മഹാനായ അലി (റ അ)ചരിത്രം ഭാഗം:12







സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼

തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


അലി (റ)അവർകളുടെ നയനങ്ങൾ നിറഞ്ഞൊഴുകി. കടുത്ത ദുഃഖം കടിച്ചിറക്കി മരണാനന്തര കർമ്മങ്ങൾ നിർവഹിച്ചു. മയ്യിത്ത് കട്ടിൽ വീട്ടിൽനിന്ന് നീങ്ങി. മയ്യിത്ത് കട്ടിലും വലിയ ജനക്കൂട്ടവും നീങ്ങിപ്പോയി. ഫാത്വിമാക്ക് സങ്കടം അടക്കാനായില്ല ...

അലി (റ) എല്ലായിടത്തും ഓടിനടക്കുന്നു. വീട്ടുകാര്യങ്ങൾ നിർവഹിക്കുന്നു ... 

ഖദീജ ബീവി (റ) കിടപ്പിലാണ്. രോഗം മൂർച്ചിച്ചുവരികയാണ്. മരുന്നുകൾ ഫലം ചെയ്യുന്നില്ല ...

രണ്ടാമത്തെ അഭയകേന്ദ്രവും നഷ്ടപ്പെടുകയാണ്. അവർ ധനികയായിരുന്നു. ഉള്ളതെല്ലാം മുസ്ലിം സമൂഹത്തിന് വേണ്ടി ചെലവാക്കി. കാര്യമായിട്ടൊന്നും കൈവശമില്ല. എല്ലാം അലി (റ)വിന്നറിയാം. ഒടുവിൽ ആ ദുഃഖവാർത്തയും മക്കാപട്ടണം കേട്ടു. മക്കയുടെ നായിക ഖദീജ (റ) വഫാത്തായി ...

അലി (റ) പ്രവാചകരുടെ മുഖത്തേക്കു നോക്കി. നോക്കാനാവുന്നില്ല എന്തൊരു വേദനയാണവിടെ തളംകെട്ടി നിൽക്കുന്നത്. മരണാനന്തര കർമ്മങ്ങൾ മുറപോലെ നടന്നു. അലി (റ)ഓടിനടന്ന് വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. മയ്യ്ത്ത് കട്ടിലെത്തി. മയ്യിത്ത് അതിൽ കിടത്തി ജനക്കൂട്ടം അതുമായി പടിയിറങ്ങി. ഖദീജ (റ) മണ്ണിലേക്കു മടങ്ങി. അഭയസ്ഥാനങ്ങൾ രണ്ടും നഷ്ടപ്പെട്ടിരിക്കുന്നു.  അലി(റ) ആ ദിവസങ്ങളിൽ എന്തൊരു വേദനയാണ്  സഹിച്ചത്. രണ്ടുപേരും ഒരേ വർഷമാണ് മരണപ്പെട്ടത്. ചരിത്രം ആ വർഷത്തെ ദുഃഖവർഷം എന്ന് വിളിക്കുന്നു ...

നബി (സ) അനുഭവിക്കുന്ന ദുഃഖം അലി (റ) നേരിട്ട് കാണുകയാണ്. ഖുറയ്ശികളുടെ ആഹ്ലാദവും കാണുന്നുണ്ട്. മുഹമ്മദിനെ ഇനിയാര് സംരക്ഷിക്കും ...? 

അബൂത്വാലിബ് പോയില്ലേ ? ഖദീജയും പോയില്ലേ ? തങ്ങൾക്കിനി ആരെയും ഭയപ്പെടാനില്ല. ഇനി ഒരു കൈനോക്കാം എന്തെല്ലാം പരിഹാസങ്ങൾ... ? എല്ലാം അലി (റ) കേൾക്കുന്നു. അനുഭവിക്കുന്നു. ഖുറൈശികൾ പീഢനങ്ങൾക്ക് ശക്തി കൂട്ടി. ഈ ഘട്ടത്തിൽ യസ്രിബിൽ നിന്ന് ഒരു സംഘമാളുകൾ മക്കയിൽ വന്നു. നബി (സ) തങ്ങളുമായി സംസാരിച്ചു. ചില ഉടമ്പടികളിൽ എത്തിച്ചേർന്നു ... 

നബി (സ)തങ്ങളെ അവർ യസ്രിബിലേക്ക് ക്ഷണിച്ചു. യസ്രിബ് ഒരു അഭയ കേന്ദ്രമായിരിക്കും. മുസ്ലിംകളെ അങ്ങോട്ടയക്കാം. മക്കയിൽ തങ്ങാൻ വയ്യാത്ത അവസ്ഥയായിരിക്കുന്നു ...
(തുടരും)

No comments:

Post a Comment