയാത്രയാണിത് ഖലീഫ മദീനയിലേക്ക് മടങ്ങിപ്പോയി 


✍🏻അലി അഷ്ക്കർ 

(തുടരും) 


നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും  


📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣

➖➖➖➖➖➖➖➖➖➖


📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment