മഹാനായ അലി (റ അ)ചരിത്രം ഭാഗം:5


സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼

തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആ വീട്ടിൽ അലി (റ) വിന് ഒരു കൂട്ടുകാരനുണ്ട്
നബി (സ)തങ്ങളുടെയും ഖദീജ (റ)യുടെയും സംരക്ഷണയിൽ വളരുന്ന ഒരു ചെറുപ്പക്കാരൻ...

സൈദ് ബ്നു ഹാരിസ് ...

നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരൻ. നന്നായി ജോലി ചെയ്യും. അമ്പരിപ്പിക്കുന്ന ഒരു കഥയാണ് സൈദിന്റെ ജീവിതം. സൈദും അലിയും നല്ല കൂട്ടുകാരാണവർ. നബി (സ) തങ്ങളുടെയും ഖദീജ (റ)യുടെയും സ്നേഹവാത്സല്യം വേണ്ടുവോളം ലഭിച്ച ഭാഗ്യവാൻ ... 

ഇരുവരും അതിരാവിലെ ഉണരും. കഴിയാവുന്ന ജോലികൾ ചെയ്യും. തമാശകൾ പറയും. ചിരിക്കും വീട്ടിനകത്തും പുറത്തും ഓടിനടക്കും  ...

ആഹാര സമയം ആഹ്ലാദത്തിന്റെ സമയം. അടുക്കളയിൽ ആഹാരം വിളമ്പൻ തുടങ്ങും. കൂട്ടുകാർ പാത്രങ്ങൾ സുപ്രയിൽ കൊണ്ടുവന്നു വെക്കും. നബി (സ)യോടൊപ്പം കുട്ടികൾ ആഹാരം കഴിക്കാനിരിക്കും. അനൂതിയുടെ നിമിഷങ്ങൾ മറക്കാനാവാത്ത അനുഭവം...

അലി കൂട്ടുകാരന്റെ ജീവിത കഥ കേൾക്കാൻ തുടങ്ങി. ആ കഥ കേട്ടാൽ ഏത് കുട്ടിയും ഞെട്ടിപ്പോകും. അങ്ങകലെ ഒരു ഗ്രാമം പാറക്കെട്ടുകളും മൊട്ടക്കുന്നുകളും അതിരിട്ട് നിർത്തിയ ചെറിയ ഗ്രാമം. അവിടെയാണ് പൗരപ്രമുഖനായ ഹാരിസ് താമസിക്കുന്നത്. ഹാരിസിന്റെ ഭാര്യ സുഹ്ദ. അവരുടെ ഓമനപുത്രൻ സൈദ്. സ്നേഹത്തിന്റെ പൊലിമ നിറഞ്ഞ ജീവിതം.  സന്തോഷകരമായ ജീവിതം. ആട്ടിൻപറ്റങ്ങളും ഒട്ടകക്കൂട്ടങ്ങളും അവർക്കൊപ്പം ജീവിച്ചു. നന്നായി അധ്വാനിച്ചു ശാന്തരായി ജീവിച്ചു...

 അപ്പോഴാണ് ആ സംഭവം നടന്നത്. ഒരുകൂട്ടം ബന്ധുക്കളോടൊപ്പം  അവർ യാത്ര ചെയ്യുകയായിരുന്നു.  വിജനമായ പാത. പെട്ടെന്ന് കൊള്ളക്കാർ ചാടിവീണു. മിന്നലാക്രമണം നടന്നു. പൊടിപടലങ്ങളുയർന്നു ആക്രോശങ്ങൾ ... പെണ്ണുങ്ങളുടെ കൂട്ട നിലവിളി... 

യാത്രക്കാരുടെ കൈവശമുള്ളതെല്ലാം കൊള്ളക്കാർ തട്ടിപ്പറിച്ചു.  കുറെ മനുഷ്യരെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. അക്കൂട്ടത്തിൽ സൈദും പെട്ടുപോയി. കൊള്ളക്കാർ സ്ഥലം വിട്ടു. വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടു. സൈദിനെ കാണാനില്ല. മാതാപിതാക്കളുടെ ദുഃഖം പറഞ്ഞറിയിക്കാനായില്ല. സൈദിനെ കൊള്ളക്കാർ കൊണ്ടുപോയി. അവൻ കരഞ്ഞിട്ടും കൊഞ്ചിപ്പറഞ്ഞിട്ടും കൊള്ളക്കാരുടെ ക്രൂരമായ പെരുമാറ്റം ... തന്നെപ്പോലെ മറ്റ് ചിലരെയും കൊള്ളക്കാർ പിടികൂടിയിട്ടുണ്ട്. മുതിർന്നവരുടെ സംസാരത്തിൽനിന്ന് ഒരു കാര്യം മനസ്സിലായി. തങ്ങൾ അടിമകളായിരിക്കുന്നു... അടിമച്ചന്തയിൽ വിലപേശി വിൽക്കപ്പെടും എന്തൊരു ദുരവസ്ഥ...? 

കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. തന്റെ പ്രിയപ്പെട്ട മാതാപിതാക്കളെ ഇനി എന്നെങ്കിലും കണ്ടുമുട്ടാൻ കഴിയുമോ...?

ഭയന്നത് തന്നെ സംഭവിച്ചു. പിടികൂടിയവരെയെല്ലാം കൊള്ളക്കാർ അടിമക്കച്ചവടക്കാർക്ക് വിറ്റുകളഞ്ഞു. ഇനി തങ്ങൾ അടിമച്ചന്തയിൽ പ്രദർശന വസ്തുക്കളായി മാറും. ചന്തയിലേക്ക് കൊണ്ടുപോകുംമുമ്പെ വയറ് നിറയെ ആഹാരം തന്നു ക്ഷീണം തട്ടാതിരിക്കാൻ ... 

ചന്തയിൽ നല്ല ഉത്സാഹത്തോടെ നിൽക്കണം. അപ്പോൾ നല്ല വില കിട്ടും. കച്ചവടക്കാരന്റെ നോട്ടം അതാണ്. അടിമകളുടെ വസ്ത്രം ധരിപ്പിച്ചു ...

സൈദ് അടിമയായി അടയാളപ്പെടുത്തപ്പെട്ടു. ചന്തയിലെത്തി രാവിലെ മുതൽ ആവശ്യക്കാർ വരവായി. സൈദിന് നല്ല വില നിശ്ചയിച്ചു. പലരും വന്നു നോക്കിപ്പോയി വില ചോദിച്ചു ...

നാനൂറ് ദിർഹം ...

അപ്പോൾ സമ്പന്നനായൊരു ഖുറൈശി പ്രമുഖൻ അടിമച്ചന്തയിലേക്ക് കടന്നുവന്നു. ഖുവൈലിദിന്റെ മകൻ ഹസാമിന്റെ മകൻ ഹകീം ആയിരുന്നു ആ പ്രമുഖൻ. ഖുവൈലിദിന്റെ മകളാണ് ഖദീജ (റ) എന്ന കാര്യം കൂടി ഇവിടെ ഓർക്കുക. ഖദീജ (റ) യുടെ സഹോദരൻ ഹസാമിന്റെ മകനാണ് ഹകീം. കച്ചവടക്കാർ ഭവ്യതയോടെ സംസാരിച്ചു. ആരോഗ്യവും അഴകുമുള്ള അടിമകളെ കാണിച്ചുകൊടുത്തു. സൈദിനെ കണ്ടപ്പോൾ സന്തോഷം തോന്നി. വില ചോദിച്ചു നാനൂറ് ദിർഹം. ഹകീം കുറെ അടിമകളെ വാങ്ങി. കൂട്ടത്തിൽ സൈദിനെയും വാങ്ങി. സൈദ് പ്രതീക്ഷയോടെ ഹകീമിന്റെ മുഖത്തേക്ക് നോക്കി. തന്റെ പുതിയ യജമാനൻ തന്നോടിത്തിരി കരുണ കാണിക്കുമോ... ?

ആർക്കറിയാം... അടിമകളെ തെളിച്ചുകൊണ്ട് പോവുകയാണ്. കാലികളെപ്പോലെ സൈദ് നടന്നു. നനഞ്ഞ കണ്ണുകളോടെ ഹകീമിന്റെ വലിയ വീട്. ഒട്ടകക്കൂട്ടങ്ങൾ മേഞ്ഞു നടക്കുന്നു. ഐശ്വരും നിറഞ്ഞൊഴുകുന്ന ചുറ്റുപാടുകൾ. തൊഴിലെടുക്കുന്ന അടിമകൾ, അവരുടെ മുഖം പ്രസന്നമാണ്. അവരെല്ലാം ശാന്തരാണ്. ഇവിടെ ശാന്തമായൊരു ജീവിതം കിട്ടണേ... വെള്ളം കിട്ടി. ആഹാരം കിട്ടി. കിടന്നുറങ്ങാൻ ഇടം കിട്ടി. ശാന്തമായി ഉറങ്ങി. ക്ഷീണം തീർന്നപ്പോൾ ഉത്സാഹമായി. അതിഥികളായി ആരൊക്കെയോ വന്നിട്ടുണ്ട്. അവർ തങ്ങളുടെ സമീപത്തേക്കാണ് വരുന്നത്. പുതുതായി വാങ്ങിയ അടിമകളെ കാണാൻ സൈദ് അതിശയത്തോടെ നോക്കി...

കുലീന വനിതയുടെ മനോഹരമായ മുഖത്തേക്ക്.   എത്ര മനോഹരിയായ വനിത. എന്തൊരഴക്. ആകർഷകമായ സംസാരരീതി. കാരുണ്യത്തോടെയുള്ള നോട്ടം ചിരിക്കുമ്പോൾ വല്ലാത്തൊരു ശോഭ

ഹകീം അവരോടിങ്ങനെ പറഞ്ഞു; 

അമ്മായീ...... ഒരു അടിമയെ ഞാൻ നിങ്ങൾക്ക് സമ്മാനമായി നൽകുന്നു. ഇഷ്ടമുള്ളതിനെ തിരഞ്ഞെടുക്കാം. ഹകീമിന്റെ അമ്മായിയാണ് ഈ ബഹുമാന്യയായ വനിത. പിതാവിന്റെ സഹോദരി. സൈദ് അവരെ ആദരവോടെ നോക്കി. അവർ സൈദിനെ ദയയോടെ നോക്കി. എനിക്ക് ഇവനെ മതി. അവർ സൈദിനെ തിരഞ്ഞെടുത്തു. കൊള്ളാം നല്ലവനാണ് കൊണ്ടുപോയ്ക്കൊള്ളൂ... അവർ ഖദീജ ബീവി (റ)ആയിരുന്നു ... 

സൈദ് അവരുടെ കൂടെ പോയി ഖദീജ (റ)യുടെ വീട്ടിലെത്തി സമാധാനമായി അവർ ഉമ്മയും മകനുംപോലെ കഴിഞ്ഞു സൈദ് ഉത്സാഹത്തോടെ പണിയെടുത്തു നല്ല ആഹാരം, നല്ല വസ്ത്രം, വിശ്രമം ...

എല്ലാം ഇഷ്ടമായി. ജീവിതം സന്തോഷകരമായി. അങ്ങനെയിരിക്കെ സൈദ് ഒരു വാർത്ത അറിഞ്ഞു...
(തുടരും)

No comments:

Post a Comment