അമ്മാറുബ്നു യാസിർ (റ) ഭാഗം:8


മനോഹരമായ സായാഹ്നം  മൂന്നുപേരും കുളിച്ചൊരുങ്ങി ശരീരവും വസ്ത്രവും വൃത്തിയായി മനസ്സ് നിറയെ വെളിച്ചം വീട്ടിൽ നിന്നിറങ്ങി മുസ്ലിം സഹോദരങ്ങളെ തേടിയിറങ്ങി ഇത് അല്ലാഹുവിലേക്കുള്ള മുന്നേറ്റമാണ് മനസ്സിളകിമറിയുന്നു ജീവിതത്തിൽ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത അവസ്ഥ കഹ്ബാലയം കണ്ടു കാണാൻ പാകത്തിലിരുന്നു സന്ധ്യയുടെ ആവരണം വീണു  ചിലരെ കണ്ടു ഇരുളിന്റെ മറവിൽ അവർ ഇരുന്നു സ്വരം താഴ്ത്തി സംസാരിച്ചു ഇസ്ലാം മതത്തെക്കുറിച്ച് പറയുന്നത് കേട്ടു ഉൾപ്പുളകമുണ്ടായി ഏകനായ അല്ലാഹുവിനെക്കുറിച്ചു കേട്ടു വിശുദ്ധ ഖുർആൻ വചനങ്ങൾ കേട്ടു ത്രസിക്കുന്ന മനസ്സുമായി അവർ മടങ്ങിപ്പോന്നു

ഇറാഖിലെ മൗസിൽ പ്രദേശം  അവിടെ പേർഷ്യൻ ചക്രവർത്തിയുടെ കീഴിലുള്ള ഒരു സേവകനായിരുന്നു സനാൻ അദ്ദേഹത്തിന്റെ മകനാണ് സുഹൈബ്  റോമക്കാർ ഇറാഖിൽ വലിയ ആക്രമണം നടത്തി കൊള്ള നടത്തി പലരേയും പിടിച്ചു കൊണ്ടുപോയി കൂട്ടത്തിൽ സുഹൈബിനെയും പിടിച്ചു കൊണ്ടുപോയി അന്ന് സുഹൈബ് ചെറിയ കുട്ടിയായിരുന്നു റോമക്കാർ സുഹൈബിനെ അറബികൾക്ക് വിറ്റു അടിമക്കുട്ടിയായി മക്കയിലെത്തി

അബ്ദുല്ലാഹിബ്നു ജദ്ആന്റെ അടിമയായി സുഹൈബ് വളർന്നു നല്ലൊരു ചെറുപ്പക്കാരനായി പിന്നീട് സുഹൈബിനെ സ്വതന്ത്രനാക്കി എന്നിട്ടും യജമാനന്റെ കൂടെ താമസിച്ചു  അപ്പോഴാണ് ഇസ്ലാമിന്റെ വിളി കേട്ടത് അത് സ്വീകരിക്കാൻ തയ്യാറായി ഒരു ദിവസം രാത്രി ആരുമറിയാതെ അർഖം എന്ന സ്വഹാബിയുടെ വീട്ടിന്റെ മുമ്പിലെത്തി നബി  (സ)തങ്ങളും ഏതാനും അനുയായികളും അകത്തുണ്ട് ഇരുട്ടിൽ പതുങ്ങിനിൽക്കുകയാണ് സുഹൈബ് അപ്പോൾ തൊട്ടടുത്ത് തന്നെ മറ്റൊരു ആൾരൂപം അപ്രതീക്ഷിതമായ കൂടിക്കാഴ്ച

നിങ്ങളാരാണ് ?എന്തിനിവിടെ വന്നു?  സുഹൈബ് ചോദിച്ചു

നിങ്ങളാരാണ് ? എന്തിനിവിടെ വന്നു?  മറ്റെയാൾ മറുചോദ്യം ചോദിച്ചു

ഞാൻ സുഹൈബ് ബ്നു സനാൻ നബി  (സ) തങ്ങളെ കണ്ട് ഇസ്ലാം മതം സ്വീകരിക്കാൻ വന്നതാണ് ഉടനെ മറ്റെയാൾ ഇങ്ങനെ പറഞ്ഞു

ഞാൻ അമ്മാറുബ്നു യാസിർ നിങ്ങളുടെ അതേ ലക്ഷ്യം തന്നെ എനിക്കും

സുവൈബും അമ്മാറും ഒന്നിച്ച് അകത്ത് കടന്നു നബി  ( സ) ഇരുവരെയും സ്വീകരിച്ചു ഇരുവരും മുസ്ലിംകളായി മുഹ്മിനീങ്ങളായി കുറെ നേരം ഉപദേശങ്ങൾ കേട്ടു വിശുദ്ധ ഖുർആൻ വചനങ്ങൾ കേട്ടു സത്യ സാക്ഷ്യം വഹിച്ചു പുറത്തിറങ്ങി ഇരുളിൽ മറഞ്ഞു

അമ്മാർ (റ) വീട്ടിലെത്തി നടന്നതെല്ലാം മാതാപിതാക്കളെ അറിയിച്ചു അവർക്ക് സന്തോഷമായി

നിങ്ങളെ ഞാൻ തബിതങ്ങളുടെ സമീപത്തേക്ക് കൊണ്ടുപോവാം ഇനി കാത്തിരിക്കേണ്ടതില്ല അമ്മാർ (റ) പറഞ്ഞു

ഏറെ നാൾ കഴിഞ്ഞില്ല മാതാപിതാക്കളെ നബി  (സ) യുടെ സന്നിധിയിലെത്തിച്ചു അവർ ശഹാദത്ത് കലിമ ചൊല്ലി മുസ്ലിംകളായി  നബി  (സ)താങ്കൾ നൽകിയ ഉപദേശങ്ങൾ ഓരോ വാക്കും മനസ്സിന്റെ അടിത്തട്ടിലേക്കിറങ്ങിപ്പോയി ഒരിക്കലും മറക്കാത്ത വാക്കുകൾ
(തുടരും)

No comments:

Post a Comment