സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇസ്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പ്രചരിക്കുകയും, പുതുതായി ധാരാളമാളുകൾ അറബി ഭാഷ കൈകാര്യം ചെയ്യാൻ തുടങ്ങുകയും ചെയ്തപ്പോൾ വ്യാകരണം അനിവാര്യമായിരുന്നു ...
വ്യാകരണത്തിന്റെ ആദ്യരൂപം ഉണ്ടാക്കിയെടുത്തത് അലി (റ)ആയിരുന്നു. നഹ്വ് എന്ന പ്രയോഗം തന്നെ അദ്ദേഹത്തിന്റെതാകുന്നു ...
ഭാഷയുടെ ആദ്യപാഠമായി ഇസ്മ് (നാമം), ഫിഹ്ല് (ക്രിയ), ഹർഫ്(അവ്യയം) എന്നൊക്കെ പറഞ്ഞുവെച്ചത് അലി (റ)ആകുന്നു ...
കർമശാസ്ത്രം ആ നാക്കിൻതുമ്പിലുണ്ടായിരുന്നു. കർമങ്ങളുമായി ബന്ധപ്പെട്ട ഏത് ചോദ്യത്തിനും ഉടനെ ഉത്തരം കിട്ടും. നക്ഷത്രങ്ങളെക്കുറിച്ച് നന്നായറിയാം. ജ്യോതിശാസ്ത്രത്തിനപ്പുറമുള്ള വിജ്ഞാനം നേടിയിരുന്നു. അനന്തരാവകാശ നിയമങ്ങൾ ഞൊടിയിടയിൽ പറയുമായിരുന്നു. കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങൾ വരുമ്പോൾ ആദ്യത്തെ മൂന്നു ഖലീഫമാരും അലി (റ)വിനെ ആശ്രയിച്ചിരുന്നു ...
ഏറ്റവും മികച്ച വിജ്ഞാനം തൗഹീദ്. വിജ്ഞാനം അതൊരു മഹാവിജ്ഞാനമാണ്. മഹ്രിഫത്ത് സമുദ്രംപോലെ വിശാലമാണത്. അതിന്റെ അധിപൻ അലി (റ).
ഔലിയാക്കൾക്കും ആരിഫീങ്ങൾക്കുമൊക്കെ അതിൽനിന്ന് അൽപമൊക്കെ കിട്ടിയിട്ടുണ്ട്. സുൽത്താനുൽ ഔലിയ
ഔലിയാക്കന്മാരുടെ സുൽത്വാൻ ആരാണത് ?
കേൾക്കാൻ യോഗ്യരായവരോട് യോഗ്യരല്ലാത്തവരെ മികച്ച ശിക്ഷണത്തിലൂടെ യോഗ്യരാക്കിയെടുക്കുകയും ചെയ്തു ...
ഇന്നും ഖാദിരി ശൈഖുമാർ അത് തുടർന്നുകൊണ്ടിരിക്കുന്നു. അവരിലൂടെ അലി(റ)വിന്റെ അനുഗ്രഹം ലോകമെങ്ങും ഒഴുകിക്കൊണ്ടിരിക്കുന്നു ...
പരിശുദ്ധമായ ത്വരീഖത്തിന്റെ മശാഇഖന്മാരിലൂടെ അനുഗ്രഹം വരുന്നു ...
സാദാത്തീങ്ങളിലൂടെയും വരുന്നു. സാദാത്തീങ്ങളെന്നാൽ, അഹ്ലുബൈത്ത്.
അഹ്ലുബൈത്ത് രണ്ട് കൈവഴികളിലൂടെ വരുന്നു. ഹസനിയും ഹുസൈനിയും
ഹസൻ (റ) വിന്റെ പരമ്പര ഹസനി
ഹുസൈൻ (റ) വിന്റെ പരമ്പര ഹുസൈനി...
സയ്യിദന്മാരുടെ പരമ്പര നോക്കുമ്പോൾ ഉമ്മയുടെയും ഉപ്പയുടെയും പരമ്പര നോക്കാറുണ്ട് ...
ഉമ്മ ഹസനിയും ഉപ്പ ഹുസൈനിയുമായി വരാം. അപ്പോൾ ആ സയ്യിദ് ഹസനിയും ഹുസൈനിയുമാകുന്നു. ശൈഖ് മുഹിയുദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ.സി.) അവർകളുടെ പിതാവ് ഹസനിയും മാതാവ് ഹുസൈനിയും ആകുന്നു.
മഹാനവർകൾ ഹസനിയും ഹുസൈനിയും ആകുന്നു അതുകൊണ്ടാണ് മുഹിയുദ്ദീൻ മാലയിൽ ഖാളി മുഹമ്മദ് (റ) ഇങ്ങനെ പാടിയത് ...
സുൽത്വാനുൽ ഔലിയ എന്ന് പേരുള്ളോവർ തായും ബാവയും (ഉമ്മയും ഉപ്പയും ) സയ്യിദാകുന്നു ഒരാൾ ഹസനി, മറ്റെയാൾ ഹുസൈനി ...
അന്ത്യനാൾ വരെ ഈ പരമ്പര നീണ്ടു നിൽക്കും ...
ഹസൻ ബസ്വരി (റ) അലി (റ)വിന്റെ ശിഷ്യനാകുന്നു. മുരീദാകുന്നു. ആ മഹാന്റെ പരമ്പരയും നീണ്ടുനിൽക്കും. അലി (റ) എന്നും സജീവ സാന്നിദ്ധ്യമാണ്... നബി (സ) തങ്ങളോടുള്ള അടങ്ങാത്ത സ്നേഹം. ആ സ്നേഹത്തിനുവേണ്ടി എന്തും ത്യജിക്കാനുള്ള സന്നദ്ധത. ചരിത്രത്തിൽ ഇതിന് എത്രയോ ഉദാഹരണങ്ങൾ കാണാം. ആരെയും കോരിത്തരിപ്പിക്കുന്ന ഒരു സംഭവം പറയാം ...
(തുടരും)

 
No comments:
Post a Comment