ഖലീഫ ഉമർ (റ) ചരിത്രം ഭാഗം-10



 

➖➖➖➖➖➖➖➖➖➖

മദായിൻ കീഴടങ്ങി 

➖➖➖➖➖➖➖➖➖➖

പേർഷ്യൻ മണ്ണിൽ അന്തിയുറങ്ങുന്നു പേർഷ്യൻ മണ്ണിലെ കിണറുകളിൽ നിന്ന് വെള്ളം കോരിക്കുടിക്കുന്നു അവിടത്തെ പഴവർഗങ്ങൾ കഴിക്കുന്നു ആഹാരം കഴിക്കുന്നു എല്ലാം അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ  


മദായിൻ  


പേർഷ്യൻ തലസ്ഥാനമായ സ്വപ്ന നഗരി  


രാജാവിന്റെ കൊട്ടാരമവിടെയാണ് കോട്ടകളവിടെയാണ് അവിടത്തെ കൃഷിയിടങ്ങൾ, പഴവർഗങ്ങളുടെ തോട്ടങ്ങൾ, മേത്തരം ഈത്തപ്പഴം വിളയുന്ന ഈത്തപ്പനമരങ്ങൾ അനുഗ്രഹങ്ങളുടെ വിളനിലം യസ്ദഗിർദ് താമസിക്കുന്നതവിടെയാണ് അയാൾ സൈന്യത്തെ പുനഃസ്സംഘടിപ്പിക്കും റുസ്തമിനു പകരം മറ്റൊരു സൈന്യാധിപനെ നിയോഗിക്കും മുസ്ലിംകളോട് പ്രതികാരം ചെയ്യും അതിന്നവസരം കൊടുക്കരുത് അതിന്ന് മുമ്പെ മദായിൻ കീഴ്പ്പെടുത്തണം  


മദായിനിലേക്ക് പോവാൻ ഖലീഫയുടെ അനുവാദം കിട്ടി 


സ്ത്രീകളെയും കുട്ടികളെയും ഖാദിസിയ്യയിൽ തന്നെ നിർത്തണം അവരെ സംരക്ഷിക്കാൻ ഒരു സൈന്യത്തെയും നിറത്തണം  


സഅദ്ബുനു അബീവഖാസ്(റ) സൈന്യസമേതം മുന്നേറിവരികയാണ് ദിവസങ്ങൾ തോറും ആവേശം വർദ്ധിക്കുന്നു 


ടൈഗ്രീസ് നദിയുടെ തീരത്താണ് മുസ്ലിം സേന നദി മുറിച്ചു കടന്നാൽ മദായിൻ പട്ടണത്തിലെത്താം നദികടക്കാൻ ഒരു മാറഗ്ഗവുമില്ല വള്ളങ്ങളില്ല നദിക്ക് അക്കരെ എത്തുക അനിവാര്യമാണ്  


മനോഹരമായ മദായിൻ പട്ടണം മനോഹരസൗധങ്ങൾ വാഗ്ദത്തം ചെയ്യപ്പെട്ട പട്ടണം അവിടെ എത്തിയേ മതിയാവൂ  


സഅദ്(റ)വിന്റെ ചിന്തകൾ ഉണർന്നു 

മൂസാ(അ) ചെങ്കടൽ തീരത്ത് നിന്ന രംഗം മുമ്പിൽ ചെങ്കടൽ പിന്നിൽ ഫിർഔനിന്റെ വൻ സൈന്യം കടൽ കടക്കണം കടന്നേ പറ്റൂ..... എന്താണുണ്ടായത് 


വടികൊണ്ട് കടലിൽ അടിച്ചു കടൽ ഇരുവശത്തേക്കും മാറിനിന്നു വഴി വ്യക്തമായി നടന്നു പോയി   


അതുപോലെ ഒരു രംഗമാണിത് 

പടക്കുതിരകളെ ടൈഗ്രീസിലൂടെ പായിക്കുക അതിന്ന് സന്നദ്ധരാവാൻ സഅദ്(റ) കല്പിച്ചു 

 

കേൾക്കേണ്ട താമസം ആസ്വിമുബ്നു അംറ്(റ) തന്റെ കുതിരയുമായി കുതിച്ചെത്തി ബിസ്മി ചൊല്ലി കുതിരയെ പായിച്ചു കുതിര പാഞ്ഞുപോയി വെള്ളത്തിന്റെ വിതാനത്തിലൂടെ അറുപത് കുതിരകൾ പിന്നാലെ പാഞ്ഞു 


അങ്ങേക്കരയിൽ നിൽക്കുന്നവർ ഭയന്നുവിറച്ചു അവർ വിളിച്ചു പറഞ്ഞു: മനുഷ്യരല്ല ജിന്നുകൾ വരുന്നു 


യസ്ദഗിർദ് ജീവനും കൊണ്ടോടി സ്ത്രീകളും കുട്ടികളും നേരത്തെ സ്ഥലം വിട്ടിരുന്നു  


അണിയണിയായി വരികയാണ് മുസ്ലിം സൈന്യം എന്തൊരു കാഴ്ചയാണിത് 'അല്ലാഹു' മനസ്സ് നിറയെ ആ ചിന്തമാത്രം  സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഖലീലുല്ലാഹി ഇബ്റാഹിം(അ)  തീയിൽ എറിയപ്പെട്ട നാടാണിത്  

തീ തണുപ്പും ശാന്തവുമായി മാറി 


ഇപ്പോഴിതാ  ടൈഗ്രീഡിന്റെ ജലവിതാനം കരപോലെ അവരെ കടത്തിവിടുന്നു ഒരു കുതിരയും വെള്ളത്തിൽ താഴ്ന്നുപോയില്ല  ഒരു സൈനിനും നിസ്സാരപരുക്കുപോലും സംഭവിച്ചില്ല എല്ലാവരും മറുകരയിലെത്തി 


ഈമാനിന്റെ മഹാശ്ചര്യം  

അല്ലാഹുവിൽനിന്ന് നേർക്കുനേരെ ലഭിച്ച സഹായം  


മദായിൽനിന്ന് ആളൊഴിഞ്ഞിരിക്കുന്നു കൊട്ടാരത്തിൽ കാവൽക്കാർ മാത്രമേയുള്ളൂ അവർ മുസ്ലിംകളെ കാത്തിരിക്കുകയാണ് സ്വാഗതം ചെയ്യാൻ 


എതിർപ്പില്ല പ്രതിഷേധമില്ല യുദ്ധമില്ല  വിശ്വപ്രസിദ്ധമായ മദായിൻ പട്ടണം അല്ലാഹു മുസ്ലിംകളുടെ കൈകളിൽ വെച്ചുകൊടുത്തിരിക്കുന്നു അൽഹംദുലില്ലാഹ്  


വിലകൂടിയ സ്വർണ്ണാഭരണങ്ങൾ, പ്രതിമകൾ, മുത്തുമാലകൾ, അമൂല്യരത്നങ്ങൾ , പട്ടുവസ്ത്രങ്ങൾ, സ്വർണ്ണപ്പാത്രങ്ങൾ, അലങ്കാരവസ്തുക്കൾ മുസ്ലിംകളുടെ കണ്ണഞ്ചിപ്പോയില്ല മനസ്സ് ചാഞ്ചല്യപ്പെട്ടില്ല ആരും അവയൊന്നും തൊടാൻ പോയില്ല  

വിലമതിക്കാനാവാത്ത സിംഹാസനം പിന്നെ എന്തെല്ലാം സാധനങ്ങൾ സൈന്യാധിപനായ സഅദ്ബ്നു അബീ വഖാസ്(റ) അത്ഭുതത്തോടുകൂടി ചില ഖുർആൻ വചനങ്ങൾ പാരായണം ചെയ്തു സൂറത്തു ദുഖാനിലെ വചനങ്ങൾ 


എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവർ ഉപേക്ഷിച്ചു പോയത് (44:25) 


ധാന്യവയലുകളും മാന്യമായ സ്ഥലങ്ങളും (44:26) 


അവർ ആസ്വദിച്ചിരുന്ന സുഖഭോഗങ്ങളും (44:27) 


ഇപ്രകാരം മറ്റൊരു ജനതക്ക് നാം അനന്തരവകാശമാക്കിക്കൊടുത്തു (44:28) 


എന്നാൽ ആകാശവും ഭൂമിയും അവരുടെമേൽ കരഞ്ഞില്ല അവർക്ക് ഇളവ് നൽകപ്പെട്ടിട്ടുമില്ല (44:28) 


ഈ ആയത്തുകൾ ഓതിക്കേട്ടപ്പോൾ അനുയായികൾ കരഞ്ഞു പോയി മനസ്സുകൾ ഭക്തി നിർഭരമായി 


അവർ നന്ദിസൂചകമായി സുന്നത്ത് നിസ്കരിച്ചു പേർഷ്യൻ യുദ്ധങ്ങളിൽ ജീവൻ നൽകിയ ആയിരക്കണക്കായ ശുഹദാക്കൾക്കുവേണ്ടി ദുആ ചെയ്തു 


രാജകീയ സിംഹാസനത്തിന്റെ വലുപ്പവും അതിലെ ആഢംബരങ്ങളും ആരെയും അമ്പരപ്പിക്കുന്നതായിരുന്നു ചക്രവർത്തി ആ സിംഹാസനമാണ് ഇട്ടെറിഞ്ഞ് ഓടിപ്പോയത്  


ആ സിംഹാസനം അവിടെ നിന്ന് നീക്കം ചെയ്തു പകരം മിമ്പർ സ്ഥാപിച്ചു മുമ്പറിൽ ഖുത്വുബ നടന്നു ജുമുഅ നിസ്കാരം നടന്നു പിന്നീട് നിസ്കാരം തുടർച്ചയായി നടന്നു 


കൊട്ടാരത്തിലെ സ്വത്ത് അന്നാട്ടുകാർക്കിടയിൽ വിതരണം ചെയ്തു യുദ്ധത്തിൽ പങ്കെടുത്തവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം വിഹിതംപോലെ കിട്ടി 


നിശ്ചിത വിഹിതം മദീനയിലേക്കയച്ചുകൊടുത്തു അക്കൂട്ടത്തിൽ പേർഷ്യൻ ചക്രവർത്തിമാരുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ആയുധങ്ങൾ തുടങ്ങി നിരവധി ചരിത്രപ്രാധാന്യമുള്ള വസ്തുക്കളുണ്ടായിരുന്നു മദീനയിൽ അവയെല്ലാം പ്രദർശിപ്പിക്കപ്പെട്ടു 


കിസ്റായുടെ വസ്ത്രങ്ങൾ സാധാരണക്കാരെ ധരിപ്പിച്ചു മറ്റുള്ളവർ അത് കണ്ട് അതിശയിച്ചു 

 

മദീനയിലെത്തിയ സ്വത്ത് ജനങ്ങൾക്കിടയിൽ ഭാഗിച്ചുകൊടുത്തു എല്ലാവരും അല്ലാഹുവിനെ വാഴ്ത്തി 


മദായിൻ കീഴടങ്ങിയശേഷം ആറ് മാസങ്ങൾ കടന്നുപോയി ഖലീഫയിൽനിന്ന് പുതിയ നിർദ്ദേശങ്ങളൊന്നും വന്നില്ല യസ്ദഗിർദിനെ പിടികൂടണം അതിന് സൈനിക നീക്കം നടക്കണം അതിനുള്ള അനുമതി കാത്തിരിക്കുകയാണ് 


ജലൂല പേർഷ്യയിലെ സമ്പൽസമൃദ്ധമായ പ്രദേശമാണത് പേർഷ്യൻ പ്രമുഖന്മാരും പട്ടാളക്കാരുമൊക്കെ അവിടെ തമ്പടിച്ചിരിക്കുകയാണ് ഖലീഫയിൽ നിന്നൊരു സന്ദേശം വന്നു  


ഹാശിമുബ്നു ഉത്ത്ബത്തിനെ ജലൂലയിലേക്കയക്കണം ഖഅ്ഖാഅ് ,മഅ്ശറുബ്നുമാലിക്, അംറുബ്നു മാലിക്, അംറുബ്നുമുർറത്ത് എന്നിവരെ ഓരോ സൈനികവിഭാഗത്തിന്റെ നായകന്മാരായി നിയോഗിക്കണം 


ഖലീഫ നിർദ്ദേശിച്ച പ്രകാരം സജ്ജീകരണങ്ങൾ പൂർത്തിയാക്കി സൈന്യം മദായിനിർ നിന്ന് പുറപ്പെട്ടു നാല് ദിവസം തുടർച്ചയായി യാത്ര ചെയ്തു ജലൂലയിലെത്തി 


ചരിത്രപ്രസിദ്ധമായ ജലൂല കോട്ടയിലാണ് പേർഷ്യക്കാരുള്ളത് മുസ്ലിം സൈന്യം കോട്ട ഉപരോധിച്ചു ഉപരോധം നീണ്ടുപോയി കോട്ടയിലുള്ളവർ അന്ത്യസമരത്തിനൊരുങ്ങി സർവ്വ സജ്ജീകരണങ്ങളുമായി പുറത്തുവന്നു 


പേർഷ്യക്കാർ വലിയ കിടങ്ങുകൾ കുഴാച്ചുവച്ചിരുന്നു വഴിയിൽ മുള്ള് വിതറുകയും ചെയ്തിരുന്നു 


ഖഅ്ഖാഅ്(റ) സാഹസികരായ ഒരുകൂട്ടം സൈനികരുമായി മുമ്പോട്ട് നീങ്ങി അത്ഭുതകരമായ വേഗതയിൽ കോട്ടവാതിൽക്കലെത്തി ഉച്ചത്തിൽ തക്ബീർ മുഴക്കി ഉഗ്രമായ പോരാട്ടവും തുടങ്ങി പേർഷ്യൻ സൈന്യം ഭയവിഹ്വലരായിപ്പോയി ചിലർ ഓടാൻ തുടങ്ങി ഓടിയവർ കിടങ്ങിൽ വീണു 


മുസ്ലിം സൈനികവിഭാഗങ്ങൾ പല ഭാഗങ്ങളിലൂടെ  പൊരുതിമുന്നേറുകയാണ് പല ദിക്കുകളിൽ നിന്ന് തക്ബീർ മുഴങ്ങി പേർഷ്യൻ സൈന്യം ആകപ്പാടെ അമ്പരന്നുപോയി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ  


മുസ്ലിംകളുടെ മുന്നേറ്റം തടയാൻ കുഴിച്ച കിടങ്ങുകൾ പേർഷ്യൻ സൈനികരെക്കൊണ്ട് നിറഞ്ഞു  


മുള്ള് വിതറിയ പാതകളിലൂടെ അവർക്കു തന്നെ ഓടേണ്ടിവന്നു യസ്ദഗിർദ് യുദ്ധംരഗത്തേക്ക് വന്നില്ല ഹുൽവാൻ എന്ന സ്ഥലത്താണുള്ളത് 


പേർഷ്യൻ സേനാ നായകൻ മഹ്റാൻ വധിക്കപ്പെട്ടു മറ്റൊരു സൈന്യാധിപനായ ഫൈറുസാൻ യുദ്ധക്കളം വിട്ടോടിപ്പോയി അയാൾ ഹുൾവാനിലെത്തി യസ്ദഗിർദിനെ വിവരം ധരിപ്പിച്ചു 


'മുസ്ലിം സൈന്യം ഹുൽവാനിലും വരും രക്ഷപ്പെടണം റയ്യ് എന്ന പ്രദേശത്തേക്ക് പോകാം 


പലരും ചക്രവർത്തിയെ ഉപദേശിച്ചു 


ചക്രവർത്തിയും കുടുംബാംഗങ്ങളും ഒരു വിഭാഗം സൈന്യവും റയ്യിലേക്ക് നീങ്ങി വമ്പിച്ച സ്വത്തുക്കളുമായിട്ടാണവരുടെ യാത്ര 


ഖലീഫ ഹുൽവാനിലേക്ക് പോവാൻ അനുമതി നൽകി 


ഖഅ്ഖാഅ്(റ) സൈന്യവുമായി ഹുൽപാനിലെത്തി നഗരകവാടത്തിൽ യുദ്ധം നടന്നു യുദ്ധം തുടരുന്നത്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് മനസ്സിലാക്കി യോദ്ധാക്കൾ പിന്മാറി ജനങ്ങൾ കൂട്ടത്തോടെ മുമ്പോട്ട് വന്നു സന്ധി ചെയ്തു യുദ്ധം തീർന്നു 


യുദ്ധമുതലുകൾ കണ്ട്  അമ്പരപ്പുളവായി അത്രയേറെ സ്വത്ത് യോദ്ധാക്കൾക്കിടയിൽ അത് വിതരണം ചെയ്തു ഒരു നിശ്ചിത ഭാഗം മദീനയിലേക്കയച്ചുകൊടുത്തു  


മദീനയിലെത്തിയ സ്വത്ത് തന്നെ വമ്പിച്ച അളവിൽ വരും അതുകണ്ട് ഖലീഫ കരഞ്ഞുപോയി 


അബ്ദുറഹ്മാനുബ്നു ഔഫ്(റ) ചോദിച്ചു അങ്ങെന്തിനാണ് കരയുന്നത്? 


'ഈ സ്വത്ത് തന്നെയാണ് എന്നെ കരയിച്ചത് സ്വത്ത് വരുമ്പോൾ അസൂയവരും പോരടിക്കും  അങ്ങനെ നാശം വരും ' 


മഹാന്മാരായ സ്വഹാബികൾ ഖലീഫയെ വാഴ്ത്തി  


സമ്പത്ത് വന്നാൽ സുഖം കൂടും സുഖം കൂടുമ്പോൾ അലസരാവും ഇന്നത്തെ സൈനികരുടെ ശക്തിയും ഭക്തിയും നഷ്ടപ്പെടും ലോകശക്തിയെ തട്ടിത്തകർത്തിടുകയും അവശവിഭാഗങ്ങളെ ചൂഷങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും മോചിപ്പിക്കുകയും ചെയ്യാൻ മുസ്ലിം സൈന്യത്തിനു കഴിഞ്ഞു 


പലതരം രത്നങ്ങൾ , മുത്തുകൾ, സ്വർണ്ണാഭരണങ്ങൾ, മറ്റു സാധനങ്ങൾ ഇവയെല്ലാം ജനങ്ങൾക്ക് വീതിച്ചു കൊടുത്തു പേർഷ്യയിൽ പുതുയുഗം പിറന്നു ഇസ്ലാമിന്റെ മഹത്വം ജനങ്ങൾ മനസ്സിലാക്കി അവർ കൂട്ടം കൂട്ടമായി ഇസ്ലാം മതം സ്വീകരിച്ചു ഇസ്ലാമിക ഭരണം ശാന്തിയും സമാധാനവും ഐശ്വര്യവുമാണ് ജനങ്ങൾക്ക് നൽകിയത് 


✍🏻അലി അഷ്ക്കർ 

(തുടരും) 


നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും  


📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣

➖➖➖➖➖➖➖➖➖➖


📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു

No comments:

Post a Comment