അമ്മാറുബ്നു യാസിർ (റ) ഭാഗം:20


അദ്ദേഹം ശാന്തനായി ഇങ്ങനെ പറഞ്ഞു

അല്ലാഹുവിന്റെ മാർഗത്തിൽ മുറിക്കപ്പെട്ട ചെവിയാണത് അതുകൊണ്ട് എന്റെ ശരീരത്തിലെ മാന്യമായൊരു ഭാഗമാണത് അതിനെയാണ് നീ പരിഹസിച്ചത്   യമാമ യുദ്ധത്തിലാണ് ചെവി നഷ്ടപ്പെട്ടത് രണ്ടു വിഭാഗക്കാർ ഭിന്നിച്ചാൽ ആരെ പിന്തുണക്കും ? പിൽക്കാലത്ത് പല കാര്യങ്ങളിലും അഭിപ്രായ ഭിന്നത വന്നപ്പോൾ ആളുകൾ അങ്ങനെ ചിന്തിക്കാൻ തുടങ്ങി  സത്യമെവിടെ മിഥ്യയെവിടെ ?  അതറിയാനാവാത്ത കാലം വന്നാൽ എന്ത് ചെയ്യും?  സത്യത്തെയാണ് പിന്തുണക്കേണ്ടത് പക്ഷെ സത്യമെവിടെ ? ഇങ്ങനെയൊരു സാഹചര്യം വന്നാൽ ഒരു കാര്യം ചെയ്യാം


അമ്മാർ (റ) എവിടെ നിൽക്കുന്നുവെന്ന് നോക്കുക അമ്മാർ (റ) എവിടെ നിൽക്കുന്നുവോ അവിടെയാണ് സത്യം

മനുഷ്യരുടെ മനസ്സ് വായിക്കാൻ മിടുക്കരായ ചിലരുണ്ട് അവരിൽ പ്രമുഖനായിരുന്നു ഹുദൈഫത്തുൽ യമാനി (റ)  അദ്ദേഹം മരണാസന്നനായി കിടക്കുന്നു അദ്ദേഹത്തിന്റെ ചുറ്റും കൂടിനിന്നവർ ഇങ്ങനെ ചോദിച്ചു

ജനങ്ങൾ ഭിന്നിക്കുന്ന കാലം വന്നാൽ ഞങ്ങൾ ആരുടെ കൂടെ നിൽക്കും ഉടനെ വന്നു മറുപടി

നിങ്ങൾ സുമയ്യയുടെ മകന്റെ കൂടെ നിൽക്കുക അന്ത്യം വരെ അദ്ദേഹം സത്യത്തിനൊപ്പമായിരിക്കും പ്രമുഖരായ പല സ്വഹാബിമാരും അമ്മാർ (റ) വിനെക്കുറിച്ച് ഇതുപോലെ പറഞ്ഞിട്ടുണ്ട്  കൂഫയിലെ ഭരണാധികാരിയായി ജോലി നോക്കിയ കാലമത്രയും സത്യത്തിനും നീതിക്കും വേണ്ടി മാത്രമാണദ്ദേഹം നിലകൊണ്ടത് പാവപ്പെട്ടവർക്കും അശരണർക്കും നീതി ഉറപ്പു വരുത്തി വഴിവിട്ടു നടന്നവരെയൊന്നും വെറുതെ വിട്ടില്ല പൊതു വിപണി നന്നായി പ്രവർത്തിച്ചു സാധാരണക്കാർക്ക് മിതമായ വിലക്ക് സാധനം ലഭ്യമാക്കി  ആർക്കും അദ്ദേഹത്തെ നേരിട്ട് കണ്ട് സങ്കടം ബോധിപ്പിക്കാമായിരുന്നു ആരുടെയും ശുപാർ ആവശ്യമില്ല  ആവലാതികൾ ശ്രദ്ധിച്ചു കേൾക്കും പരാതികൾക്ക് പെട്ടെന്ന് തീർപ്പ് കൽപിക്കുകയും ചെയ്യും.

സാധാരണക്കാർക്കിടയിൽ ഗവർണറെക്കുറിച്ചുള്ള മതിപ്പ് ഉയരാൻ ഇതൊക്കെ കാരണമായി  സമീപ കാലത്ത് ഇസ്ലാം ദീൻ സ്വീകരിച്ച ധാരാളമാളുകൾ ആ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു  മുസ്ലിം സൈന്യത്തിന്റെ ജൈത്രയാത്രയാണ് അവരിൽ പലരെയും ഇസ്ലാമിലേക്ക് ആകർഷിച്ചത്  സുഖസൗകര്യങ്ങളും ആശ്വാസവും കൊതിക്കുന്ന പുതിയ തലമുറ   പഴയ തലമുറയുടെ ത്യാഗത്തിന്റെയും   സഹനത്തിന്റെയും ക്ഷമയുടെയും ചരിത്രം അവർ കേട്ടറിഞ്ഞിട്ടേയുള്ളൂ  അത്തരക്കാരിൽ ഈമാൻ  രൂഢമൂലമാക്കാൻ അമ്മാർ (റ) ആത്മാർത്ഥമായ ശ്രമം നടത്തിയിട്ടുണ്ട് പൂർവ്വികരുടെ ധീരമായ നടപടികൾ അതേപടി സ്വജീവിതത്തിൽ പകർത്താൻ സന്നദ്ധരായ ചെറുപ്പക്കാരും ധാരാളമുണ്ടായിരുന്നു  കള്ളന്മാർക്കും ചൂഷകന്മാർക്കും അഴിമതിക്കാർക്കും അമ്മാർ (റ) വിന്റെ ഭരണകാലത്ത് മര്യാദക്കാരായി ജീവിക്കേണ്ടിവന്നു തെറ്റ് ചെയ്യുന്നവർക്ക് ശിക്ഷ ഉറപ്പായിരുന്നു  നീതിയും ന്യായവും തെളിഞ്ഞു നിന്ന കാലം ..

അല്ലാഹുവിന്റെ മാർഗത്തിൽ മുറിക്കപ്പെട്ട ചെവിയാണത് അതുകൊണ്ട് എന്റെ ശരീരത്തിലെ മാന്യമായൊരു ഭാഗമാണത് അതിനെയാണ് നീ പരിഹസിച്ചത്   യമാമ യുദ്ധത്തിലാണ് ചെവി നഷ്ടപ്പെട്ടത് രണ്ടു വിഭാഗക്കാർ ഭിന്നിച്ചാൽ ആരെ പിന്തുണക്കും ? പിൽക്കാലത്ത് പല കാര്യങ്ങളിലും അഭിപ്രായ ഭിന്നത വന്നപ്പോൾ ആളുകൾ അങ്ങനെ ചിന്തിക്കാൻ തുടങ്ങി  സത്യമെവിടെ മിഥ്യയെവിടെ ?  അതറിയാനാവാത്ത കാലം വന്നാൽ എന്ത് ചെയ്യും?  സത്യത്തെയാണ് പിന്തുണക്കേണ്ടത് പക്ഷെ സത്യമെവിടെ ? ഇങ്ങനെയൊരു സാഹചര്യം വന്നാൽ ഒരു കാര്യം ചെയ്യാം
(തുടരും)

No comments:

Post a Comment