അമ്മാറുബ്നു യാസിർ (റ) ഭാഗം:3


ആമിറിന്നു പകരം അമ്മാർ

യാസിർ കഠിനമായി ജോലി ചെയ്യുന്നു പൊള്ളുന്ന വെയിൽ വക വെക്കാതെ അധ്വാനിക്കുന്നു ശരീരത്തിലൂടെ വിയർപ്പൊഴുക്കുന്നു അബൂഹുദൈഫ കൗതുകത്തോടെ നോക്കുന്നു ഇവനെ വേലക്കാരനായി  കിട്ടിയത് തന്റെ ഭാഗ്യം യൗവ്വനം പൂത്തുലഞ്ഞു നിൽക്കുന്ന പ്രായം ഈ പ്രായത്തിലാണ് വിവാഹം കഴിക്കേണ്ടത് വിവാഹം യാസിറിനെ കൂടുതൽ ഊർജ്ജ സ്വലനാക്കും അത് നല്ലതാണ് കൂടുതൽ നന്നായി അദ്ധ്വാനിക്കും അതിന്റെ നേട്ടം അബൂഹുദൈഫക്കാണ് ഒരു കറുത്ത സുന്ദരിയുടെ മുഖം മനസ്സിൽ തെളിഞ്ഞു തന്റെ അടിമകളിൽ ഒരുവൾ ഈ വലിയ വീട്ടിൽ പല അടിമപ്പെൺക്കൊടിമാരുണ്ട് അവർക്കിടയിലെ അഴകുള്ള ചെറുപ്പക്കാരിയാണ്  സുമയ്യഃ

യാസിർ ഇവിടെ വരൂ അബുഹുദൈഫ വിളിച്ചു

യാസിർ വിനയത്തോടെ ഓടിവന്നു

നിനക്കൊരു വിവാഹം കഴിക്കണ്ടേ ? ഒരു കുടുംബജീവിതമൊക്കെ വേണ്ടേ ?

യാസിർ ഒന്നും പറഞ്ഞില്ല എല്ലാം ഇവിടത്തെ ഇഷ്ടംപോലെ

നിനക്ക് പറ്റിയ ഒരു പെൺകുട്ടി ഇവിടെയുണ്ട്

അത് കേട്ടപ്പോൾ മനസ്സിൽ ജിജ്ഞാസ വളർന്നു ആരായിരിക്കും അവൾ? തിളങ്ങുന്ന കണ്ണുകൾ അബൂഹുദൈഫ നോക്കി
യാസിറിന്റെ മുഖത്തെ ഭാവം അബൂഹുദൈഫ വായിച്ചെടുത്തു  ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾ കടന്നുപോയി അബൂഹുദൈഫയുടെ നാവിൽ നിന്ന് ആ പേര് ഒഴികിവന്നു സുമയ്യഃ

യാസിറിന്റെ മനസ്സിൽ കൊള്ളിയാൻ വീശി ആഹ്ലാദം മനസ്സിലേക്കൊഴുകിയെത്തി

സുമയ്യയെന്ന അടിമപ്പെൺകുട്ടി അവളെ ജീവിതസഖിയായി സ്വീകരിക്കുക  സുഖവും ദുഃഖവും പങ്കുവെക്കാൻ ഒരു പങ്കാളി  യാസിറിന്റെ മുഖത്ത് സന്തോഷം പരക്കുന്നത് അബൂഹുദൈഫ കണ്ടു ആ സംഭാഷണം അവിടെ അവസാനിച്ചു

യാസിർ തിരക്കുപിടിച്ച ജോലിയിലേക്കു മടങ്ങി അന്നത്തെ സായഹ്ന യാത്രക്ക് പ്രത്യേക സുഖം തോന്നി മക്കയിലെ തെരുവുകളിലൂടെ നടന്നു സന്ധ്യയുടെ തിരക്കു പിടിച്ച തെരുവുകൾ കച്ചവട കേന്ദ്രങ്ങളിൽ നല്ല തിരക്കുണ്ട് നേർത്ത ഇരുളിന്റെ ആവരണമണിഞ്ഞ രണ്ട് മലകൾ സഫായും മർവയും ചരിത്ര സ്മരണകൾ അയവിറക്കി  അവയങ്ങിനെ ഉയർന്നു നിൽക്കുന്നു
(തുടരും)

No comments:

Post a Comment