അമ്മാർ ഇബ്നു യാസിർ (റ) ഭാഗം:1

ക'അബ കണ്ടു കഴിയാം

ചരിത്രപ്രസിദ്ധമായ പല പ്രദേശങ്ങളുള്ള നാടാണ് യമൻ പൗരാണിക നാഗരിതയുടെ നാട് പ്രകൃതി രമണീയമായ ഒരു ഗ്രാമം അധ്വാനശീലരായ മനുഷ്യർ ഗ്രാമീണർക്ക് സുപരിചിതനാണ് ആമിർ

നന്നായി അധ്വാനിച്ചു കുടുംബം നോക്കുന്ന മാന്യ വ്യക്തിയാണ് അദ്ദേഹത്തിന്റെ പിതാവ് മാലിക് ഗ്രാമീണർക്ക് പ്രിയങ്കരനായിരുന്നു മാലികിന്റെ പിതാവ് കിനാനയും പ്രസിദ്ധനായിരുന്നു

ആമിറിന്റെ കുടുംബം ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് സന്തോഷത്തോടെ ജീവിച്ചു കുടുംബാംഗങ്ങൾ നന്നായി അധ്വാനിക്കും അതുകൊണ്ട് അല്ലലില്ലാതെ ജീവിക്കാൻ കഴിഞ്ഞു

ആമിറിന്റെ മകനാണ് യാസിർ

യാസിറും അധ്വാനശീലനാണ് പരുക്കൻ സാഹചര്യങ്ങളോട് പട പൊരുതി ജീവിച്ചു ആരോഗ്യമുള്ള ശരീരം ആരോഗ്യമാണ് യാസിറിന്റെ കൈമുതൽ

ആമിറിന്റെ ഒരു മകനെ കാണാതെ പോയി നാട് വിട്ടതാണ് അത് കുടുംബത്തിൽ ദുഃഖം പരത്തി കാലമേറെ ചെന്നപ്പോൾ മകൻ മക്കയിലുണ്ടെന്ന് വിവരം കിട്ടി യമനിൽ നിന്ന് ധാരാളമാളുകൾ മക്കയിലെ കഹ്ബ സന്ദർശിക്കാൻ പോവാറുണ്ട് കാണാതെ പോയ പലരെയും മക്കത്ത് വെച്ച് കണ്ടുമുട്ടിയ അനുഭവമുണ്ട്

യമനിൽ ലോകപ്രസിദ്ധമായ മാർക്കറ്റ് ഉണ്ടായിരുന്നു അറബ് ഗോത്രങ്ങൾ കച്ചവട ചരക്കുകളുമായി യമനിൽ എത്തിയിരുന്നു മക്കയിൽ നിന്ന് വരുന്ന കച്ചവടക്കാരിലൂടെ മക്കത്തെ വിവരങ്ങൾ യമനിൽ എത്തിക്കൊണ്ടിരുന്നു

ആമിറിന്റെ മകൻ യാസിർ മക്കത്തേക്ക് പോവാൻ തയ്യാറായി സഹോദരനെ അന്വേഷിച്ചുള്ള യാത്ര മരുഭൂമിയിലൂടെ ദീർഘയാത്ര നടത്തി മക്കത്തെത്തി മക്ക ഒരത്ഭുത ലോകമായിട്ടാണ് യാസിർ കണ്ടത് ലോക പ്രസിദ്ധമായ കഹ്ബ
കഅബ ചുറ്റാനെത്തുന്ന ജനവിഭാഗങ്ങൾ ഏതെല്ലാം നാട്ടുകാർ പല ഭാഷക്കാർ പല വർണ്ണത്തിലുള്ളവർ പല രീതിയിൽ വസ്ത്രം ധരിച്ചവർ എല്ലാവരും ഇവിടെ ഒരുമിച്ചു ചേരുന്നു ഇതുപോലെ മറ്റൊരിടമില്ല ഈ സ്ഥലം വിട്ടുപോവാൻ കഴിയുന്നില്ല കഹ്ബയുടെ സമീപം താമസിക്കാൻ മോഹം  യാസിർ മക്കായുടെ ഭാഗമായി മാറുകയായിരുന്നു യാസിർ സഹോദരനെ കണ്ടിരിക്കാം നാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരിക്കാം  യാസിർ തന്നെ പലതവണ നാട്ടിൽ പോയി വന്നിരിക്കാം കുടുംബ ബന്ധങ്ങൾ സൂക്ഷിക്കാൻ അതൊക്കെ വേണമല്ലോ യാസിർ മക്കയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചുവെന്നത് ചരിത്രം താമസിക്കുമ്പോൾ ഒരു സംരക്ഷികൻ വേണം കൊള്ളാവുന്ന ഒരാളുമായി സൗഹാർദ്ദക്കരാർ ഉണ്ടാക്കണം എങ്കിൽ പിന്നെ പേടിക്കാനില്ല  ഒറ്റപ്പെട്ടാൽ ആരെങ്കിലും പിടിച്ചു കൊണ്ടുപോവും അടിമച്ചന്തയിൽ വിറ്റ് കളയും മുഗീറയുടെ മകൻ അബൂഹുദൈഫ  പൊതുകാര്യ പ്രസക്തൻ സമ്പന്നൻ മികച്ച കച്ചവടക്കാരൻ മക്കയിലെ നേതാക്കാൾക്ക് പ്രിയങ്കരൻ

മുഗീറയുടെ മകൻ അബൂഹുദൈഫയുമായിട്ടാണ് യാസിർ കരാറുണ്ടാക്കിയത്  ബനൂ മഖ്സൂം ഗോത്രക്കാരനാണ് അബൂഹുദൈഫ   ഈന്തപ്പനത്തോട്ടങ്ങളും ,ആട്ടിൻപറ്റങ്ങളും ഒട്ടകക്കൂട്ടങ്ങളുമെല്ലാം മഖ്സൂം ഗോത്രത്തിന്റെ ഉടമസ്ഥതയിലുണ്ട് ധാരാളം തൊഴിലുകൾ തൊഴിലെടുക്കാൻ എത്രയോ അടിമകൾ വേലക്കാർ വേറെയും

ബനൂമഖ്സൂം ഗോത്രക്കാരുടെ തൊഴിലാളികളിലൊരാളായി മാറി  യാസിർ പകലന്തിയോളം പണിയെടുക്കും ജോലിയിൽ നല്ല കണിശത പാലിക്കും എല്ലാ കാര്യത്തിലും ആത്മാർത്ഥത സന്ധ്യാ നേരത്ത് പുറത്തേക്കിറങ്ങും മക്കയിലെ തെരുവുകളിലൂടെ നടക്കും ഒരു സായാഹ്ന യാത്ര ആ യാത്ര ചെന്നവസാനിക്കുന്നത് കഹ്ബാലയത്തിനു സമീപം  പിന്നെ അവിടെ ഇരിക്കും കഹ്ബ നോക്കിയിരിക്കും
ഇബ്രാഹിം നബി  (അ) മകൻ ഇസ്മാഈൽ (അ),ഇരുവരും ചേർന്ന് പണിതുയർത്തിയ കഹ്ബാലയം
(തുടരും)

No comments:

Post a Comment