സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദാറുന്നദ്വ്വ
ഖുറൈശികളുടെ മക്കയിലെ പൊതുവേദിയാണത്. പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യാൻ അവിടെയാണ് യോഗം ചേരുക ...
പ്രമുഖരെല്ലാം എത്തിക്കഴിഞ്ഞു. വളരെ ഗൗരവമുള്ള വിഷയം സദസ്സിനുമുമ്പിൽ അവതരിക്കപ്പെട്ടു ...
നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മുഹമ്മദ്. അവനെ ഇല്ലായ്മ ചെയ്യണം ...
ഇതാണ് വിഷയം. എല്ലാവരും ഗൗരവ ചിന്തയിലാണ്. ഏതാനും വർഷങ്ങൾകൊണ്ട് ഇവിടെ എന്തെല്ലാം സംഭവങ്ങളാണ് നടന്നത്...? തങ്ങളുടെ മതവിശ്വാസത്തിന്റെ അടിത്തറ ഇളക്കിക്കളഞ്ഞില്ലേ ...?
മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്ന് വിശ്വസിക്കാൻ എത്രയോ ആളുകൾ ധൈര്യം പ്രകടിപ്പിച്ചില്ലേ ...?
മുഹമ്മദിന്റെ അനുയായികൾ മിക്കവാറും മക്കവിട്ടുകഴിഞ്ഞു. അവർ യസ്രിബിലേക്കാണ് പോയത്. കാലം ചെല്ലുമ്പോൾ അവർ ശക്തിയായി മാറും. ഒരു കാലം വരും, അന്നവർ മക്കയിൽ തിരിച്ചുവന്ന് തങ്ങളോട് പ്രതികാരം ചെയ്തേക്കാം...
യോഗാന്തരീക്ഷം ചൂടുപിടിക്കുകയാണ്. പലരും തീവ്ര വികാരം പ്രകടിപ്പിക്കുന്നു. മുഹമ്മദിനെ വധിക്കുക. മറ്റൊരു തീരുമാനം വേണ്ട എങ്ങനെ വധിക്കും ...? ബനൂഹാശിം പ്രതികാരം ചെയ്യില്ലേ ...? അതിന് വഴിയുണ്ട് എല്ലാ തറവാട്ടിൽ നിന്നും ഓരോരുത്തരെ തിരഞ്ഞെടുക്കുക. അവർ വാളുമായി വീട്ടിനു ചുറ്റും നിൽക്കുക. രാവിലെ പുറത്തിറങ്ങുമ്പോൾ എല്ലാവരുംകൂടി വെട്ടിക്കൊല്ലുക. കൊലയിൽ ധാരാളം പേർ പങ്കാളികളാവുക. ബനൂഹാശിം ആരോടാണ് പ്രതികാരം ചെയ്യുക ...? നമുക്ക് നഷ്ടപരിഹാരം നൽകാം. ഒരാളുടെ രക്തത്തിനുള്ള വില അത്രതന്നെ ...
അവർ തീരുമാനത്തിലെത്തി. വിവരം പരമ രഹസ്യമാക്കിവെച്ചു ...
അല്ലാഹു നബി (സ)തങ്ങൾക്ക് വിവരം നൽകി. ആ രാത്രി തന്നെ മക്ക വിട്ടുപോവാൻ അനുമതിയും നൽകി ...
അബൂബക്കർ സിദ്ദീഖ് (റ) വിന്റെ വീട്ടിലെത്തി യാത്രയുടെ ഒരുക്കങ്ങൾ നടത്താൻ ആവശ്യപ്പെട്ടു ...
അലി (റ)വിനെ ചില ചുമതലകൾ ഏൽപിക്കുകയാണ്. ജീവൻ അപകടത്തിൽപെടാവുന്ന ചുമതലകളാണ്. തന്റെ വിരിപ്പിൽ ആ രാത്രി കിടന്നുറങ്ങുക അലി (റ) ആ ചുമതല ഏറ്റെടുത്തു. ശത്രുക്കളുടെ വാളിനുനേരെ കഴുത്ത് നീട്ടിക്കൊടുക്കുക എന്ന് പറയുന്നത് പോലെയാണത്. ജീവിതവും മരണവും അല്ലാഹുവിൽ ഭരമേൽപിച്ച അലി (റ)വിന് മറ്റൊന്നും ചിന്തിക്കാനില്ല ...
ആ വീടിനു ചുറ്റും ഇരുട്ട് മൂടി. ശത്രുക്കൾ പതുങ്ങിപ്പതുങ്ങി വന്നു. അവരുടെ കൈകളിൽ മൂർച്ച കൂടിയ വാൾ... അവർ അതുമായി നിലയുറപ്പിച്ചു ...
അലി (റ) നബി (സ)തങ്ങളുടെ വിരിപ്പിൽ കിടന്നു. നല്ല ഉറക്കം ലഭിക്കുകയും ചെയ്തു ...
രാവിലെ എന്തും സംഭവിക്കാം. ഉന്നംവെച്ച ആളിനെ കിട്ടാതെവരുമ്പോൾ ശത്രുക്കൾ പ്രതികാരം തീർത്തേക്കാം. ആ ചിന്തയൊന്നും ഉറക്കിന് തടസ്സമായില്ല ...
(തുടരും)

No comments:
Post a Comment