മഹാനായ അലി (റ അ)ചരിത്രം ഭാഗം:21

 

സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼


തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


അലി (റ)വിന്റെ മഹത്വം വിവരിക്കാൻ ആർക്കാണു കഴിയുക... ? 


മഹാപണ്ഡിതൻ, സർഗസിദ്ധിയുള്ള കവി, സാഹിത്യകാരൻ, നിരൂപകൻ, ന്യായാധിപൻ, ഉജ്ജ്വല വാഗ്മി, ചിന്തകൻ, ബുദ്ധിജീവി, ധീരയോദ്ധാവ്, ഭരണാധികാരി എന്നൊക്കെ വർണിക്കാം ...


ഇവയിലൊന്നും  ഒതുങ്ങുന്നതല്ല ആ വ്യക്തിത്വം ...


ജാഹിലിയ്യാ കാലം അത് കവിതയുടെയും പ്രസംഗത്തിന്റെയും കാലമായിരുന്നു. കുട്ടിക്കാലത്ത് തന്നെ അലി (റ) ആ കവിതകൾ കേൾക്കുകയും പഠിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. പിന്നീട് ധാരാളം കവിതകൾ രചിക്കുകയും ചെയ്തു ...


വീട്ടിൽ വെച്ച് ഭാര്യയും ഭർത്താവും കവിതകൊണ്ട് സംഭാഷണം നടത്തിയിരുന്നു... 


ജാഹിലിയ്യാ കാലത്ത് പ്രസംഗകലയും ഉന്നത നിലവാരം പ്രാപിച്ചിരുന്നു. ജ്വലിക്കുന്ന വാക്കുകൾ ചേർത്തുവെച്ചുള്ള ആകർഷകമായ പ്രസംഗങ്ങൾ പ്രസംഗകലക്ക് വലിയ മതിപ്പുണ്ടായിരുന്നു. കാലം അക്കാലത്ത് ലക്ഷണമൊത്ത പ്രസംഗമാണ് അലി (റ) നടത്തിയത് ...


വിശുദ്ധ ഖുർആൻ വന്നതോടെ കവിതക്കു മങ്ങലേറ്റു. ശ്രദ്ധ മുഴുവൻ ഖുർആനിലേക്കായി ...


എന്നാൽ പ്രസംഗകല ഉജ്ജ്വലമായിത്തീർന്നു. ഖുർആൻ വിജ്ഞാനം പ്രസംഗകല സമ്പുഷ്ടമാക്കി.  വഹിയ് ഇറങ്ങുമ്പോൾ അത് രേഖപ്പെടുത്തുന്ന എഴുത്തുകാരിൽ പ്രമുഖനായിരുന്നു അലി (റ) ...


ഖുർആൻ വചനങ്ങളുടെ അഗാധതയിലേക്ക് ഇറങ്ങിച്ചെല്ലാൻ അലി (റ) വിന് കഴിഞ്ഞു ...



ഖുർആനിനെക്കുറിച്ച് എന്തും ചോദിച്ചുകൊള്ളൂ ഞാൻ പറഞ്ഞു തരാം അലി (റ)വിന്റെ വചനമാണിത്.  അതുപോലെ പറയാൻ മറ്റാർക്ക് കഴിയും...?  


അന മദീനത്തുൽ ഇൽ വ അലിയ്യുൻ ബാബുഹാ  


(ഞാൻ വിജ്ഞാനത്തിന്റെ പട്ടണമാകുന്നു. അതിന്റെ വാതിൽ അലിയാകുന്നു.)


നബി (സ)യുടെ വചനമാണിത്.


അപൂർവ വിജ്ഞാനത്തിന്റെ അനേക വാതിലുകൾ അലി (റ)വിന്റെ മുമ്പിൽ തുറക്കപ്പെട്ടു കഴിഞ്ഞിരുന്നു.


അപൂർവ വിജ്ഞാന ശാഖകൾ സ്വായത്തമാക്കിയതോടെ അലി (റ)വിന്റെ പ്രസംഗം അത്യുജ്ജ്വലമായിത്തീർന്നു. പ്രസംഗ വൈഭവത്തിൽ  അലി (റ)വിനെ പിന്നിലാക്കാൻ ആരുമില്ല. മുൻകാലക്കാരിലില്ല. പിൽക്കാലക്കാരിലുമില്ല... 


ഭാഷാ വിജ്ഞാനത്തിൽ ഒന്നാം സ്ഥാനക്കാരനാണ്. ആളുകൾ ഭാഷ തെറ്റായി പ്രയോഗിച്ചാൽ അദ്ദേഹം ദുഃഖിതനാവുമായിരുന്നു ...

(തുടരും),

No comments:

Post a Comment