മഹാനായ അലി (റ അ)ചരിത്രം ഭാഗം:3


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼

തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മക്കയിൽ കൊടിയ ക്ഷാമം പിടിപെട്ടു. ദാരിദ്ര്യവും പട്ടിണിയും പടർന്നുപിടിച്ചു. വെച്ചുവിളമ്പാൻ ഭക്ഷ്യവസ്തുക്കളില്ല അബൂത്വാലിബ് വല്ലാതെ വിഷമിച്ചുപോയി. കാര്യമായ വരുമാനങ്ങളൊന്നുമില്ല. കുറെ വയറുകൾ വിശക്കുന്നു വിശപ്പിന്റെ വിളി ശക്തമായി ...

അൽ അമീൻ ഈ അവസ്ഥ കണ്ടു മനസ്സിളകി നേരെ അബ്ബാസ് (റ) വിനെ ചെന്നു കണ്ടു സംസാരിച്ചു. അവസ്ഥ വിവരിച്ചു എന്നിട്ടിങ്ങനെ ഒരു നിർദേശം വെച്ചു  ...

അബൂത്വാലിബിന്റെ ഒരു മകനെ നിങ്ങൾ വീട്ടിൽ കൊണ്ടു വന്നു സംരക്ഷിക്കണം. ഒരു മകനെ ഞാനും സംരക്ഷിക്കാം. അബ്ബാസ് (റ) സമ്മതിച്ചു. ഇരുവരും അബൂത്വാലിബിനെ കാണാനെത്തി.  സംഗതി അവതരിപ്പിച്ചു. സ്നേഹപൂർവ്വം നിർബന്ധിച്ചപ്പോൾ സമ്മതിച്ചു ...

അലി (റ)വിനെ നബി (സ)തങ്ങൾ മാറോട് ചേർത്തണച്ചു. അബ്ബാസ് (റ)ജഹ്ഫറിനെയും മാറോട് ചേർത്ത്പിടിച്ചു. കുട്ടികൾ തൽക്കാലം താമസം മാറുകയാണ്. ചെറിയൊരു വേർപാട്. വേർപാടിന്റെ വേദന ഫാത്വിമ മക്കളെ മുത്തം നൽകി പറഞ്ഞയച്ചു. നനഞ്ഞ കണ്ണുകളോടെ കുട്ടികൾ ഇറങ്ങിപ്പോയി ...

ഭർത്താക്കന്മാരുടെ തീരുമാനം ഭാര്യമാർ സന്തോഷപൂർവ്വം സ്വാഗതം ചെയ്തുകഴിഞ്ഞിരുന്നു. വീട്ടുലുള്ളവരെല്ലാം സന്തോഷത്തോടെ കുട്ടികളെ സ്വാഗതം ചെയ്തു ...

ഉമ്മുൽ ഫള്ൽ നല്ല ആഹാരമുണ്ടാക്കി ജഹ്ഫറിനെ സൽക്കരിച്ചു. സന്തോഷപൂർവം ജഹ്ഫർ ആഹാരം കഴിച്ചു. വല്ലാത്തൊരു നിർവൃതിയോടെ ഉമ്മുൽഫള്ൽ നോക്കിനിന്നു ...

അലി (റ) വന്നുകയറി. ഖദീജ (റ) കൈ നീട്ടി സ്വീകരിച്ചു. എട്ട് വയസ്സുള്ള കുട്ടി.
നല്ല ചുണക്കുട്ടൻ. ബുദ്ധിമാൻ, ആരോഗ്യവാൻ, നല്ല സാഹിത്യ വാസന, കവിത ചൊല്ലുന്നത് കേട്ടാൽ ശ്രദ്ധിക്കും, ഭാവന വികസിക്കും, ഒരിക്കൽ കേട്ടാൽ മതി മറക്കില്ല, അതിശയകരമായ ഓർമശക്തി, മറ്റു കുട്ടികളിൽനിന്നെല്ലാം പല നിലക്കും വ്യത്യസ്ഥനാണ്. കളിയിലും വിനോദത്തിലും താൽപര്യമില്ല. ജോലി ചെയ്യും. അധ്വാനിക്കും. സേവന തൽപരൻ. ബുദ്ധിപൂർവം സംസാരിക്കും. വെറുംവർത്തമാനം പറഞ്ഞ് സമയം കളയില്ല. വിശപ്പടങ്ങാൻമാത്രം ആഹാരം കഴിക്കും. വാരിവലിച്ചു തിന്നില്ല. മക്കയുടെ ആത്മാവ് കണ്ടെത്തിയ കുട്ടി ...
അൽ അമീൻ ...

സ്നേഹവാത്സല്യങ്ങളുടെ നിറകുടം അൽ അമീനും അലി ഹൈദറും ആത്മാവുകളുടെ പൊരുത്തം. ഒരേ ഗോത്രം ഒരേ കുടുംബം ഒരേ രക്തം. എന്തൊരു ചേർച്ച... ഒരേ ചിന്ത ഒരേ വികാരം ഒരാൾ നുബുവ്വത്തിലേക്ക് മറ്റെയാൾ വിലായത്തിലേക്ക്. അലിയുടെ സൗഭാഗ്യം അത് അവർണനീയം ആർക്കും അത് വർണ്ണിക്കാനാവില്ല ...

നബി (സ)തങ്ങൾ അലിയെ ചേർത്തുപിടിച്ചു.

അല്ലാഹു ഏതൊരു പ്രകാശത്തെയാണോ ആദ്യം സൃഷ്ടിച്ചത് ആ പ്രകാശമാണ് തന്നെ ചേർത്തു പിടിച്ചിരിക്കുന്നത്. ആ പ്രകാശം തന്റെ ആത്മാവിനെ പ്രശോഭിതമാക്കുന്നു. ഖദീജ (റ) തനിക്കു ലഭിച്ച രണ്ടാമത്തെ ഉമ്മയാണിത്. സ്നേഹവാത്സല്യങ്ങളുടെ കേദാരം ...

എട്ട് വയസ്സ് ബാല്യദശ പഠനത്തിന്റെ കാലം. അലി പഠിക്കുകയാണ്. എന്താണ് പഠന വിഷയം. അൽ അമീന്റെയും ഖദീജ ബീവിയുടെയും ജീവിതം. അത് നന്നായി പഠിച്ചറിയുകയാണ് കുട്ടി. ഹിറാഗുഹ മലയുടെ മുകളിലെ ഗുഹ. അധ്വാനിച്ചു കയറിയാൽ അവിടെയെത്താം ...

കുട്ടി മല കയറിപ്പോയിട്ടുണ്ട്. ഹിറാഗുഹ കണ്ടിട്ടുണ്ട്. ആ പ്രദേശമെല്ലാം നല്ല പരിചയമാണ്. അലി ചുറ്റുപാടുകൾ നല്ലതുപോലെ മനസ്സിലാക്കിയിട്ടുണ്ട്. വിശാലമായ മരുഭൂമി. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്നു. എണ്ണിയാൽ തീരാത്ത മലകൾ, മൊട്ടക്കുന്നുകൾ ...

എന്തുമാത്രം പാറക്കെട്ടുകൾ. മീതെ നീലാകാശം. എന്തൊരു സംവിധാനം... കിഴക്കൻ മലകൾക്കപ്പുറത്ത് നിന്ന് ഉദിച്ചുയരുന്ന സൂര്യൻ. സൂര്യ രശ്മികൾ മരുഭൂമിയെ ചൂടുപിടിപ്പിക്കുന്നു. മരുക്കപ്പൽ എന്ന് പേര് കിട്ടിയ ഒട്ടകം ...

ഒട്ടകം വേണം ചൂടുള്ള മരഭൂമിയിൽ യാത്ര ചെയ്യാൻ. അൽ അമീൻ വീട്ടിൽ നിന്നിറങ്ങുന്നു. കൈയിൽ കുറെ നാളത്തേക്കുള്ള ആഹാരം. ഹിറായിലേക്കു പോവുകയാണ്. ഗുഹയിൽ ഏകനായി ഇരിക്കും. അല്ലാഹുവുമായുള്ള ബന്ധം. ആഹാരം തീർന്നാൽ വീണ്ടും വരും. അല്ലെങ്കിൽ അങ്ങോട്ട് കൊണ്ടുചെന്ന് കൊടുക്കും ...

ഹിറായിൽ ഖദീജ ബീവി പോയിട്ടുണ്ട്. അലിയും പോയിട്ടുണ്ട്. അൽ അമീൻ ഹിറായിലായിരിക്കുന്ന രാവുകൾ വീട്ടിൽ ഒരുതരം ഏകാന്തത തോന്നും. അൽ അമീനെക്കുറിച്ചു സംസാരിക്കും. ഊണിലും ഉറക്കിലുമെല്ലാം അൽ അമീനെക്കുറിച്ചാണ് ചിന്ത ...

കഹ്ബാ ശരീഫ് അതുമായി എന്തൊരു വൈകാരിക ബന്ധം. ചരിത്രം പറയുന്ന മണൽപ്പരപ്പ്. താഴ്ന്നുകിടക്കുന്ന സ്ഥലം. ചുറ്റും മലകൾ, മഴ പെയ്താൽ വെള്ളം കുത്തിയൊലിക്കും.  കഅ്ബയുടെ ചുറ്റും വെള്ളം ഉയരും. പിന്നെ ഭക്തജനങ്ങളുടെ മനസ്സിൽ വെപ്രാളം. പ്രായംചെന്നവർ എത്രയോ വെള്ളപ്പൊക്കങ്ങളുടെ കഥകൾ പറയുന്നത് കേട്ടിട്ടുണ്ട് ...

തോരാതെ പെയ്ത മഴ. വറുതിയുടെ നാളുകൾ. അങ്ങനെ നീങ്ങിപ്പോവുകയാണ് കാലം. അപ്പോൾ മറക്കാനാവാത്ത ആ രാത്രി കടന്നുവന്നു. പുറത്ത് ആരുടെയോ ശബ്ദം കേട്ടു എല്ലാവരും ചെവിയോർത്തു... പരിചയമുള്ള സ്വരം. ഉൽക്കണ്ഠ കലർന്ന സ്വരം തീർച്ച ... അൽ അമീൻ തന്നെ ... എന്തായിത്...? ഈ രാത്രി...?  ഇങ്ങനെയൊരു വരവ്...?
(തുടരും)

No comments:

Post a Comment