മഹാനായ അലി (റ അ)ചരിത്രം ഭാഗം:7


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼

തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
 ഇസ്ലാമിലേക്കുള്ള ആദ്യക്ഷണം. ആ ക്ഷണം വീട്ടിൽതന്നെയായിരുന്നു നടന്നത്. " ആരാധനക്കർഹൻ അല്ലാഹു മാത്രമാകുന്നു അവനല്ലാതെ ഒരു ആരാധ്യനില്ല മുഹമ്മദ് അവന്റെ ദൂതനാകുന്നു ..."നിങ്ങൾ സാക്ഷ്യം വഹിക്കുക ...

ആദ്യത്തെ വിളിയാട്ടം. ആ വിളിക്കുത്തരം നൽകാൻ മുമ്പോട്ട് വന്നത് ആരൊക്കെയായിരുന്നു ...

ഖദീജ (റ), അലി (റ), സൈദ് (റ)

നബി (സ)പറഞ്ഞതെല്ലാം അവർ അപ്പടി വിശ്വസിച്ചു. ഒട്ടും സംശയിച്ചുനിന്നില്ല. ദൃഢവിശ്വാസികൾ ...

ലാ ഇലാഹ ഇല്ലല്ലാഹ് ...☝

അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ല  മുഹമ്മദ് റസൂലുല്ലാഹ് മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. നബി (സ) തങ്ങളോടൊപ്പം ജീവിക്കുന്ന മൂന്നുപേർ അവർക്കത് മനസ്സിന്റെ വെളിച്ചമായി മാറി. ആത്മാവിന്റെ  ശോഭയായി മാറി. അവരാണ് തൗഹീദിന്റെ സാക്ഷികൾ. സത്യസാക്ഷികൾ. അവരുടെ ജീവിതം പിൽക്കാലക്കാർക്ക് രോമാഞ്ചജനകമായ ചരിത്രമായിത്തീർന്നു ...

ആദ്യം വിശ്വസിച്ചത് ഖദീജ (റ) ...

നബി (സ)തങ്ങളും ഖദീജ (റ)യും കൂടി നിസ്കരിച്ചു. അത് പത്ത് വയസ്സുകാരനായ അലി കാണാനിടയായി. അതിശയത്തോടെ നോക്കി. നിസ്കാരം കഴിഞ്ഞപ്പോൾ അലി ചോദിച്ചു... നിങ്ങളെന്താണ് ചെയ്തുകൊണ്ടിരുന്നത്.  നബി (സ) കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ കുട്ടി പറഞ്ഞു: 

ഞാൻ ഉപ്പയോട് സമ്മതം ചോദിക്കട്ടെ. എന്നിട്ട് വിശ്വസിക്കാം. കുട്ടിയുടെ ബുദ്ധി നന്നായി പ്രവർത്തിച്ചു. സ്വയം ചിന്തിച്ചു. തന്നെ സൃഷ്ടിച്ചത് അല്ലാഹു ഉപ്പായെ സൃഷ്ടിച്ചതും അല്ലാഹു അങ്ങനെയുള്ള അല്ലാഹുവിൽ വിശ്വസിക്കാൻ ഉപ്പായുടെ സമ്മതം വേണോ...? എന്തിന്...?

ഉപ്പായോട് സമ്മതം ചോദിക്കേണ്ടതില്ലെന്ന് കുട്ടി തീരുമാനിച്ചു. സത്യസാക്ഷ്യം വഹിക്കാൻ സന്നദ്ധനായി. പത്താം വയസ്സിൽ സത്യസാക്ഷ്യവചനം മൊഴിഞ്ഞു. പിന്നീടുള്ള ജീവിതം ഇസ്ലാമിനുവേണ്ടി തനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയും...?  പത്ത് വയസ്സുകാരൻ ചിന്തിച്ചു. ആ പ്രായത്തിൽതന്നെ അവസരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. അവയെല്ലാം നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു

അലി (റ) മിടുമിടുക്കനായ കുട്ടിയാണ്. അതിശയിപ്പിക്കുന്ന ഓർമ്മ ശക്തിയാണ്. കേട്ടാൽ ഉടനെ പഠിക്കും. പഠിച്ചതൊന്നും മറക്കില്ല എല്ലാം ഓർമയിലുണ്ടാവും. ആവശ്യം വരുമ്പോൾ ഓർമയിൽനിന്ന് പരതിയെടുക്കും വളരെ വേഗത്തിൽ തന്നെ ...

ബുദ്ധിശക്തിയും ധീരതയും കുട്ടിക്ക് വേണ്ടുവോളമുണ്ട്. എന്തും നേരിടാനുള്ള മനക്കരുത്തും ...


നബി (സ)തങ്ങളെ അഗാധമായി സ്നേഹിച്ചു. എന്ത് പറഞ്ഞാലും വിശ്വസിക്കും. എന്ത് കൽപിച്ചാലും അനുസരിക്കും. ജീവൻ നൽകാൻ പറഞ്ഞാൽ സന്തോഷത്തോടെ നൽകും ഒട്ടും സംശയിച്ചു നിൽക്കില്ല. ഇങ്ങനെയുണ്ടോ ഒരു സമർപ്പണം... അലി (റ) വിന്റെ  സമർപ്പണം കാലത്തെ  അതിശയിപ്പിക്കുന്ന വിധമാണ്. പകരം കിട്ടിയതോ ? പരിശുദ്ധമായ സ്നേഹം. മികച്ച പരിഗണന. മാനസികമായ പൊരുത്തം. ആത്മാവുകളുടെ അടുപ്പം നബി (സ)തങ്ങളും അലി (റ)വും. അവർ പിതാവും പുത്രനും പോലെയാണ്. അകലാൻ കഴിയാത്ത കൂട്ടുകാരെപ്പോലെയാണ്. 
(തുടരും)

No comments:

Post a Comment