സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അലി (റ)വും ഫാത്വിമ (റ)യും
അവരിൽനിന്നാണ് ഇനി അനുഗ്രഹീതമായ തലമുറ വരാൻ പോവുന്നത് ... ശാഖോപശാഖകളായി ലോകമെങ്ങും വ്യാപിക്കാൻ പോവുന്ന അഹ്ലുബൈത്ത് ...
അഹ്ലുബൈത്ത് സകല മനുഷ്യർക്കുമുള്ള അഭയകേന്ദ്രം. അതിൽ അഭയം പ്രാപിച്ചവർക്കു രക്ഷ, അല്ലാത്തവർക്ക് അരക്ഷിതാവസ്ഥ ...
ഏതാനും മാസങ്ങൾക്കു ശേഷമാണ് പുതിയ പെണ്ണിനെ കൂട്ടിക്കൊണ്ട് പോവുന്ന ചടങ്ങ് നടന്നത് ...
അന്ന് വലീമത്ത് നടത്തണം. വിവാഹ സദ്യ
ഒരു ആടിനെ വാങ്ങണം. കുറച്ച് റൊട്ടിയുണ്ടാക്കണം. അതാണ് അലി (റ)വിന്റെ മനസ്സിലെ ആഗ്രഹം.
അതിനുവേണം കുറച്ചു പണം. എവിടെനിന്നുണ്ടാക്കും ... ?
മനസ്സിൽ ചെറിയ ഒരാശയം വിരിഞ്ഞു. വാസനപ്പുല്ല് ശേഖരിച്ചു വിൽപ്പന നടത്തുക. അല്ലാഹു തുണയാവട്ടെ. അങ്ങനെ ഒരു ആടിനെ വാങ്ങി. കുറച്ച് ചോളവും വാങ്ങി. മണവാട്ടിയെ അണിയിച്ചൊരുക്കാൻ കുലീന വനിതകൾ വന്നു ചേർന്നു. അബ്ദുൽ മുത്തലിബിന്റെ പുത്രിമാർ മുൻപന്തിയിലുണ്ട്. നബി (സ)തങ്ങളും പത്നിമാരും സജീവമാണ് ...
മുഹാജിറുകളും അൻസ്വാറുകളുമായ ചില വനിതകളുമുണ്ട്. സന്തോഷം കതിർകത്തിനിന്ന സന്ദർഭം ...
ആരോ പാട്ട് പാടി. മറ്റുള്ളവർ ഏറ്റുപാടി. അതോടെ അന്തരീക്ഷം ആഹ്ലാദഭരിതമായി ...
ഉമ്മുസലമ (റ), ആഇശ (റ), ഹഫ്സ (റ) എന്നിവർ ഈണത്തിൽ പാടി. മറ്റൊരു നല്ല പാട്ടുകാരി മആദ (റ) ...
നബി (സ)വളരെ സന്തോഷവാനാണ്. തന്റെ കോവർകഴുതയെ കൊണ്ടു വന്നു മകളെ അതിന്റെ പുറത്തിരുത്തി. പെണ്ണുങ്ങൾ ചുറ്റും കൂടി അങ്ങനെ ആ സംഘം മുമ്പൊട്ട് നീങ്ങി.
നബി (സ)പിന്നാലെ നടന്നു. കൂടെ ബന്ധുക്കളും... ഹംസ (റ), അഖീൽ (റ) എന്നിവർ അക്കൂട്ടത്തിലുണ്ട് ...
ആ സംഘം പുതുമാരന്റെ വീട്ടിലെത്തി. വളരെ ചെറിയൊരു വീട്. സൗകര്യങ്ങൾ വളരെ പരിമിതം. ഭേദപ്പെട്ട ഷീറ്റും പുതപ്പും തലയിണയും വാങ്ങാൻ കഴിഞ്ഞിട്ടില്ല. ഒരു ചെറിയ പുതപ്പാണുള്ളത്. രണ്ട് ശരീരങ്ങൾ മറക്കാൻ മാത്രമുള്ള വലുപ്പം അതിന്നില്ല. പുതച്ചാൽ കാലും തലയും പുറത്ത് കാണും. അലി (റ)വിന്റെ ഉമ്മ ഫാത്വിമ (റ) മരുമകളായി വന്ന ഫാത്വിമയെ മനംനിറഞ്ഞ സന്തോഷത്തോടെ സ്വീകരിച്ചു ...
അൽഹംദുലില്ലാഹ് ☝
ഇതിനെക്കാൾ പുണ്യവതിയായൊരു മരുമകൾ വരാനില്ല ... ഫാത്വിമ (റ) കുടുംബിനിയായി മാറി. വീട്ടിനകത്തെ ജോലിയെല്ലാം അവർതന്നെ ചെയ്യും.
പുറത്തെ ജോലികൾ ഉമ്മയും ചെയ്യും. പിന്നെപ്പിന്നെ ഫാത്വിമ (റ)യുടെ ജോലിഭാരം കൂടിക്കൂടി വന്നു. ധാന്യം പൊടിക്കാൻ നല്ല അധ്വാനം വേണം. കല്ല് തിരിച്ച് കൈയിൽ തഴമ്പ് വന്നു. തഴമ്പിന് വേദന വന്നു. വെള്ളം കോരിക്കൊണ്ടുവരേണ്ടിവന്നു. വസ്ത്രം അലക്കണം. വളരെ കഷ്ടപ്പാടുകൾ സഹിച്ചു. പരുക്കൻ ജീവിതം തന്നെ...
(തുടരും)

 
No comments:
Post a Comment