അമ്മാറുബ്നു യാസിർ (റ) ഭാഗം:9


ലാ ഇലാഹ ഇല്ലല്ലാഹ്..... മുഹമ്മദു റസൂലുല്ലാഹ് ..അതാണിനി ഹൃദയത്തിന്റെ ശബ്ദം രക്തത്തിലും മജ്ജയിലും അലിഞ്ഞു ചേരേണ്ട ശബ്ദം നബി  (സ) തങ്ങളിൽ നിന്നു കേട്ട വിശുദ്ധ ഖുർആൻ വചനങ്ങൾ അവ മനസ്സിന്റെ ആഴത്തിലേക്കിറങ്ങിച്ചെന്നു ശരീരമാകെ വ്യാപിച്ചു

സൃഷ്ടാവായ റബ്ബിന്റെ വചനങ്ങൾ ഇതിന് പകരം മറ്റൊന്നില്ല കവികൾ ധാരമുള്ള നാടാണ് വിശുദ്ധ ഖുർആൻ കവിതയെക്കാൾ എത്രയോ ആകർഷകം ഒരു നിമിഷം നേരത്തെ ഇസ്ലാം മതം സ്വീകരിച്ചാൽ അത്രയും നന്ന്   അമ്മാർ സത്യസാക്ഷ്യം വഹിച്ചു സംതൃപ്തനായി മാതാപിതാക്കളും സത്യസാക്ഷ്യം വഹിച്ചു ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു  മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു  അവർ സത്യ സാക്ഷ്യം മൊഴിഞ്ഞു കഴിഞ്ഞു അവർ പുതിയ മനുഷ്യരായിരിക്കുന്നു ഉപ്പായും ഉമ്മായും സത്യസാക്ഷ്യം വഹിച്ച സന്തോഷത്തിലാണ് മൂന്നുപേരും സത്യസരണിയിലെത്തി അജ്ഞതയുടെ ഇരുട്ടിൽ നിന്ന് മോചിതരായി പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി മനസ്സ് കോരിത്തരിച്ചു നബി  (സ)തങ്ങളുടെ ഉപദേശങ്ങൾ  മനോഹരമായ മൊഴിമുത്തുകൾ അവ മനസ്സിൽ തേൻമഴയായി വർഷിക്കുന്നു അമൂല്യമായ വാക്കുകൾ അവ കല്ലിൽ കൊത്തിയത് പോലെ മനസ്സിൽ പതിഞ്ഞുപോയി ഈ മാർഗത്തിൽ ജീവിച്ചു മരിക്കണം അതിനുവേണ്ടി എന്തും സഹിക്കാം സലാം ചൊല്ലിയിറങ്ങി മെല്ലെ നടന്നു പറഞ്ഞതെല്ലാം മനസ്സിലുണ്ട് ഇനിയൊരിക്കലും മറന്നുപോവില്ല പരലോക ചിന്ത മനസ്സിനെ പിടിച്ചു കുലുക്കുന്നു ഓരോ ചലനവും രേഖപ്പെടുത്തപ്പെടും അതിന് മലക്കുകളുണ്ട് അവർക്ക് ക്ഷീണമില്ല മറതിയോ ഉറക്കമോ ഇല്ല സദാ ജാഗരൂകരാണ്

ഒരു കുടുംബം മുസ്ലിംമായി അക്കാര്യം ഗോത്രക്കാരറിഞ്ഞില്ല ഒരു ദിവസം കഴിഞ്ഞു നബി  (സ)തങ്ങളെ കാണാൻ മോഹം വളരെ സൂക്ഷിക്കണം ശത്രുക്കളറിയും അറിഞ്ഞാൽ എന്ത് സംഭവിക്കും ?ഊഹിക്കാനാവാത്ത ശിക്ഷ ലഭിക്കും എല്ലാം ഏറ്റുവാങ്ങേണ്ടിവരും എന്തു വന്നാലും നബി  (സ)യെ കാണണം മനസ്സ് പിടിയിൽ നിൽക്കുന്നില്ലല്ലോ  ..
ആദ്യത്തെ രക്തസാക്ഷികൾ

സത്യ വിശ്വാസം പ്രകാശമാണ് അത് മൂടിവെക്കാനാവില്ല നാളുകൾ കഴിയുമ്പോൾ വിശ്വാസം പുറത്തറിയും  ബനൂമഖ്സൂം ഗോത്രത്തിന്റെ വേലക്കാരാണ് യാസിറും സുമയ്യയും അമ്മാറും അവർ ഇസ്ലാം മതം വിശ്വസിച്ചതായി വാർത്ത വന്നു  ഇസ്ലാംമത വിരോധം കത്തിനിൽക്കുന്ന സമയം അപ്പോഴാണ് ഈ വാർത്ത വന്നത് ബനൂ മഖ്സൂം ഗോത്രക്കാർ ഞെട്ടിപ്പോയി തങ്ങളുടെ വേലക്കാർ തങ്ങളെ അപമാനിക്കുകയോ ? ഗോത്രത്തിലെ കിങ്കരന്മാർ ഓടിയെത്തി മൂന്നു പേരെയും കൂടി ചോദ്യം ചെയ്തു അവർ സത്യം പറഞ്ഞു  നിങ്ങൾ മുഹമ്മദിനെ കണ്ടുവോ ? അവൻ പറഞ്ഞത് വിശ്വസിച്ചുവോ ?
(തുടരും)

No comments:

Post a Comment