മഹാനായ അലി (റ അ)ചരിത്രം ഭാഗം:18

 


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼


തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ

صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


അങ്ങയുടെ മകൾ ഫാത്വിമയെ എനിക്ക് വിവാഹം ചെയ്തു തരുമോ...? 


അകത്തുനിന്ന് സംഭാഷണം ശ്രദ്ധിക്കുകയാണ് ഉമ്മുസലമ (റ). അവർ നബി (സ)യുടെ മുഖത്തേക്ക് നോക്കി ...


മനോഹരമായ ചുണ്ടുകളിൽ പുഞ്ചിരി വിടരുന്നു. മുഖത്ത് പ്രകാശം പരക്കുന്നു... നബി (സ)വളരെ സന്തോഷത്തിലാണ് ...


അലീ ..... നിന്റെ കൈവശം എന്താണുള്ളത് ...? ഫാത്വിമാക്ക് മഹ്റ് കൊടുക്കാൻ ...


അലി (റ)വിന്റെ മുഖം വാടി. ദുഃഖത്തോടെ മറുപടി നൽകി. എന്റെ അവസ്ഥ അങ്ങേക്കറിയാമല്ലോ എന്റെ കൈവശം പണമൊന്നുമില്ല... എന്റെ വാളും പടയങ്കിയും ഒട്ടകവുമല്ലാതെ മറ്റൊന്നും എന്റെ കൈശമില്ല ... 


നബി (സ)തങ്ങൾ ഫാത്വിമ (റ)യെ സമീപിച്ചു. എന്നിട്ട് ചോദിച്ചു:  


മോളേ... ഫാത്വിമാ.....ഞാനൊരു കാര്യം ചോദിക്കാം മനസ്സിലുള്ളത് തുറന്നു പറയണം... അലി നിന്നെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നു  നിന്റെ അഭിപ്രായം എന്താണ്...?  


മനോഹരമായ മുഖത്ത് നാണം പരന്നു. അവർ സ്വരം താഴ്ത്തി പറഞ്ഞത് ഇത്രമാത്രം : 


അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും ഇഷ്ടമാണ് എന്റെ ഇഷ്ടം ...


വിവാഹത്തിന് സമ്മതമാണെന്ന് മനസ്സിലായി. നബി (സ)തങ്ങൾ അലി (റ)വിനെ ഇങ്ങനെ അറിയിച്ചു... ഫാത്വിമാക്ക് നാനൂറ് ദിർഹം മഹ്ർ നൽകണം നിന്റെ പടയങ്കി വിറ്റ് പണമുണ്ടാക്കുക ...


അലി (റ) പടയങ്കി വിറ്റു. മഹ്റിനുള്ള പണമായി. നബി (സ)തന്റെ ഭൃത്യൻ അനസ് (റ) വിനെ വിളിച്ചു വരുത്തി. നീ പോയി അബൂബക്കർ, ഉമർ, ഉസ്മാൻ, ത്വൽഹ, സുബൈർ  എന്നീ മുഹാജിറുകളെയും അത്രയും എണ്ണം അൻസ്വാറുകളെയും വിളിച്ചു കൊണ്ടു വരിക ...


അനസ് (റ)  പോയി എല്ലാവരെയും വിവരമറിയിച്ചു. എല്ലാവരും വന്നുചേർന്നു. അനുഗ്രഹീതമായ സദസ്സ്. നബി (സ)ഖുതുബ നിർവഹിച്ചു. നാനൂറ് ദിർഹം മഹറിനു പകരം ഫാത്വിമയെ അലിക്ക് വിവാഹം ചെയ്തുകൊടുക്കുന്നതായി അറിയിച്ചു ...


അലി (റ) പറഞ്ഞു:  ഞാൻ സ്വീകരിച്ചു. തൃപ്തിപ്പെട്ടു. ആ മഹാന്മാർ നിക്കാഹിന് സാക്ഷികളായി. എല്ലാ മനസ്സുകളിലും സന്തോഷം നിറഞ്ഞു നിന്നു ...


എന്തൊരു ഭക്തിനിർഭരമായ അന്തരീക്ഷം. എല്ലാം വളരെ ലളിതം. ആർഭാഢങ്ങളില്ല. പൊലിപ്പും പൊങ്ങച്ചവുമില്ല. മാതൃകാ വിവാഹം ...


അല്ലാഹുവിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് അലി (റ)സുജൂദ് ചെയ്തു. സുജൂദിൽനിന്ന് തല ഉയർത്തിയപ്പോൾ നബി (സ) പ്രാർത്ഥിച്ചു ...


ബാറക്കല്ലാഹു ലകുമാ.... വ ബാറക്ക അലൈക്കുമാ....


ഒരു തളികയിൽ കാരക്ക കൊണ്ടു വന്നു. അത് സദസ്സ് ഭക്ഷിച്ചു. ചടങ്ങുകൾ അവസാനിച്ചു ...


ബദ്ർ യുദ്ധത്തിന് ശേഷമായിരുന്നു വിവാഹം. വിവാഹവാർത്ത മദീനാ നിവാസികളെ സന്തോഷിപ്പിച്ചു ...

(തുടരും)

No comments:

Post a Comment