മഹാനാ മഹാനായ യ അലി (റ അ)ചരിത്രം ഭാഗം:15



സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼

തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

രാത്രിയിൽ നബി (സ)പുറത്തിറങ്ങി ഒരുപിടി മണ്ണ് വാരി ശത്രുക്കളുടെ മുഖത്തേക്കെറിഞ്ഞു...  അവർക്ക് ഒന്നും കാണാൻ വയ്യാതായി.  നബി (സ) ഇറങ്ങിപ്പോയി. ആരും കണ്ടില്ല. പ്രഭാതമായി ശത്രുക്കൾ വാതിൽപ്പഴുതിലൂടെ ഒളിഞ്ഞുനോക്കി, കട്ടിലിൽ ഒരാൾ കിടക്കുന്നുണ്ട്. ആശ്വാസമായി. പിന്നെയും കുറെ നേരം കാത്തിരുന്നു. വാതിൽ തുറക്കപ്പെട്ടു. പുറത്ത് വന്നത് അലി. 

പിന്നത്തെ കഥ പറയണോ ...? 

ആൾബലവും ആയുധബലവും കൊണ്ടെന്ത് കാര്യം...?  തങ്ങളെ കബളിപ്പിച്ചു കടന്നുകളഞ്ഞില്ലേ ...? പിടികൂടാനുള്ള നെട്ടോട്ടം തുടങ്ങി. അബൂബക്കറിനെയും കാണാനില്ലെന്ന വാർത്ത പരന്നു ... 

ശത്രുക്കളുടെ മധ്യത്തിൽ അലി (റ)ഒറ്റക്കായി. ആളുകൾ പല സാധനങ്ങൾ സൂക്ഷിക്കാൻ വേണ്ടി നബി (സ)തങ്ങളെ ഏൽപിച്ചിരുന്നു. അവയെല്ലാം ഉടമസ്ഥർക്ക് തിരിച്ചു കൊടുക്കണം. അത് അലി (റ)വിന്റെ ചുമതലയാണ്. മൂന്നു ദിവസം കൊണ്ട് എല്ലാം തീർക്കണം. എന്നിട്ട് വളരെ രഹസ്യമായി നാട് വിടണം. തനിക്കും കിട്ടണം ഹിജ്റയുടെ പ്രതിഫലം.  മക്കയിലെ മൂന്നു ദിവസങ്ങൾ, മറക്കാനാവാത്ത ദിവസങ്ങൾ തന്നെയാണവ. മക്ക ഇളകിമറിയുകയാണ്. പ്രവാചകനെ പിടികൂടാനുള്ള തീവ്രശ്രമങ്ങൾ നടന്നു. പിടികൂടുന്നവർക്ക് വമ്പിച്ച ഇനാം പ്രഖ്യാപിക്കപ്പെട്ടു...

നബി (സ)തങ്ങളെ പിടികൂടണം. സമ്മാനം നേടണം. എത്രയോ സാഹസികന്മാർ നെട്ടോട്ടം ഓടുകയാണ്. അലി (റ)എല്ലാം കാണുന്നു. എന്തൊരു കാഴ്ച. മൂന്നു ദിവസങ്ങൾ കൊണ്ടു ചുമതലകൾ പൂർത്തിയാക്കി. സൂക്ഷിപ്പു സാധനങ്ങൾ ഉടമസ്ഥർക്കു നൽകി ...

ഇനി നാടു വിടണം എങ്ങനെ...? 

രാത്രിയുടെ ഇരുട്ടിൽ യാത്ര ചെയ്യും. നേരം വെളുത്താൽ ഒളിച്ചിരിക്കും. ദീർഘദൂരം നടന്നു. കാലുകൾ പൊട്ടി നീര് വന്നു വീർത്തു നടക്കാൻ വയ്യാത്ത അവസ്ഥയാണ്. എന്നിട്ടും നടന്നു. കാലിൽ തുണി ചുറ്റിക്കെട്ടി.  ഉറക്കമില്ലാത്ത രാവുകൾ. ക്ഷീണിച്ചു വിവശനായി ദീർഘദൂരം നടന്ന് ഖുബായിലെത്തി. മുസ്ലിംകളുള്ള ഗ്രാമ പ്രദേശം.  മുസ്ലിം വീട് കണ്ടെത്തി. ശയ്യയിൽ വീണുപോയി. വാർത്ത പ്രചരിക്കാൻ ഏറെ സമയം വേണ്ട. അലി (റ) എത്തിയ വാർത്ത പരന്നു ...

നബി (സ)ഖുബായിൽ തന്നെ ഉണ്ടായിരുന്നു. അലി (റ)വിനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അലിക്കു സുഖമില്ലെന്നറിഞ്ഞ് നബി (സ)പുറപ്പെട്ടു. ആ കൂടിക്കാഴ്ച വളരെ വികാരഭരിതമായിരിക്കുമെന്ന് എല്ലാവർക്കുമറിയാം. നബി (സ)ധൃതിയിൽ നടന്നുവരികയാണ്. അലിയെ കാണാൻ  സ്വഹാബികൾ കൂടിനിൽപ്പുണ്ട് ...

അലി (റ)കിടന്ന കിടപ്പിൽ നിന്നെഴുന്നേൽക്കാൻ പാടുപെടുന്നു. നബി (സ) തങ്ങളുടെ മുഖം കാണുന്നു. അലി (റ) വിന്റെ നയനങ്ങൾ നിറയുന്നു. സലാം ചൊല്ലി, സ്നേഹവാത്സല്യങ്ങളുടെ പ്രവാഹം ...

അലി (റ) കാലുകൾ നീട്ടിവെച്ചു. മുറിവുകൾ, കാൽ നിറയെ നീര്. തുണികൊണ്ടുള്ള ചുറ്റിക്കെട്ട്. എന്തൊരു ത്യാഗം. കെട്ടുകൾ അഴിച്ചുമാറ്റി മുറിവുകൾ പരിശോധിച്ചു. കാലിലെ വൃണം  കാരണം എനിക്ക് നടക്കാൻ പറ്റിയില്ല. അങ്ങയെ വന്നു കാണാൻ കഴിഞ്ഞില്ല. അലി (റ)വേദനയോടെ പറഞ്ഞു...

നബി (സ) തങ്ങളുടെ നയനങ്ങൾ നിറഞ്ഞൊഴുകുന്നത് ചുറ്റും നിന്നവർ കണ്ടു. നീര് വന്ന ഭാഗത്തൊക്കെ നബി (സ)തങ്ങൾ തന്റെ ഉമിനീര് പുരട്ടി ഇരുകരങ്ങൾ കൊണ്ടും കാൽ തടവിക്കൊടുത്തു.  പുണ്യം നിറഞ്ഞ കരങ്ങൾ കൊണ്ടുള്ള തടവൽ. ആ തടവലിന് അത്ഭുത ശക്തിയുണ്ട്. ഈ കാലുകൾ തളർന്നു പോവരുത്. ഈ കാലുകൾ ബലം കൂടിയതാവണം. വേദന വേണ്ട. നീര് കെട്ടി ബുദ്ധിമുട്ടിയാൽ പറ്റില്ല.  ഇനിയുള്ള കാലം നിരന്തരം ചലിക്കേണ്ട കാലുകളാണിത്. ഈ കാലുകൾക്കിനി വിശ്രമം കാണില്ല. 

അതെ അത് തന്നെയാണ് സംഭവിച്ചത് ...
(തുടരും)

No comments:

Post a Comment