ഇബ്രാഹീമിബ്നു അദ്ഹം തന്റെ ദേശാടനം തുടർന്നുകൊണ്ടിരുന്നു. ഒരിക്കൽ ദാഹവിവശനായ അദ്ദേഹം വഴിയിൽ കണ്ട ഒരു കിണറ്റിൽ നിന്ന് അൽപം വെള്ളം കോരികുടിക്കാൻവേണ്ടി തൊട്ടികിണറ്റിലിട്ടു മുക്കിനോക്കുമ്പോൾ തൊട്ടിയിൽ വെള്ളത്തിനുപകരം നിയെ സ്വർണ്ണനാണയങ്ങൾ. വെട്ടിത്തിളങ്ങുന്ന ഈ സ്വർണ്ണനാണയങ്ങൾ കണ്ട് നഊദുബില്ലാ എന്നുപറഞ്ഞു കൊണ്ട് ബക്കറ്റ് അദ്ദേഹം കിണറ്റിലേക്ക് തന്നെ താഴ്തി അള്ളാഹുവിന്റെ പരീക്ഷണമാണിത് . പിശാച് തന്നെ കബളിപ്പിക്കാൻ നോക്കുകയാണ് . അദ്ദേഹം വീണ്ടും തൊട്ടി പൊന്തിച്ചു അപ്പോഴും അതിൽ നിറയെ സ്വർണ്ണനാണയങ്ങൾ തന്നെ ...
യാറബ്ബീ, ഇതെന്തു പരീക്ഷണമാണ്....? ഈ പാവപ്പെട്ട ഇബ്രാഹീമിനെ ഇങ്ങനെ പരീക്ഷിക്കല്ലെ ...
സ്വർണ്ണനാണയങ്ങൾ കൂമ്പാരങ്ങളിൽ നിന്നും രമ്യഹർമ്മ്യങ്ങളിൽ നിന്നും ലലനാമണികളിൽ നിന്നും ഒളിച്ചോടിയ ബൽഖയിലെ ചക്രവർത്തിയാണ് താൻ എന്നെ ഇനിയെങ്കിലും പരീക്ഷണത്തിനു വിധേയനാക്കരുതേ ... ഇപ്രകാരം പ്രാർത്ഥിച്ച് ബക്കറ്റ് താഴെയിട്ട് വീണ്ടും മുക്കിനോക്കിയപ്പോൾ സ്ഫടികം പോലെയുള്ള ജലമാണ് കണ്ടത് ...
അദ്ദേഹം വളരെ സന്തോഷത്തോടുകൂടി അത് കുടിക്കുകയും സർവ്വശക്തനായ അള്ളാഹുവിന്ന് സ്തുതികളർപ്പിക്കുകയും ചെയ്തശേഷം തന്റെ പ്രയാണം തുടർന്നു ...
നേരമ്പോക്ക് കാര്യമായി ...
ആ കപ്പൽ മന്ദംമന്ദം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കടൽ ശാന്തമാണ്. കാറ്റും കോളുമില്ല. യാത്രക്കാർ നർമ്മ ഭാഷണങ്ങളിൽ ലയിച്ചിരിക്കുകയാണ്. കൂട്ടത്തിൽ ഒരാൾ മാത്രം ആ സംഭാഷണങ്ങളിൽ ഒന്നും ശ്രദ്ധിക്കാതെ തന്റെ കയ്യിലുള്ള ജപമാലയിൽ വിരലോടിച്ചുകൊണ്ട് ഒഴിഞ്ഞമൂലയിൽ ഇരിക്കുന്നു ...
യാത്രക്കാരിൽ സരസനായ ഒരുത്തനുമുണ്ട്. അയാൾ പല കള്ളക്കഥകളും പറഞ്ഞു ജനങ്ങളെ ചിരിപ്പിച്ചിട്ട് ഹീറോ ചമയുകയാണ്. അയാൾ പറയുന്നത് കേട്ട് ആ ഒരാളെല്ലാതെ മറ്റെല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു...
താൻ എത്രയധികം ബണ്ടലുകൾ പറഞ്ഞു ... എന്നിട്ടും ചിരിക്കാത്ത ഒരുത്തനോ ...?
നേരമ്പോക്ക് വീരന് അത് തീരേ രസിച്ചില്ല... അയാൾ ജപമാലക്കാരനെ ഒന്നുഴിഞ്ഞു നോക്കി...
താടി നീട്ടിവളർത്തിയ, കരിമ്പടം പുതച്ച സാധു ഫഖീറിർ ...
അയാൾ ആ പാവപ്പെട്ടവന്റെ താടിക്ക് പിടിച്ചുവലിച്ചു. അയാളെ പല നിലയിലും ഉപദ്രവിച്ചും കപ്പലിലുള്ളവരാരും അയാളെ തടഞ്ഞില്ലന്നു മാത്രമല്ല, അതെല്ലാം കണ്ട് ചിരിച്ചു കൂത്താടുകയും ചെയ്തു ...
നേരമ്പോക്കുകാരന്റെ വിക്രിയകൾ തുടർന്നുകൊണ്ടേ ഇരുന്നു..
പെട്ടെന്ന്, ശാന്തമായിക്കൊണ്ടിരുന്ന കടലിന്റെ സ്വഭാവം മാറി. ശക്തമായ കൊടുങ്കാറ്റ് താണ്ഡവമാടാൻ തുടങ്ങി. തിരമാലകൾ പർവ്വതം കണക്കെ ഉയരത്തിൽ പൊങ്ങിമറിഞ്ഞു ...കപ്പൽ തുള്ളിക്കളിക്കാൻ തുടങ്ങി ...
(തുടരും)

 
No comments:
Post a Comment