സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നഹർവാൻ യുദ്ധം ...
ഖവാരിജുകൾക്കെതിരെ നടന്ന ഉഗ്രയുദ്ധം. നിരവധിയാളുകൾ വധിക്കപ്പെട്ടു.
ഖവാരിജുകളുടെ മനസ്സിൽ നിന്ന് ആ രംഗം മാഞ്ഞുപോയില്ല. തങ്ങളുടെ പ്രയിയപ്പെട്ടവർ രക്തത്തിൽ കുളിച്ചു മരിച്ചുകിടക്കുന്ന രംഗം. പ്രതികാരം ചെയ്യണം ആ ചിന്ത മനസ്സിൽ നീറിപ്പുകഞ്ഞു ...
ലോകത്ത് ഏറ്റവും വലിയ കുറ്റം ചെയ്ത മൂന്നുപേർ ഖവാരിജുകളുടെ വീക്ഷണത്തിൽ ആ മൂന്നുപേർ അലി, മുആവിയ, അംറുബ്നുൽ ആസ്വ് എന്നിവരാകുന്നു ...
മൂന്നുപേരെയും വധിക്കണം. അതിനുവേണ്ടി ഗൂഢാലോചന നടത്തി അവർ ദൃഢപ്രതിജ്ഞയെടുത്തു ...
ഒരേ ദിവസം, ഒരേ സമയം, മൂന്നുപേരെയും വധിക്കുക സ്വന്തം ജീവൻ നൽകി ശ്രമം വിജയിപ്പിക്കുക...
മൂന്നപേരെ അതിനുവേണ്ടി ചുമതലപ്പെടുത്തി.
(1) അബ്ദുർറഹ്മാനുബ്നു മുൽജിം
(2) ബറക്കുബ്നു അബ്ദില്ല
(3) അംറബ്നു ബകർ
അബ്ദുറഹ്മാനുബ്നു മുൽജി അലിയെ വധിക്കണം. ബറക്കുബ്നു അബ്ദില്ല മുആവിയയെ വധിക്കണം.
അംറുബ്നു ബകർ വധിക്കേണ്ടത് അംറുബ്നുൽ ആസ്വിനെയാണ്. മൂന്നുപേരും പ്രതിജ്ഞയെടുത്തുകഴിഞ്ഞു... തയ്യാറെടുപ്പുകൾക്കു മാസങ്ങൾ തന്നെ ചെലവഴിച്ചു മൂർച്ചയുള്ള വാൾ വാങ്ങി വിഷം പുരട്ടി രഹസ്യ നീക്കങ്ങൾ നടത്തി...
ഹിജ്റ നാൽപതാം വർഷം റമളാൻ പതിനേഴ്
അന്ന് മൂന്നുപേരും വധിക്കണം ...
ബറക്കുബ്നു അബ്ദില്ല ശാം (സിറിയ) യിലെത്തി നോമ്പും നിസ്കാരവുമൊക്കെ കഴിച്ചുകൂട്ടി ...
രാവിലെ സ്വുബ്ഹി നിസ്കാരത്തിന് പള്ളിയിലെത്തിയ മുആവിയയെ വെട്ടി. ലക്ഷ്യം തെറ്റി പൃഷ്ഠ ഭാഗത്താണ് വെട്ട് കൊണ്ടത്. മുറിവ് പറ്റിയതേയുള്ളൂ വധിക്കപ്പെട്ടില്ല ...
ബറകയെ പിടികൂടി വധിച്ചുകളഞ്ഞു ...
വിഷം ഊട്ടിയ വാളാണ് പ്രയോഗിച്ചത് വിഷം ശരീരത്തിൽ പടരുംമുമ്പ് മുറിവേറ്റ ഭാഗം പൊള്ളിക്കണം. തീകൊണ്ട് പൊള്ളിക്കുന്നത് അസഹ്യമായിത്തോന്നി. അല്ലെങ്കിൽ കടുപ്പം കൂടിയ മരുന്ന് കഴിക്കണം. ആ മരുന്ന് കഴിച്ചാൽ സന്താനോൽപാദനശേഷി നഷ്ടപ്പെടും. യോഗ്യരായ പുത്രന്മാരുണ്ടല്ലോ രണ്ടു പേർ യസീദും അബ്ദുല്ലയും അത് മതി എന്നുവെക്കാം. കടുത്ത മരുന്നു കഴിച്ചു മുറിവുണങ്ങി ...
അംറുബ്നുൽ ബകർ ഈജിപ്തിലെത്തി. അംറുബ്നുൽ ആസ്വിന്റെ ചലനങ്ങൾ നോക്കി മനസ്സിലാക്കി ...
സ്വുബ്ഹിക്കു പള്ളിയിലെത്തുമ്പോൾ വെട്ടണം. പറ്റിയ സ്ഥലം കണ്ടുപിടിച്ചു ഒളിച്ചിരുന്നു ...
ആ രാത്രിയിൽ അംറുബ്നുൽ ആസ്വിന് വയറിന് അസുഖം ബാധിച്ചു. പിറ്റേന്ന് സുബ്ഹി നിസ്കാരത്തിന് മസ്ജിദിൽ പോവാൻ പറ്റാത്ത അവസ്ഥയായിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷാഭടന്മാരുടെ നേതാവാണ് ഖാരിജ. നിസ്കാരത്തിന് നേതൃത്വം വഹിക്കാൻ അന്ന് പള്ളിയിലെത്തിയത് ഖാരിജയായിരുന്നു...
ഇരുട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന അംറുബ്നുൽ ബകർ ചാടി വീണു ഖാരിജയെ വെട്ടി. അംറുബ്നുൽ ആസ്വ് ആണെന്ന ധാരണയിലാണ് ആഞ്ഞു വെട്ടിയത്...
ഖാരിജ വെട്ടേറ്റ് വീണു ചലനങ്ങളവസാനിച്ചു. ശഹീദായി. ഘാതകനെ പിടികൂടി. അംറുബ്നുൽ ആസ്വിന്റെ മുമ്പിൽ ഹാജറാക്കി. ഘാതകന് അബദ്ധം പറ്റിയെന്ന് മനസ്സിലായി. സഹിക്കാനാവാത്ത ദുഃഖം വന്നു. പൊട്ടിക്കരയാൻ തുടങ്ങി...
അംറ് ഘാതകനോട് പറഞ്ഞു: നീ എന്നെ വധിക്കാൻ വന്നു നിന്റെ ലക്ഷ്യം നടന്നില്ല. അല്ലാഹു ഉദ്ദേശിച്ചത് നടന്നു...
ഘാതകൻ വലിയ വേദനയോടെ കരഞ്ഞു ...
നീ വലിയ സാഹസികനാണല്ലോ എന്നിട്ടും മരണത്തെ ഭയന്നു കരയുകയാണോ... ?
ഇല്ല ഞാൻ മരണത്തെ ഭയക്കുന്നില്ല. എനിക്കു ലക്ഷ്യം നേടാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം കൊണ്ടാണ് കരയുന്നത്. എന്റെ കൂട്ടുകാർ രണ്ടുപേരും ലക്ഷ്യം നേടി എനിക്കതിന് കഴിഞ്ഞില്ല. ഞാൻ ഇതാ വധിക്കപ്പെടാൻ പോവുന്നു ...
(തുടരും)

 
No comments:
Post a Comment